Thursday, August 21, 2014

ആശയെന്നും അല്ലെങ്കില്‍ സുഖമെന്നും വിശ്വസിക്കുമ്പോള്‍...9


https://www.facebook.com/echmu.kutty/posts/311403505705617

ഒമ്പതാം ഭാഗം.

മാനസികാസ്വാസ്ഥ്യമുള്ളവരാണെങ്കില്‍ പിന്നെ ഒരു പൂര്‍ണപുരുഷനും ഒരു പൂര്‍ണസ്ത്രീയും    ആയാല്‍പ്പോലും അവര്‍ ആത്മഹത്യ ചെയ്യുന്നത് നമ്മുടെ സമൂഹത്തിനു ഒരു  പ്രശ്നമേയല്ല.  രോഗം ചികില്‍സിച്ച്  ശരിയാക്കാമെന്ന് ആര്‍ക്കും അങ്ങനെ തോന്നാറില്ല. അതുകൊണ്ട്  തന്നെ  പ്രാന്ത് പിടിച്ച് നാടു ചുറ്റി അലയുന്നതിലും നല്ലത്  ചത്ത് തുലയുന്നതല്ലേ എന്നേ എല്ലാവരും കരുതൂ.. 

സീമയുടെ കാര്യത്തിലാണെങ്കില്‍ അത്ര പോലും  അനുതാപം തോന്നാനില്ലല്ലോ.

പോലീസുകാര്‍ കൂടി പോസ്റ്റ്മാര്‍ട്ടം വേണമെന്ന് പറഞ്ഞില്ല. ആര്‍ക്കും ഒരു താല്‍പര്യവുമുണ്ടായിരുന്നില്ല. എങ്ങനെയെങ്കിലും വല്ല ചപ്പും ചവറുമിട്ട് കത്തിച്ചു  കളയണം അല്ലെങ്കില്‍ നാറ്റം വരാത്തവിധം പട്ടികള്‍ മാന്താത്ത വിധം താഴ്ത്തി കുഴിച്ചിടണം. അത്രമാത്രം.

തണുപ്പുകാലമായതുകൊണ്ട്  കുഴിച്ചിട്ടാല്‍   അഴുകാന്‍ വൈകുമെന്ന്  പോലീസുകാര്‍  പിറുപിറുത്തു. 

ഗരു  കണ്ണീരൊലിപ്പിച്ച് ബോധം കെട്ടതു പോലെ കിടക്കുകയായിരുന്നു. ഇടയ്ക്കിടെ സീമാ ... സീമാ എന്ന് വിളിച്ച് ഏങ്ങിയേങ്ങിക്കരയും. എത്ര  തുടച്ചിട്ടും ഗരുവിന്‍റെ  കണ്ണുകള്‍ തോരുന്നുണ്ടായിരുന്നില്ല.   മോനയും സ്വപ്നയും മുന്നിയും മാത്രമല്ല ... പൂജയ്ക്കും ഒട്ടും പരിചയമില്ലാത്ത അനവധി ഗരുക്കളും മോനമാരും സ്വപ്നമാരും മുന്നിമാരും വൈജയന്തിമാരും ഗരുവിന്‍റെ  സമീപം ആശ്വാസവാക്കുകളുമായി എത്തിച്ചേര്‍ന്നിരുന്നു. എങ്കിലും ഗരുവിന്‍റെ  സങ്കടത്തിനു  യാതൊരു പരിധികളുമുണ്ടായിരുന്നില്ല.

നല്ല തെളിഞ്ഞ ആകാശത്തു നിന്ന് വെള്ളിടി വെട്ടുന്നതു പോലെയായിരുന്നു പെട്ടെന്ന്  വജൂദ് ഭായി പൂജയുടെ തൊട്ടു  മുന്‍പില്‍  വന്ന് ഗര്‍ജ്ജിച്ചത്... 

ഇസ്  റണ്ടീ കി  വജഹ് സെ ഹെ  ... ഹമാരേ  സോനാ ചല്‍ ബസി .. ഇസ് കൊ  സബഖ് സിഖാനാ ഹേ ( ഈ വേശ്യ കാരണമാണ് നമ്മുടെ  സ്വര്‍ണം  യാത്രയായത്. ഇവളെ  പാഠം പഠിപ്പിച്ചേ  തീരു ) 

എന്‍റെ  മുഖം ഭയത്താല്‍  വിവര്‍ണമായി. മൂത്രമൊഴിച്ചു പോകുമെന്ന് ഞാന്‍ ഭയന്നു.

പൂജ പക്ഷെ, തികച്ചും അക്ഷോഭ്യയായി നില്‍ക്കുകയായിരുന്നു. അവളുടെ അസാധാരണമായ ചങ്കുറപ്പ്  എന്നെ  അതിശയിപ്പിച്ചു. 

സീമയെ  ഏതോ  ഡോക്ടറെ  കാണിക്കാന്‍ പൂജ  കൊണ്ടു പോയെന്നും  തിരിച്ചു വന്നപ്പോള്‍ മുതല്‍  സീമ  മരണത്തെപ്പറ്റി  പറയാന്‍  തുടങ്ങിയെന്നും വജൂദ്  ഭായി  അലറി. ഗരു പൂജയുടെ    മന്ത്രമാരണത്തില്‍  കുടുങ്ങി കുറെയധികം പൈസ പൂജയ്ക്ക് നല്‍കിയെന്നും ആ പണമെല്ലാം സീമ  നൃത്തം ചെയ്തുണ്ടാക്കിയതാണെന്നും  അതില്‍  വജൂദ്  ഭായി തൊണ്ട  പൊട്ടുമാറ്  ഹാര്‍മോണിക്ക വായിച്ചതിന്‍റെ  പങ്കുമുണ്ടെന്നും സീമയുടെ  മരണ സമയത്ത്  ആ നഷ്ടം കാര്യമാക്കുന്നില്ലെന്നും....   അങ്ങനെ എന്തെല്ലാമോ  പറഞ്ഞ്  അയാള്‍  കത്തിക്കയറി.

അതുവരെ സീമയുടെ കാര്യത്തില്‍ ഒരു  താല്‍പര്യവുമെടുക്കാതിരുന്ന  പോലീസുകാര്‍ തിരിഞ്ഞു നോക്കി. 

പൂജയെ ശ്രദ്ധിച്ച  പോലീസുകാര്‍  ഞെട്ടുന്നത് എനിക്ക് കാണാമായിരുന്നു. ആദ്യ ഞടുക്കത്തിനു ശേഷം  അവരുടെ കണ്ണുകള്‍ കൊതിയോടെ  അവളുടെ  ദേഹത്തെ  ഉഴിയുന്നതും  എനിക്ക് കാണാമായിരുന്നു. 

ഭയം വടവൃക്ഷത്തിന്‍റെ  വലിയ ശാഖകളായി, ശാഖകളില്‍ നിന്നൂര്‍ന്നിറങ്ങുന്ന  ബലമുള്ള  വേരുകളായി  എന്നില്‍ പടര്‍ന്നു പന്തലിച്ചു. 

പോലീസുകാര്‍  അടുത്തേക്ക് വരുമ്പോഴേക്കും  ഒഴുകുന്ന കണ്ണുകളോടേയാണെങ്കിലും  രൂക്ഷമായ മുഖത്തോടെ ഗരു  പൂജയ്ക്കും  എനിക്കും ഇടയിലേക്ക് കടന്നു വന്നു.  അല്‍പം അകലെ  നിന്ന് കൈകാലുകളിളക്കി ആവേശത്തോടെ  സംസാരിക്കുന്ന  വജൂദ്  ഭായിയെ  ശ്രദ്ധിക്കുമ്പോള്‍  ഗരുവിന്‍റെ  കണ്ണുകള്‍  അഗ്നി  പോലെ ആളാന്‍  തുടങ്ങി.

പോലീസുകാരുടെ  ചോദ്യങ്ങള്‍ക്കെല്ലാം  പൂജ ഒട്ടും പതറാതെ  മറുപടി നല്‍കുന്നുണ്ടായിരുന്നു. പക്ഷെ,  പോലീസുകാരല്ലേ?  സ്റ്റേഷനില്‍ വരാതെ  കഴിയില്ലെന്ന്  അവര്‍  തീര്‍ത്തു  പറഞ്ഞു.  സീമയുടെ  ശരീരം  പോസ്റ്റുമാര്‍ട്ടം  ചെയ്യണമെന്നും  അവര്‍ പ്രഖ്യാപിച്ചു. 

പുരുഷോത്തം അഹ് ലാവത്ത്  എന്ന നെയിം  പ്ലേറ്റ് ധരിച്ച  പോലീസുകാരനായിരുന്നു കൂടുതല്‍  ആവേശം. പൂജയെ നോക്കിക്കാണുന്ന  അയാളുടെ  കണ്ണുകളില്‍ ജോലിയിലുള്ള  ആത്മാര്‍ഥതയിലധികം   പുളയുന്ന  കാമമാണു തെളിഞ്ഞത് . 

ഗരു  തികഞ്ഞ വിനയത്തോടെ, ഒരുപാട് സാധ്യതയോടെ   അയാളുടെ  കാലു പിടിക്കുകയായിരുന്നു.  പോസ്റ്റ്മാര്‍ട്ടം  ചെയ്യുന്നതിലല്ല  പൂജയെ  സ്റ്റേഷനില്‍ കൊണ്ടു പോകുന്നതിലാണ് ഗരുവിനു പ്രയാസമുള്ളതെന്ന് അറിഞ്ഞപ്പോള്‍  ആ മനസ്സിന്‍റെ  ഊഷ്മളത മൃദുലമായ ഒരു സ്വറ്റര്‍ പോലെ എന്നെ ആശ്ലേഷിച്ചു.. 

സാബ് ചോദിക്കുന്നതിനെല്ലാം ഉത്തരം തരാമെന്ന് എല്ലാ കാര്യങ്ങളിലും വേണ്ടത്ര സഹായിക്കാമെന്ന്  സഹകരിക്കാമെന്ന് ഗരു  വാഗ്ദാനം  ചെയ്യുന്നുണ്ടായിരുന്നു. പൂജ  ഞടുങ്ങുന്നതു മാതിരി  എനിക്ക് തോന്നി.  എങ്കിലും  കാര്യങ്ങള്‍  എനിക്ക്  തിരിച്ചറിയാന്‍  പറ്റിയില്ല. പൂജയെ ഇത്രയും അടുത്തറിഞ്ഞിട്ടും     മുഖത്ത് നിന്ന് ഒന്നും വായിച്ചെടുക്കാനുള്ള വിവരം  എനിക്ക് ഇല്ലായിരുന്നു.

കുറച്ചു നേരം മുറുമുറുത്ത്  അനിഷ്ടം  പ്രകടിപ്പിച്ചെങ്കിലും ഒടുവില്‍  അയാള്‍  ഗരുവിനു  വഴങ്ങുകയായിരുന്നു.  സീമയുടെ ശവമടക്കിനു ശേഷം വജൂദ് ഭായിയെ വേണ്ടവിധത്തില്‍ കൈകാര്യം ചെയ്യാമെന്നും ഒടുവില്‍ പോലീസുകാരന്‍ ഗരുവിനു വാക്കു കൊടുത്തു.. 

ഞാന്‍ അല്‍ഭുതപ്പെടാതിരുന്നില്ല. ഒരു കാറ്റു  വീശുമ്പോള്‍    മായുന്ന മണല്‍പ്പെരുക്കങ്ങളെപ്പോലെ.. എത്ര  പെട്ടെന്നാണ് കാര്യങ്ങള്‍  മാറി മറിയുന്നത്.. ഗരുവിന്‍റെ പോലീസിലുള്ള   സ്വാധീനം ഒട്ടും  നിസ്സാരമല്ല.  

തിരിച്ച് ഓഫീസിലെത്തിയപ്പോള്‍ ഞാന്‍ അശ്വിനിശര്‍മ്മയോട്  എല്ലാം വിശദമായി പറഞ്ഞു. എന്തുകൊണ്ടോ ഞാന്‍ പ്രതീക്ഷിച്ച ആശ്വാസത്തിനു പകരം  അല്‍പം  താടിയുള്ള  ആ വെളുത്ത  മുഖത്ത്  വല്ലായ്മയാണ് തെളിഞ്ഞു  വന്നത്. 

ഒഴുക്കുള്ള പഞ്ചാബിയില്‍ പൂജയും  അശ്വിനി ശര്‍മ്മയും തമ്മില്‍ സംസാരിച്ചത് വേദനയുളവാക്കുന്ന  എന്തോ ആണെന്ന് എനിക്കുറപ്പായി.  അത്  ഞാനറിയേണ്ടെന്ന്  അവര്‍  കരുതുകയും ചെയ്യുന്നുവെന്നത്  എന്നെ അസ്വസ്ഥയാക്കാതിരുന്നില്ല.   എല്ലാം കുഴപ്പത്തിലായോ എന്ന് അശ്വിനി ശര്‍മ്മ ഹിന്ദിയില്‍ ചോദിച്ചിട്ടും   പൂജ  എന്തുകൊണ്ടോ പഞ്ചാബിയിലാണ് മറുപടി നല്‍കിയെതെന്ന് ഞാന്‍ ശ്രദ്ധിച്ചു.  കീറിപ്പറിഞ്ഞ എന്‍റെ  ജീവിതത്തെ  ഞാനിന്നലെ  ആവശ്യത്തിലുമധികം  പൂജയ്ക്ക് മുന്നില്‍  തുറന്നു കാട്ടിയതോര്‍മ്മിച്ചപ്പോള്‍ മനസ്സ് മൂകമാവുകയായിരുന്നു.

വേണ്ടായിരുന്നു.. ഒന്നും വേണ്ടായിരുന്നു. 

ഈ വേണ്ടായിരുന്നുവെന്ന വിചാരമാണ് എന്‍റെ  ജീവിതത്തിലെ  ഏറ്റവും  പ്രധാനപ്പെട്ട  കാര്യം.  എത്ര  ശ്രമിച്ചാലും  എനിക്കത്  ഒഴിവാക്കാന്‍ കഴിയില്ല. വേണമായിരുന്നു വേണമായിരുന്നു  എന്നുറപ്പുള്ള ഒരു കാര്യവും  എന്‍റെ  ജീവിതത്തില്‍  ഇല്ല. 

ആരുമില്ലായ്മയുടെയും തീര്‍ച്ചകളില്ലായ്മയുടേയും  തീവ്രനൊമ്പരം പൊടുന്നനെ  തീപ്പൊള്ളലായി എന്നെ  വേദനിപ്പിച്ചു.

ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുമ്പോള്‍  പ്രദീപ് ജെയിന്‍  ഗൌരവത്തോടെ താക്കീതു ചെയ്യുകയായിരുന്നു 

ചുമ്മാ ഈ ഛക്കകള്‍ക്കൊപ്പം ചുറ്റി  നടക്കരുത്. അതൊക്കെ  വലിയ  പ്രശ്നങ്ങളുണ്ടാക്കും. പോലീസുകാരുടെ  കണ്ണില്‍പ്പെട്ടാല്‍ ആര്‍ക്കും  പിന്നെ  സഹായിക്കാന്‍  കഴിയില്ല. പൂജയ്ക്ക് മറ്റൊരു ജീവിതത്തെപ്പറ്റി  ചിന്തയില്ല.  ശാന്തി അങ്ങനെയാണോ?  

ഞാന്‍ തല കുലുക്കി. 

മര്യാദയ്ക്ക് കുടുംബ ജീവിതം നയിക്കുന്ന നല്ല  സ്ത്രീകള്‍ക്ക്  പറ്റിയതല്ല  ഇമ്മാതിരി അലവലാതി ആളുകള്‍ക്ക് വേണ്ടിയുള്ള  സാമൂഹ്യ സേവനം , നല്ലവരായ മനുഷ്യര്‍ക്ക് വേണ്ടീ  മാത്രമെ അത്   ചെയ്യാവൂ  മനസ്സിലായോ ശാന്തീ ?  
 
ഞാന്‍ സമ്മതിച്ചു. 

ഓഫീസിലെ കണ്‍സട്രക് ഷന്‍ എഗ്രിമെന്‍റുകളുടെ  പരിഷ്ക്കരണത്തിനായി  ഇച്ചാക്കയുടെ  മുറിയില്‍ എല്ലാവരും  ഒന്നിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ടായിരുന്നു. എനിക്കും  ക്ഷണമുണ്ടായിരുന്നെങ്കിലും  ഇച്ചാക്കയെ  അഭിമുഖീകരിക്കാന്‍ മടി  തോന്നിയതുകൊണ്ട് ബിസ്ക്കറ്റുകളും  ചായയും നിറച്ച  തട്ടവുമേന്തി ഒന്നു  രണ്ടു തവണ ആ മുറിയില്‍ പോയിട്ടും  ഇച്ചാക്ക  എന്നെ  സൂക്ഷിച്ചു നോക്കുന്നുണ്ടെന്നറിഞ്ഞിട്ടും ഞാനവിടെ  ഇരിക്കാന്‍ കൂട്ടാക്കിയില്ല. 

എനിക്ക്  മാനസികപ്രശ്നങ്ങളുണ്ടായിരുന്നുവെന്നും  ചികില്‍സ  വേണ്ടി  വന്നിരുന്നുവെന്നും   ഇച്ചാക്ക  അറിഞ്ഞിരിക്കുമല്ലോ  എന്ന് ഓര്‍മ്മിച്ചപ്പോഴൊക്കെ  ഞാന്‍  അറിയാതെ  ചൂളിക്കൊണ്ടിരുന്നു. 

ജീവിതത്തില്‍  സംഭവിച്ചു പോയ ഒരിക്കലും ശരിയാക്കാനാവാത്ത  കുറവുകളെപ്പറ്റി  ഓര്‍ത്തോര്‍ത്ത്  ഞാന്‍  പിന്നെയും പിന്നെയും അസ്വസ്ഥയായി. 

സന്ധ്യയായപ്പോഴാണ്, തണുപ്പും  ഇരുട്ടും ഏറിത്തുടങ്ങിയപ്പോഴാണ്  ചര്‍ച്ചകള്‍  അവസാനിപ്പിച്ച്  എല്ലാവരും  ഇച്ചാക്കയുടെ  മുറിയില്‍  നിന്നിറങ്ങിയത്.  

ഓഫീസിന്‍റെ  അടുക്കളയില്‍  ചായക്കപ്പുകള്‍  കഴുകിക്കമഴ്ത്തുന്നതായി  ഭാവിച്ച് എല്ലാവരില്‍ നിന്നും  അകന്നു നില്‍ക്കുകയായിരുന്നു ഞാന്‍. അതുകൊണ്ടാണ് പൊടുന്നനെ  ഇച്ചാക്കയുടെ  നീണ്ടു നിവര്‍ന്ന  രൂപം   മുമ്പില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ എന്തു ചെയ്യണമെന്നറിയാതെ  ഞാന്‍  അമ്പരന്നത്. 

രോഗമുണ്ടായതും അതിനു ചികില്‍സ ചെയ്തതും ഒന്നും  ഒരു  കുറ്റമല്ല.. ഞാനതറിഞ്ഞുവെന്ന്  കരുതി   ഓഫീസിലെ പ്രധാനപ്പെട്ട  ചര്‍ച്ചകളില്‍ നിന്നൊഴിഞ്ഞു മാറരുത്.  ശാന്തിയുടെ  അഭിപ്രായങ്ങള്‍ അറിയാന്‍  ആഗ്രഹമുള്ളതുകൊണ്ടാണ് ചര്‍ച്ചകളില്‍  പങ്കെടുക്കണമെന്ന്  പറയുന്നത്...

ഇച്ചാക്കയുടെ  ശബ്ദം  മൃദുലമെങ്കിലും  ഗൌരവപൂര്‍ണമായിരുന്നു.

എന്‍റെ  കണ്ണുകള്‍ നിറഞ്ഞു. 

ശാന്തിയെ ജോലിക്കെടുക്കുമ്പോഴേ  ഇക്കാര്യം എനിക്കറിയാമായിരുന്നു. സോ  ഡോണ്‍ട്  ചെയിന്‍ യുവര്‍ സെല്‍ഫ് അണ്‍ നെസസ്സറിലി
 
ഒരു പാവയെപ്പോലെ ശരിയെന്ന് തലയാട്ടുവാന്‍  മാത്രമേ എനിക്ക് കഴിഞ്ഞുള്ളൂ.  ഇന്‍റര്‍ വ്യൂ  സമയത്ത് ഇച്ചാക്ക  കൂടുതല്‍ ചോദ്യങ്ങളൊന്നും  ചോദിച്ച്  എന്നെ  ബുദ്ധിമുട്ടിക്കാതിരുന്നത്  എന്തുകൊണ്ടാണെന്ന് എനിക്ക്  ബോധ്യമായി.  എന്‍റെ  പഴയ  ബോസ്  അദ്ദേഹത്തിനറിയുന്ന  കാര്യങ്ങളെല്ലാം  ഇച്ചാക്കയോട്  പറഞ്ഞിട്ടുണ്ടായിരിക്കാം. 

വീടു വിട്ടു പോന്നതും ഈ മഹാനഗരത്തിലെ റോഡുകളില്‍ ആലംബമില്ലാതെ  അലഞ്ഞതും ഉടുക്കാന്‍  തുണി  ഇരന്നു  മേടിച്ചതും അനാഥാലയത്തില്‍ താമസിച്ചതും.. 

കയ്പൂറുന്ന ഓര്‍മ്മകളെ ദൂരെ തെറിപ്പിച്ചു  കളയാനെന്ന വണ്ണം  ഞാന്‍  തല മുറുക്കെ കുടഞ്ഞു.

അടുക്കളയില്‍ നിന്ന് പുറത്തേക്ക് വരുമ്പോള്‍ അശ്വിനി ശര്‍മ്മയും പൂജയും തമ്മില്‍ സംസാരിക്കുന്നുണ്ടായിരുന്നു. ഗരുവിനെപ്പറ്റിയാണതെന്ന്  മനസ്സിലായ നിമിഷം  ഇച്ചാക്കയുടെ വാക്കുകള്‍ പകര്‍ന്നു തന്ന  പുതിയ  ആത്മവിശ്വാസത്തില്‍ ഞാന്‍ പറഞ്ഞു.

ഒരുപക്ഷെ, പ്രദീപ് ജെയിന്‍ പറയുന്നത് ശരിയാവാം.. ഗരുവിനും  മറ്റും  ഒരുപാട്  തിന്മകളുണ്ടാവാം. പോലീസുമായി  പലതരം അഡ്ജസ്റ്റുമെന്‍റുകളുണ്ടാവാം..അല്ലെങ്കില്‍  പോസ്റ്റുമോര്‍ട്ടം  ഒഴിവാക്കാനും ..  

അതുവരെ എന്നോട്  കാണിച്ചിരുന്ന എല്ലാ മര്യാദയും  സ്നേഹവും  മറന്ന്  പൂജ ഉറക്കെ  അലറി... 

യൂ ഷട്ടപ്പ്..
 
ഇരുളാന്‍ തുടങ്ങുന്ന  സന്ധ്യയ്ക്കൊപ്പം ഓഫീസും നടുങ്ങി.. അവളുടെ അലര്‍ച്ചയില്‍ ഞാന്‍ ഭയന്നു വിറച്ചു. 

ശാന്തീ, നിനക്കൊന്നുമറിയില്ല... ഗരു ..   എന്ന് പതിവുള്ള കാരുണ്യത്തോടെ  ആരംഭിച്ചെങ്കിലും  പൂജ  പിന്നീട്  ഒന്നും  വിശദീകരിക്കാന്‍ കൂട്ടാക്കിയില്ല. 

അശ്വിനി ശര്‍മ്മയും മൌനം പാലിച്ചതേയുള്ളൂ. അവര്‍ എന്തൊക്കെയോ എന്നേക്കാള്‍   കൂടുതല്‍  മനസ്സിലാക്കിയിരിക്കുന്നുവെന്ന  തോന്നലില്‍  ഞാന്‍  വിഷണ്ണതയോടെ  തല  താഴ്ത്തി  നിന്നു. 

പക്ഷെ,ഗരുവിനെപ്പറ്റി അങ്ങനെ വിചാരിച്ചതിലും പറഞ്ഞതിലുമുള്ള  കുറ്റബോധം ജീവിതത്തിലൊരിക്കലും എന്നെ വിട്ടു പോയില്ല. 

കാരണം.... 

മൂന്നാം ദിവസം ഗരു അറസ്റ്റ് ചെയ്യപ്പെട്ടതായിരുന്നു. ഗരു ചെയ്ത കുറ്റം കൊലപാതകമായിരുന്നു. ഒന്നല്ല,  രണ്ട്  കൊലപാതകങ്ങള്‍ ..   ഗരു കൊന്നുകളഞ്ഞത്  വജൂദ്  ഭായിയെ  ആയിരുന്നു.... പുരുഷോത്തം അഹ് ലാവത്ത് എന്ന പോലീസുകാരനെ  ആയിരുന്നു.

വജൂദ്  ഭായിയുടെ  ശവശരീരത്തില്‍  പതിനെട്ട്  കുത്തുകളൂണ്ടായിരുന്നു. ഒരു കാരണവശാലും രക്ഷപ്പെടരുതെന്ന് നിശ്ചയിച്ചുറച്ച്  കുത്തിയതു പോലെ.. 

പോലീസുകാരന്‍റെ ശരീരത്തില്‍ കുത്തുകള്‍ നാലെണ്ണമേ  ഉണ്ടായിരുന്നുള്ളൂ. പക്ഷെ, അയാളുടെ  ലിംഗം  ഗരു  കറിക്കരിയുന്നതുപോലെ  കൊത്തിയരിഞ്ഞിരുന്നു. 

പോലീസ്  ലോക്കപ്പിലായ  ഗരു  പൂജയെ  കാണാന്‍ വിസമ്മതിച്ചു. പൂജയെ ഒട്ടും  പരിചയമില്ലെന്ന് പറഞ്ഞ്  ഗരു  ഒഴിഞ്ഞു മാറി.

പൊതുവേ  മുരടന്മാരാണ് പോലീസുകാരിലധികം  പേരും. നമ്മള്‍  വല്ല  വഴിയോ അഡ്രസ്സോ ചോദിച്ചാല്‍  പോലും   ഒരു കേസുണ്ടാക്കാന്‍ പറ്റുമോ  ചീത്ത വിളിക്കാന്‍ പറ്റുമോ എന്നാലോചിക്കുന്നവര്‍ ...  എങ്കിലും  സി ബി  ഐ ഓഫീസറായ  ഒരു  ക്ലയന്‍റിന്‍റെ  സഹായത്തോടെ  സ്റ്റേഷന്‍  ഹൌസ്  ഓഫീസറുമായി ഒരു  ചെറിയ മീറ്റിംഗ്  സന്ദീപ്  സാര്‍  തരപ്പെടുത്തിയെടുത്തു.  സി ബി  ഐ ഓഫീസറുടെ  വീട്ടില്‍ വെച്ചായിരുന്നു ആ കൂടിക്കാഴ്ച. എസ് എച്ച് ഓ    ഓഫീസറുടെ  ഒരു  പരിചയക്കാരനായിരുന്നു. 

അയാള്‍  അധികമൊന്നും സന്ദീപ്  സാറിനോട് സംസാരിച്ചില്ല. വലിയ  സൌഹൃദമൊന്നും  പ്രകടിപ്പിച്ചുമില്ല. 

എങ്കിലും .. 

സീമയെ ലിംഗച്ഛേദനത്തിനു  പ്രേരിപ്പിച്ചതും  ഒരു  അലവലാതി  ഡോക്ടറുടെ അടുത്ത്  കൊണ്ടു പോയതും  വജൂദ്  ഭായിയാണ്.  സീമയില്‍ നിന്ന് അയാള്‍ പണവും  പറ്റിയിരുന്നു. ഡോക്ടറും അയാളുടെ സുഹൃത്തുക്കളും   സീമയെ ലൈംഗികമായി  ഉപയോഗിക്കുകയും അതിനും പുറമേ കിട്ടാവുന്നത്രയും   പണം  പിടുങ്ങുകയും ചെയ്തു.. 

പൊടുന്നനെ സീമ  ആത്മഹത്യ  ചെയ്തപ്പോള്‍ ഗരുവിനെയും  പൂജയേയും  ഭയപ്പെടുത്തി കുറച്ചു കൂടി  ധനം  സമ്പാദിക്കാമെന്നായിരുന്നു വജൂദ് ഭായിയുടെ വിചാരം. 

ആ പോലീസുകാരന്  എന്തു സഹായവും ചെയ്യാമെന്ന്  ഗരു  സമ്മതിച്ചത്  അയാള്‍  ലൈംഗികമായി ഉപയോഗിക്കുമെന്ന് അറിഞ്ഞിട്ടു തന്നെയായിരുന്നു. അതിനും പുറമേ  പണവും  പിരിക്കുമെന്ന് അറിഞ്ഞിട്ടു  തന്നെയായിരുന്നു.  സീമയുടെ ആത്മഹത്യ കൊണ്ട് മറ്റാര്‍ക്കും  ഒരു  ബുദ്ധിമുട്ടും ഉണ്ടാവരുതെന്നുണ്ടായിരുന്നു ഗരുവിന്. പ്രാര്‍ഥനയും  ജപവുമൊക്കെ പോലെ  കൃത്യമായ ഫലം  തരുന്ന ഒരു  കാര്യമാണ്  ലൈംഗികതയുമെന്ന്  ഗരുവിനറിയുന്നതു മാതിരി മറ്റാര്‍ക്കറിയുമെന്ന  അമിത വിശ്വാസവുമുണ്ടായിരുന്നു.   പക്ഷെ  സീമ  മരിച്ച ദിവസം  ആ വീട്ടില്‍ വന്ന് പോലീസുകാരനും വജൂദ് ഭായിയും നേരത്തെ തീരുമാനിച്ചുറച്ച  പ്രകാരം  ബഹളം വെയ്ക്കുകയായിരുന്നെന്ന് മനസ്സിലായപ്പോള്‍ ആ വഞ്ചന  ഗരുവിനു സഹിക്കാന്‍  കഴിഞ്ഞില്ല. 

സീമയ്ക്ക് പകരമായി കൂടുതല്‍  ചെറുപ്പക്കാരിയായ മുന്നിയെ നൃത്തം ചെയ്യിക്കാന്‍ കൊണ്ടുപോകണമെന്നും പ്രതിഫലത്തെപ്പറ്റി സംസാരിക്കാമെന്നും  പറഞ്ഞാണ് ഗരു  വജൂദ് ഭായിയെ  വീട്ടിലേക്ക്  വിളിച്ചത്.  

എന്നിട്ട് .. 

എന്നിട്ടായിരുന്നു.. പതിനെട്ട്  തവണ  കുത്തിയത് 

വജൂദ്  ഭായിയുടെ ശരീരം  ഗരു  അടുക്കളയില്‍  ഒളിപ്പിച്ചു. വജൂദ്  ഭായിയെപ്പോലെ  പുരുഷോത്തം  അഹ് ലാവത്തിനും  ഗരു  വീട്ടിലേക്ക്  വിളിച്ചതിന്‍റെ മോഹനീയമായ  പ്രലോഭനം  തടുക്കാന്‍  കഴിഞ്ഞില്ല.  

ആര്‍ത്തിയെപ്പോലെ സുഖമെന്ന വിചാരവും  ഒരു  കെണിയാണ്.  

സന്ദീപ്  സാറിന്‍റെ ശബ്ദത്തില്‍  വല്ലാത്ത കിതപ്പുണ്ടായിരുന്നു. ഞാനൊരിക്കലും  കേട്ടിട്ടില്ലാത്ത ഇടര്‍ച്ചയുണ്ടായിരുന്നു. സുമുഖനും  ആരോഗ്യവാനുമായ സന്ദീപ്  സാര്‍  പൊടുന്നനെ ഒരു വൃദ്ധനായതു  പോലെ ....   ആ മുഖത്ത്  ചുളിവുകള്‍ വീണതു പോലെ...  

( തുടരും )

48 comments:

Cv Thankappan said...

സംഭവിച്ചുപോയ സംഗതിയില്‍ "അത് വേണ്ടായിരുന്നു ഒന്നും വേണ്ടായിരുന്നു"
എന്നും മറ്റൊന്നില്‍‌ "അത്‌ വേണമായിരുന്നു നിശ്ചയമായും വേണമായിരുന്നു" എന്നീ ചിന്തകള്‍ ഉടലെടുക്കുമ്പോള്‍ മനസ്സ്‌ കലുഷിതമാവുകയും അസ്വസ്ഥമാവുകയും ചെയ്യാറുണ്ട്.
ശക്തമായ അവതരണം!
ആശംസകള്‍

© Mubi said...

നടുക്കം വിട്ടുമാറിയില്ല എച്ച്മു.... ഒന്നും എഴുതുന്നില്ല :( :(

keraladasanunni said...

ഗരുവിന്ന് അതേ ചെയ്യാനുണ്ടായിരുന്നുള്ളൂ. ദ്രോഹികള്‍ക്ക് ശിക്ഷ നല്‍കാന്‍ കെണിയൊരുക്കി കാത്തിരുന്നപ്പോള്‍ ഇര പിടിക്കാന്‍  കെണി വെച്ചിരിക്കുന്ന വേടന്‍റെ മനസ്സായിരിക്കും ആ വ്യക്തിയുടേത്.

ramanika said...

പോലിസ് എവിടേയും ഇതുപപോലെ തന്നെ..................
ശക്തമായ അവതരണം!
ആശംസകള്‍

പട്ടേപ്പാടം റാംജി said...

നിസ്സഹായതയെ മുതലെടുക്കാന്‍ തക്കം പാര്‍ത്തിരിക്കുന്നവര്‍ ഇരയേയും പരിവാരങ്ങളെയും കൂടുതല്‍ കൂടുതല്‍ ദുര്‍ബലമാക്കുന്നതിനു സ്വീകരിക്കാവുന്ന ഏതു വഴിയും അവര്‍ സ്വീകരിക്കും. ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ദുര്‍ബലമാക്കപ്പെടുന്നവരുടെ മാനസ്സിക വ്യഥകളും അളമുട്ടുമ്പോള്‍ സ്വീകരിക്കുന്ന ക്രൂരമെന്നു പറയുന്ന പ്രവൃത്തികളും വളരെ തന്മയത്വമായി ഇത്തവണയും മനോഹരമാക്കിയിരിക്കുന്നു. ഓരോ അദ്ധ്യായവും പഴയതില്‍ നിന്നും മുന്തി വരുന്ന ഈ എഴുത്ത് അപാരം തന്നെ. വേദനയും ദേഷ്യവും പരിഭ്രമവും ഭയാനകവുമായ സംഭവങ്ങളുടെ ആകാംക്ഷ നിറഞ്ഞ വായന സമ്മാനിച്ച അദ്ധ്യായം.

vettathan said...

മനുഷ്യന്‍റെ ക്രൂരതകള്‍ക്ക് അതിരില്ല.അത് തന്നെയാണ് മനുഷ്യ നന്‍മയെക്കുറിച്ചും പറയാനുള്ളത്.

Sudheer Das said...

ഒന്‍പതാം ഭാഗമായി... അല്ലേ... സാരല്ല്യ... ഇവിടുന്നങ്ങോട്ട് പിടിക്കാം.

വീകെ said...

എവിടെയാണെങ്കിലും പോലീസ് മനസ്സുകൾ ഒന്നു തന്നെ. ഒരു തരം വേട്ടമനസ്സ്. സാഹചര്യങ്ങൾ മുതലാക്കുന്ന വർഗ്ഗം.
ആശംസകൾ...

ente lokam said...

മര്യാദയ്ക്ക് കുടുംബ ജീവിതം നയിക്കുന്ന നല്ല സ്ത്രീകള്‍ക്ക് പറ്റിയതല്ല ഇമ്മാതിരി അലവലാതി ആളുകള്‍ക്ക് വേണ്ടിയുള്ള സാമൂഹ്യ സേവനം , നല്ലവരായ മനുഷ്യര്‍ക്ക് വേണ്ടീ മാത്രമെ അത് ചെയ്യാവൂ മനസ്സിലായോ ശാന്തീ ? ‘

വായിക്കുന്നു സത്യങ്ങൾ കണ്ടു തരിച്ചു.
കമന്റ്‌ വേണ്ടാന്ന് വയ്ക്കുന്നു

NK ABDUSSALAM said...

അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു...
ഭാവുകങ്ങള്‍.

Echmukutty said...

അതെ, മനുഷ്യ മനസ്സ് അങ്ങനെ ആണല്ലോ .. സന്തോഷം ഈ അഭിപ്രായത്തിനു...തങ്കപ്പൻ ചേട്ടാ..

Echmukutty said...

ഈ വാക്കുകൾ കഥയ്ക്കുള്ള അംഗീകാരമായി കാണുന്നു..മുബി.

Echmukutty said...

അത്, ഉണ്ണ്യേട്ടന്റെ വാക്കുകൾ സത്യമാണ്.വായനയ്ക്ക് നന്ദി

ഭാനു കളരിക്കല്‍ said...

എച്ചുമു തുടരൻ എഴുതി തുടങ്ങിയോ? കൊള്ളാം, നോവൽ എഴുതാൻ ആളുകൾ മടിക്കുന്ന ഈ കാലത്ത് ഇങ്ങനെ ഒരു വെല്ലുവിളി ഏറ്റെടുത്തതിനു അഭിനന്ദനങ്ങൾ.

Bijith :|: ബിജിത്‌ said...

ഒറ്റയടിക്ക് വായിക്കാൻ കഴിഞ്ഞില്ല. വളരെയധികം പൊള്ളുന്ന സന്ദർഭങ്ങൾ...

Unknown said...

ആശംസകൾ..

വായിക്കുന്നുണ്ട്ട്ടോ.
തുടരട്ടെ..

Echmukutty said...

രമണികയ്ക്ക് സ്വാഗതം ... നന്ദി.

Echmukutty said...

രാംജിയുടെ വിശദമായ കമന്റിനും പ്രോത്സാഹനത്തിനും ഒത്തിരി നന്ദി.ഇനിയ്ം വായിക്കുമല്ലോ.

Echmukutty said...

അതെ, തീർച്ചയായും.. വെട്ടത്താൻ ചേട്ടാ..

Echmukutty said...

സന്തോഷം സുധീർ.. ഞാൻ മുഴുവൻ ലിങ്കും അയച്ചിട്ടൂണ്ട്. സാധിക്കുമെങ്കിൽ വായിക്കു

Echmukutty said...

പലപ്പോഴും വല്ലാതെ ജനവിരുദ്ധമാണ് പോലിസ് മനസ്സ്. വി കെ ചേട്ടന്റെ വായനയ്ക്ക് നന്ദി.

Echmukutty said...

എന്റെ ലോകം വന്നതിൽ സന്തോഷം. ഇനിയും വരുമല്ലോ അല്ലേ

Echmukutty said...

സന്തോഷം അബ്ദുസ്സലാം..

Echmukutty said...

ഭാനു ഒരുപാട് കാലമായി ബ്ലോഗിൽ വന്നിട്ട്.. ഇതൊരു ചെറിയ പരിശ്രമമാണ് ഭാനു.നന്നാകുമെന്ന വിശ്വാസത്തിൽ...

Echmukutty said...

ബിജിത് പതുക്കെയെങ്കിലും മുഴുവൻ വായിച്ച് അഭിപ്രായം എഴുതുമെന്ന് കരുതുന്നു.

Echmukutty said...

വായിക്കുന്നതിൽ സന്തോഷം ഗിരീഷ്

ദീപ എന്ന ആതിര said...

വായിക്കുമ്പോള്‍ വലിച്ച് അടുപ്പിക്കുന്ന മാന്ത്രികതയുള്ള അക്ഷരങ്ങള്‍

ഭദ്ര said...

ആശംസകൾ

Pradeep Kumar said...

ഈ ലക്കം വായിക്കാൻ വൈകിപ്പോയി....
ഉത്തരേന്ത്യൻ ജീവിതവുമായുള്ള എഴുത്തുകാരിയുടെ പരിചയവും, സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട മനുഷ്യരോടുള്ള അനുതാപവുമൊക്കെ എഴുത്തിൽ തെളിഞ്ഞുകാണാം. മലയാളത്തിൽ അധികമാരും കൈവെച്ചിട്ടില്ലാത്ത മേഖലകളിലൂടെയാണ് കഥ പുരോഗമിക്കുന്നത് എന്ന് എനിക്കു തോന്നുന്നു. ശ്രദ്ധാപൂർവ്വം അടുത്ത ലക്കവും ഒരുക്കുക.... നാളെ ചർച്ച ചെയ്യപ്പെടാൻ പോവുന്ന ഒരു സൃഷ്ടിയുടെ ആദ്യവായനക്കാരിൽ ഒരാളാവാൻ എനിക്കു ഭാഗ്യമുണ്ടാവണമെന്നു പ്രാർത്ഥിക്കുന്നു.....

ajith said...

ഈ അടുത്ത കാലത്ത് വായിച്ച നോവല്‍ ആരാച്ചാര്‍ ആണ്. അതിനെക്കാള്‍ ശക്തമായ ഒരു കഥയാണ് ഇത് എന്ന് ഈ ലക്കം വരെയുള്ള വായനയില്‍ എനിക്ക് തോന്നുന്നു.

Echmukutty said...

നല്ല വാക്കിനു നന്ദി .. ദീപ എന്ന ആതിര

Echmukutty said...

നന്ദി ഭദ്ര..

കുഞ്ഞൂസ് (Kunjuss) said...

പൊളളുന്ന ജീവിതങ്ങൾ ....!!

Vinodkumar Thallasseri said...

പൊളളുന്ന ജീവിതങ്ങൾ ....!

Areekkodan | അരീക്കോടന്‍ said...

ആര്‍ത്തിയെപ്പോലെ സുഖമെന്ന വിചാരവും ഒരു കെണിയാണ്....The lesson from this part of novel.

SHAMSUDEEN THOPPIL said...

ashamsakal checheeeeeeee

Vijitha said...

Pinneyum pinneyum vayichu konde irikkunnu

ലംബൻ said...

ഒന്നും പറയാനില്ല.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

Muralee Mukundan , ബിലാത്തിപട്ടണം said...

പശുകുട്ടി നിന്നിടത്ത്
പുല്ല് പോലും കാണാനില്ല്ല്ലോ ...!

വാട്ട് ഡു ണ്ടു ടൂ...?

അല്ലാ എച്മു..
ഇനി വല്ല മാധ്യമങ്ങളും നേരീട്ട്
ഈ നോവൽ പ്രസിദ്ധീകരിക്കാമെന്ന് ഏറ്റതുകൊണ്ടാണോ ബൂലോഗത്ത് നിന്ന് തൽക്കാലം സ്കൂട്ടായി നിൽക്കുന്നത്...?

ശ്രീ said...

അതെ, എവിടെ പോയി, ചേച്ചീ

ലംബൻ said...

ബിലാത്തിയും, ശ്രീയും തന്നിട്ടുള്ള ഹേബിയസ് കോര്‍പസ് ഹര്‍ജി പരിഗണിച്ച് എച്ചുമു എന്ന പശുക്കുട്ടിയെ എത്രയും വേഗം ഈ കോടതിയുടെ മുന്‍പില്‍ എത്തിക്കാന്‍ ഇതിനാല്‍ ഉത്തരവായിരിക്കുന്നു.

സുസ്മേഷ് ചന്ത്രോത്ത് said...

വായിക്കാറില്ല പലതും.താങ്കളെഴുതുന്നതിനെ അസൂയയോടെ സമീപിക്കുന്ന ഒരാളാണ് ഈ വായനക്കാരന്‍.ഇത്രയൊക്കെ സഞ്ചരിച്ചും അറിഞ്ഞും അനുഭവിച്ചും എനിക്കും എഴുതാനായിരുന്നെങ്കില്‍ എന്ന ആരോഗ്യകരമായ വിഷാദമെനിക്കുണ്ട്.
നല്ല നല്ല എഴുത്തുകളും ജീവിതവും താങ്കള്‍ക്കും സഹജീവികള്‍ക്കുമുണ്ടാകട്ടെ.സന്തോഷം,സ്നേഹം മാത്രം.

Anonymous said...

Naalukal ereyaayi kaathirikkunnu.... Baaki kadakkuvendiyo...echmuvindo vaakkukalku vendiyo.,ariyilla...

ബഷീർ said...

കുറെ നാളായി ഇത് വഴി വന്നിട്ട്. വന്ന് വായിച്ചു ആകാംക്ഷയോടെ ഓരോ വരികളും .ലേബൽ കഥയെന്ന് കാണുന്നുവെങ്കിലും കഥയെന്ന് വിശ്വസിക്കാനാവുന്നില്ല.. ആശംസകൾ..

ManzoorAluvila said...

എഴുത്തിൽ വ്യക്തത നിലനിർത്തിയുള്ള അവതരണം..കഥാകാരിക്ക് അഭിനന്ദനങ്ങൾ

കുഞ്ഞുറുമ്പ് said...

:(

Unknown said...

നൊമ്പരപ്പെടുത്തുന്ന ഒരു സുഖാനുഭൂതി...
ഞാന് ആസ്വദിച്ചു ഒരുപാട്....
ഇനിയും എzhuതണം ട്ടോ...........

സുധി അറയ്ക്കൽ said...

എച്മുച്ചേച്ചീ...........

ശ്വാസം അടക്കിപ്പിടിച്ച് ഇനി വായിക്കാൻ പറ്റില്ല...എന്തെല്ലാം തരത്തിലുളള ജീവിതങ്ങൾ! !!!!!