Saturday, June 8, 2019

ഒരു കല്യാണം കൂടാൻ പോയ ഗമയാണ്

അമ്മച്ചിന്തുകൾ 7

 
അമ്മ പുത്തൻതോപ്പിലെ ആദ്യ ദിവസത്തെപ്പറ്റി പറഞ്ഞു തന്നിട്ടുണ്ട്. അത് കേട്ടപ്പോൾ ഞങ്ങൾ മക്കൾക്ക് എന്ത് പറയണമെന്നറിയാതെയായി.

പുത്തൻതോപ്പിലെ വീട്ടിൽ അമ്മയെ ആദ്യം വന്ന് പരിചയപ്പെട്ടത് ഡാറി ആൻറിയും കുട്ടികളുമായിരുന്നു. പെരേര അങ്കിൾ അക്കാലത്ത് സിംഗപ്പൂരിൽ ജോലി ചെയ്യുകയായിരുന്നു. ആൻറിക്ക് അൽഭുതമായിരുന്നു ആദ്യം അമ്മയെ കണ്ടപ്പോൾ. പിന്നെ അവർ തമ്മിൽ അടിയുറച്ച ഒരു ആത്മബന്ധം വളർന്നു, അത് ജീവിതകാലമത്രയും നിലനിന്നു.

അച്ഛൻ അമ്മയെ വീട്ടിൽ വിട്ട് പുറത്തേക്ക് പോയ നേരമായിരുന്നു. ഡാറി ആൻറിയും കുട്ടികളും മടങ്ങിയപ്പോൾ മൂന്നാലു പുരുഷന്മാർ ഗേറ്റ് കടന്നു വന്നു.

അവർ ഒരു പ്രകോപനവുമില്ലാതെ അമ്മയെ ചീത്തവിളിക്കാൻ തുടങ്ങി. ഇനിയുള്ള ജീവിതത്തിലുടനീളം ഇക്കാര്യം ആവർത്തിക്കപ്പെടുമെന്ന് അന്ന് അമ്മയ്ക്കറിയില്ലായിരുന്നുവല്ലോ. അമ്മ ഉടൻ സ്വന്തം വീട്ടിലേക്ക് മടങ്ങി പ്പോകണമെന്നും ഈ നടന്നതൊന്നും ഒരു കല്യാണമേയല്ലെന്നും അച്ഛൻ അവരുടെ മകളെ, അവരുടെ പെങ്ങളെ കല്യാണം കഴിക്കാമെന്ന് ഏറ്റിട്ടുണ്ടെന്നും അവർ ഒന്നിച്ചലറി.

അമ്മ കുലുക്കമില്ലാതെ ആ അവസ്ഥയെ നേരിട്ടു. അവരെ അമ്മ തരിമ്പും വിശ്വസിച്ചില്ല. എങ്കിലും തർക്കിക്കാൻ നിന്നില്ല. അത് അമ്മ എന്നും പാലിച്ചു പോന്ന ഒരു നയമായിരുന്നു. അമ്മ ദേഷ്യപ്പെട്ട് അലറീട്ടോ വാശിയോടെ തർക്കിച്ചിട്ടോ വഴക്കുണ്ടാവില്ല. ഏത് പ്രശ്നവും വഴക്കാക്കാം.. ഏതു പ്രശ്നവും വഴക്കല്ലാതെയുമാക്കാം എന്നാണ് അമ്മ പറയാറ്.

ബഹളം കേട്ട് ഡാറി ആൻറിയും കുട്ടികളും ഓടി വന്നു. വേറെയും ചില അയല്ക്കാർ വന്നു. അപ്പോൾ വഴക്കുണ്ടാക്കാൻ വന്നവർ പിരിഞ്ഞു പോയി.

അച്ഛൻ എല്ലാ പുരുഷന്മാരേയും പോലെ ചൂണ്ടിക്കാട്ടപ്പെട്ട ആ പെണ്ണുങ്ങളുടെ ശല്യം കൊണ്ട് അദ്ദേഹം പൊറുതിമുട്ടിയിരിക്കയാണെന്ന് അമ്മയെ അന്ന് രാത്രി തന്നെ പറഞ്ഞു വിശ്വസിപ്പിച്ചു.

അങ്ങനെ ആ ജീവിതം തുടങ്ങി.

പിറ്റേന്ന് മുതൽ അമ്മ മാറാൻ പഠിക്കുകയായിരുന്നു. അച്ഛൻ മരിക്കും വരെ അമ്മ ആ പഠനം തുടർന്നു.

അമ്മയ്ക്ക് പരിചിതമായ അടുക്കളയെ ബഹുദൂരം അകലെ വിട്ടാണല്ലോ പുതിയ അടുക്കളയെ ഹാർദ്ദമായി, ഒരു മുറുമുറുപ്പുമില്ലാതെ വരവേല്ക്കേണ്ടിയിരുന്നത്.

വെങ്കലപ്പാനയിൽ ചോറുവെച്ചിരുന്ന അമ്മ മൺകലത്തിൽ വെപ്പു തുടങ്ങി. ചോറൂറ്റാൻ എന്ന വാക്ക് പഠിച്ചു. ഒരു മുളമ്പൊളികൊണ്ട് ഉണ്ടാക്കിയ കുഴിയൻ തവിയും ചോറു കോരി വെക്കുന്ന മുളമ്പൊളിക്കുട്ടയും കണ്ടു. കൽച്ചട്ടിക്ക് പകരം മൺചട്ടിയിൽ കറി വെച്ചു. അങ്ങനെ അമ്മയുടെ പൊരുത്തപ്പെടലുകൾ തുടങ്ങി.പാലും തൈരും മോരും മത്തുകൊണ്ടുള്ള തൈരു കടയലും നറും വെണ്ണയും വീട്ടിലുണ്ടാക്കുന്ന തരിയുള്ള നെയ്യും ഒക്കെ അമ്മ മറക്കാൻ ശ്രമിച്ചു

മീൻ വെക്കണമെങ്കിൽ അത് കഴിച്ചു ശീലിക്കണമെന്ന് അച്ഛൻ നിർബന്ധിച്ചു തുടങ്ങി. അങ്ങനെ ഡാറി ആൻറി മീൻ വറുത്ത് കൊണ്ട് വന്നു. അമ്മ മീൻ വായിലിട്ടു നോക്കി... പക്ഷേ, കഴിക്കാൻ പറ്റിയില്ല. ഡാറി ആൻറി അച്ഛനോട് തീർത്തു പറഞ്ഞു. 'രാജത്തെ വിഷമിപ്പിക്കരുത്. ഒരു സഹായിയെ വെക്കു. അങ്ങനെ മീനും ഇറച്ചിയും കഴിച്ചാൽ മതി'

അപ്പോഴേക്കും ഞാൻ അമ്മയുടെ വയറ്റിൽ പിറവിയെടുത്തിരുന്നു. ആശ തോന്നുന്ന ആഹാരമൊന്നും കഴിക്കാതെ തന്നെ അമ്മ അങ്ങനെ ജീവിച്ചു.

അച്ഛന് ഒത്തിരി സുഹൃത്തുക്കൾ ഉണ്ടായിരുന്നു. ഒഴിവ് നേരങ്ങളിൽ അച്ഛൻ അമ്മയെ അവരുടെ വീടുകളിൽ കൊണ്ടു പോയിരുന്നു.

ഒരു പെൺസുഹൃത്തിൻറെ വീട്ടിൽ ചെന്നപ്പോൾ ഗർഭവതിയായ അമ്മക്ക് പ്രത്യേകമായ ഒരു വരവേല്പ് കിട്ടി.

അവരുടെ കൊച്ചുകുഞ്ഞ് അച്ഛൻറെ മടിയിൽ മൂത്രമൊഴിച്ചു. അവർ അപ്പോൾ ഗദ്ഗദകണ്ഠയായി...

"ഇങ്ങനെ എന്നും സംഭവിക്കേണ്ടതല്ലായിരുന്നോ... എത്ര മോഹിച്ചതാണ് '

എന്നിട്ടവർ അകത്തേക്ക് പോയിക്കളഞ്ഞത്രേ...

സുപ്രസിദ്ധ സിനിമാതാരം ജഗതി ശ്രീകുമാറിൻറെ അച്ഛൻ ജഗതി എൻ കെ ആചാരിയും അച്ഛൻറെ സീനിയർ സുഹൃത്തായിരുന്നു. അവരുടെ വീട്ടിലും അമ്മ ഒത്തിരി സമയം ചെലവാക്കീട്ടുണ്ട്.

അക്കാലത്തൊന്നും അമ്മയെന്ന കളിപ്പാട്ടത്തിലുള്ള കൗതുകം അച്ഛന് നഷ്ടമായിരുന്നില്ലല്ലോ.

അമ്മച്ചിന്തുകൾ 6



അമ്മ ജോലി കഴിഞ്ഞു വൈകിട്ട് തിരിച്ചു വരാതിരുന്നപ്പോൾ സ്വാഭാവികമായും സുബ്ബരാമയ്യരും രുഗ്മിണി അമ്മാളും അമ്മീമ്മയും ആകെ ഉലഞ്ഞു പോയി. അമ്മീമ്മ പറഞ്ഞതിങ്ങനെയാണ്. 'എല്ലാര് ക്കും പൈത്യം പുടിക്കറ പോലെ ഇരുന്തത്.'

ഭ്രാന്ത് വരുന്നത് പോലെ തോന്നുകയല്ലേയുള്ളൂ. അത് വരില്ലല്ലോ. ആ രാത്രി പുലർന്നപ്പോൾ വിവരം കിട്ടി. അമ്മ ഇന്നലെ ഓഫീസിൽ പോയിട്ടില്ല. ഒരു മാസത്തേക്ക് ലീവ് എടുത്തിരിക്കുന്നു.

ആധികൊണ്ട് മൂന്നു പേരും ഉരുകി. അമ്മ ആത്മഹത്യ ചെയ്തുവോ എന്നാണ് സുബ്ബരാമയ്യർ ഭയന്നത്. ആ ഭയം അദ്ദേഹത്തെ തകർത്തു കളഞ്ഞു.

പിറ്റേന്ന് അമ്മ അയച്ച കമ്പി മഠത്തിൽ കിട്ടി. അമ്മ ഇങ്ങനെ ഇന്ന ഡോക്ടറെ വിവാഹം കഴിച്ചിരിക്കുന്നുവെന്നും അനുഗ്രഹിക്കണമെന്നും അപേക്ഷിച്ചുകൊണ്ട്....

വിവരം തീ പോലെ പടർന്നു. കമ്പി ശിപായി തന്നെ പറ്റാവുന്നവരെയെല്ലാം അറിയിച്ചിരുന്നു.

ചില്ലറ കോളിളക്കമല്ല, അത് ആ ഗ്രാമത്തിലുണ്ടാക്കിയത്. ആ നാലു താവഴി ബ്രാഹ്മണ ഗൃഹങ്ങളിൽ ഇങ്ങനെ ഒരു സംഭവം ആദ്യമായിരുന്നു. എല്ലാവരും ആ മഠത്തിൽ ഒന്നിച്ചു കൂടി. അമ്മയെ ജീവിക്കാൻ സമ്മതിക്കരുതെന്നും പടിയടച്ച് പിണ്ഡം വെയ്ക്കണമെന്നും മുറവിളി ഉയർന്നു.

മംഗളമെന്ന ബ്രാഹ്മണപ്പെണ്ണിനെ എല്ലാവരും ഓർമ്മിച്ചു. മംഗളത്തിന്റെ ജീവിതം ദുരന്തമായത്... പതിനഞ്ച് വയസ്സിലാണ്. മഠത്തിൽ പുറം പണിക്ക് വന്ന ഒരു പയ്യനോട് ചിരിച്ചു സംസാരിച്ചത് കണ്ടവരുണ്ട്. മംഗളത്തെ നിർദ്ദാക്ഷിണ്യം പടിയടച്ച് പിണ്ഡം വെച്ചു. അഭയമില്ലാതെ ഗ്രാമത്തിലലഞ്ഞ മംഗളത്തിന്റെ ശാപം തൃക്കൂരിനെ ചൂഴ്ന്ന് നില്ക്കുന്നുണ്ടത്രേ. മുളങ്കൂട്ടങ്ങൾ രാത്രിയിൽ ഒരു പെണ്ണിൻറെ ഏങ്ങലായി കരയുമെന്നാണ് വിശ്വാസം.

സുബ്ബരാമയ്യർക്കും ആ കഥ ഓർമ്മ വന്നിരിക്കണം. അമ്മയെ പടിയടച്ച് പിണ്ഡം വെക്കാൻ അദ്ദേഹം തയാറായില്ല. മകളെ വിവാഹം കഴിപ്പിച്ചില്ലെന്ന ചുമതലക്കുറവ് ആ അച്ഛനെ വല്ലാതെ നൊമ്പരപ്പെടുത്തി.

അമ്മയുടെ ഒരു ചേട്ടനും ഭാര്യയും തിരുവനന്തപുരത്ത് വന്ന് അമ്മയെ കണ്ടു. ആ വീടും പരിസരവും ഒന്നും അവർക്കിഷ്ടപ്പെട്ടില്ല. അവർ അറപ്പ് ഭാവിച്ച് പെട്ടെന്നിറങ്ങിയെന്ന് അമ്മ പിന്നീട് ഞങ്ങൾക്ക് പറഞ്ഞു തന്നു. അവർ അമ്മയുടെ അച്ഛനോട് അനുവാദം വാങ്ങാതെ ഒരു പത്രപ്പരസ്യവും നല്കി. അമ്മയും അച്ഛനും വിവാഹം കഴിച്ചെന്നും അതിന് അമ്മയുടെ വീട്ടുകാരുടെ സമ്മതമില്ലെന്നുമായിരുന്നു പരസ്യം. ആ വിവരമറിഞ്ഞപ്പോൾ എൻറെ അമ്മയുടെ അച്ഛൻ ഒത്തിരി ഖേദിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യം പതുക്കെപ്പതുക്കെ തകർന്നുകൊണ്ടിരുന്നു.

Friday, June 7, 2019

കുട്ടേട്ടനെന്ന എഴുത്തുകാരൻ അഷ്ടമൂർത്തി...



വളരെ പണ്ട് ഒരിക്കൽ ഞങ്ങൾ തമ്മിൽ കണ്ടിട്ടുണ്ട്. പിന്നെ ജീവിതം ആകെ മാറിപ്പോയി... ഇതാ ഇന്നുവരെ അതിനു ശേഷം തമ്മിൽ കണ്ടിട്ടില്ല....

കുട്ടേട്ടാ എന്ന് വിളിച്ചോളൂ എന്ന് പറഞ്ഞു.... സാർ എന്ന് വിളിക്കേണ്ട എന്നും പറഞ്ഞു.

ഞാൻ കണ്ടില്ലെന്നേയുള്ളൂ. കുട്ടേട്ടനെ സ്ഥിരമായി വായിക്കുമായിരുന്നു. അഷ്ടമൂർത്തി എന്നെഴുതിക്കാണുന്നതെല്ലാം... അത് നോവലോ കഥകളോ കുറിപ്പോ എന്തായാലും...

റിഹേഴ്സൽ ക്യാമ്പ് എന്ന കുങ്കുമം അവാർഡ് നോവൽ മുതൽ മിക്കവാറും രചനകൾ, തിരിച്ചു വരവ്, കഥാസാരം, സാഹിത്യ അക്കാദമി അവാർഡ് കിട്ടിയ വീടു വീട്ടു പോകുന്നു എന്ന ചെറുകഥ, മരണ ശിക്ഷ... ഇനീമുണ്ട്... ഇപ്പോ ഓർമ കിട്ടണില്ല. ഇറങ്ങിയ ബുക്കൊക്കെ വീട്ടിലെ ഷെല്ഫിൽ ഉണ്ട്...

അങ്ങനെ അങ്ങനെ...

കുട്ടേട്ടൻ എഴുതുമ്പോ കസർത്തൊന്നും കാണിക്കില്ല. എനിക്കു വരെ എളുപ്പം തിരിയും...

ഇപ്പോ കുട്ടേട്ടൻ എൻറെ ആത്മകഥയെപ്പറ്റി എഴുതീരിക്കുന്നു. ഇത്രയും പ്രഗൽഭനായ ഒരാൾ എന്നെ വായിച്ച് എഴുതിയത് ഒത്തിരി സന്തോഷം... ആഹ്ളാദം...

ആദ്യമായി എന്റെ പുസ്തകത്തെക്കുറിച്ച് എഴുതിയ സാഹിത്യ കാരൻ... രണ്ട് മുഖമില്ലാത്ത കുട്ടേട്ടൻ...

ഒത്തിരി സ്നേഹം... loads of love

Ashtamoorthi Kadalayil Vasudevan കുറിച്ചത്
വാങ്ങിവെച്ചിട്ട് ഒരു മാസത്തിലധികമായിരുന്നു. മറ്റു ചില ദൗത്യങ്ങളില്‍പ്പെട്ട് വായന തീരെ നടന്നിരുന്നില്ല. വായിയ്ക്കാന്‍ തുടങ്ങിയത് ഒരാഴ്ച മുമ്പാണ്. ഇന്നലെ രാത്രിയാണ് വായിച്ചു തീര്‍ന്നത്.
270 പേജുള്ള പുസ്തകം വായിച്ചു തീരാന്‍ ഒരാഴ്ചയോ! അതും ഇത്രമാത്രം പാരായണക്ഷമതയുള്ള പുസ്തകം! സത്യമാണ്. മനസ്സു വിങ്ങി എത്രയോ പ്രാവശ്യം വായന തടസ്സപ്പെട്ടു. പുസ്തകം പകുതി പിന്നിട്ടപ്പോള്‍ നിറഞ്ഞ കണ്ണു തുടയ്ക്കാന്‍ വേണ്ടി കണ്ണട ഊരിയെടുത്തു കൊണ്ടേയിരുന്നു. ഇത്രമാത്രം അന്തര്‍സ്സംഘര്‍ഷത്തോടെ ഒരു പുസ്തകവും ഇതുവരെ വായിച്ചിട്ടില്ല.
എച്ച്മുക്കുട്ടിയെ ബ്ലോഗെഴുത്തുകാരി എന്ന നിലയില്‍ വലിയ ഇഷ്ടമായിരുന്നു. വേറിട്ടു മാത്രം കത്തിയമരുന്ന ചില ശരീരങ്ങള്‍ എന്ന നോവലും വായിച്ചിട്ടുണ്ട്. എന്നാലും എച്ച്മുക്കുട്ടി ആരാണെന്നു മനസ്സിലായത് മതക്കുറിപ്പുകള്‍ എന്ന പരമ്പര ഫെയ്‌സ് ബുക്കില്‍ വായിയ്ക്കാന്‍ തുടങ്ങിയതോടെയാണ്.
മുപ്പതു വര്‍ഷങ്ങള്‍ക്കു മുമ്പിലേയ്ക്കുള്ള ഒരു വാതില്‍ തുറക്കലായിരുന്നു അത്. പരിചിതം എന്ന് കരുതിപ്പോന്ന പലരുടേയും മുഖംമൂടികള്‍ അഴിഞ്ഞുവീണുകൊണ്ടേയിരുന്നു. നെഞ്ചിടിപ്പോടെയാണ് ഓരോ ലക്കവും വായിച്ചു തീര്‍ത്തത്. ഇപ്പോള്‍ ഈ പുസ്തകം ഒന്നിച്ചിരുന്നു വായിയ്ക്കുമ്പോഴും ഇന്നലെ വായിച്ചു തീര്‍ന്നിട്ടും ആ നെഞ്ചിടിപ്പുകള്‍ ബാക്കിയാണ്.
എന്നാലും അവസാനം ഇങ്ങനയൊക്കെയായല്ലോ എന്ന ആശ്വാസമുണ്ട്. ബേക്കര്‍ സായിപ്പു പറഞ്ഞതുപോലെ 'ബാഡ് മെന്‍ ആര്‍ പ്ലെന്റി. ബട്ട് ഗുഡ് പീപ്പിള്‍ ആര്‍ ദേര്‍.' ഇരുട്ടു മൂടിയ മനുഷ്യരുടെ ഇടയിലും നല്ല മനുഷ്യരുടെ ഒരു സങ്കീര്‍ത്തനം തന്നെയാണ് ഈ പുസ്തകം. ആരെയെങ്കിലും വിട്ടുപോവുമോ എന്ന ഭീതി കൊണ്ടു മാത്രം അവരുടെ പേരുകള്‍ ഒന്നും എടുത്തെഴുതുന്നില്ല.
ഉദ്ധരിയ്ക്കാനാണെങ്കിലും ഒരുപാടുണ്ട്. ''ചപ്പുചവറുകള്‍ നിറച്ച് തുന്നിയെടുത്ത ഒരു പാവയായി എനിയ്ക്ക് സ്വയം തോന്നാന്‍ തുടങ്ങിയിരുന്നു'' എന്നെഴുതിയ എച്ച്മുക്കുട്ടിയുടെ എഴുത്തുഭാഷ ഇപ്പോഴും തലച്ചോറില്‍ ഉളിപ്രയോഗങ്ങള്‍ നടത്തിക്കൊണ്ടേയിരിയ്ക്കുകയാണ്.
ഫെയ്‌സ് ബുക്കില്‍ ഒപ്പം സഞ്ചരിച്ചതാണ് എങ്കിലും ഇപ്പോള്‍ വീണ്ടും വായിച്ചു തീര്‍ന്നുവെങ്കിലും എച്ച്മുക്കുട്ടിയുടെ ഈ പുസ്തകത്തേക്കുറിച്ച് എഴുതാന്‍ പ്രയാസമാണ്. അത്രമാത്രം അത് എന്നെ പിടിച്ചുകുലുക്കിയിരിയ്ക്കുന്നു. വിശദമായി എഴുതേണ്ടതാണെങ്കിലും തല്‍ക്കാലം പിന്‍വാങ്ങുകയാണ്.
ഇന്നലെ രാത്രി വായിച്ചു തീര്‍ന്നെങ്കിലും ഈ പുസ്തകം തീരുന്നില്ല. അടയ്ക്കാന്‍ പറ്റാത്ത കണ്ണുകള്‍ പോലെ ഇത് തുറന്നു തന്നെയിരിയ്ക്കും. ഈ ഭൂമിയില്‍നിന്ന് വിട പറഞ്ഞു പോവും വരെ.

(അഷ്ടമൂര്‍ത്തി)

Best & Top Sellers Of The Week..രണ്ടാം പതിപ്പിലെ ഒരു പുസ്തകമാണ് പോകുന്നത്






                                                                        


അമ്മച്ചിന്തുകൾ 5

                                          

അമ്മയും അമ്മീമ്മയും മടങ്ങി വന്നപ്പോൾ ഡിഗിരിക്കാപ്പിക്കൊപ്പം രുഗ്മിണി അമ്മാൾ എന്ന അമ്മ സ്നേഹത്തോടെ പാൽതെരട്ടിപ്പാൽ മധുരം വിളമ്പി.

'അമ്മ ഇത് എപ്പോൾ ഉണ്ടാക്കി' എന്നായി എൻറെ അമ്മയുടെ ചോദ്യം.


മകൻ മടങ്ങിപ്പോയപ്പോൾ ഉണ്ടാക്കിയതാണെന്നും നിനക്ക് തരാൻ മറന്നുപോയെന്നും നിനക്കേറ്റവും ഇഷ്ടമുള്ള പലഹാരമല്ലേന്ന് ഓർമ്മ വന്നപ്പോൾ എടുത്തോണ്ട് വന്നതാണെന്നും അമ്മയുടെ അമ്മ പറഞ്ഞു.


അമ്മയ്ക്ക് അത് സഹിച്ചില്ല. 'ആ മകനെയാണ് അമ്മ അധികം സ്നേഹിക്കുന്നതല്ലേ, ഞങ്ങൾ പെൺകുട്ടികൾക്ക് സ്വൈരമില്ലാതാക്കുന്ന ആ മകനെ..... എനിക്ക് വേണ്ട.. ഞാൻ കഴിക്കില്ല' എന്ന് പലഹാരം തട്ടിമാറ്റി എൻറെ അമ്മ മുകൾ നിലയിലെ മുറിയിൽ പോയി പിണങ്ങിയിരുന്നു.


കാലം രാജമെന്ന എൻറെ അമ്മയുമായി പകിട കളിച്ചു തുടങ്ങിയിരുന്നു. അമ്മക്ക് അന്നത് മനസ്സിലായില്ല. അല്ലെങ്കിൽ അതൊക്കെ സാധാരണ മനുഷ്യർക്ക് മനസ്സിലാകുമോ ? എനിക്കന്നേ അറിയാമായിരുന്നു ഇക്കാര്യം ഇങ്ങനെ ആകുമെന്ന്, അല്ലെങ്കിൽ എനിക്ക് മനുഷ്യരെ കണ്ടാൽ തിരിച്ചറിയാൻ പറ്റും എന്ന് കാര്യങ്ങളെപ്പറ്റിയും മനുഷ്യരെപ്പറ്റിയും നമ്മൾ ചുമ്മാ പൊങ്ങച്ചം പറയുന്നതല്ലേ.. അജ്ഞതയുടെ തീവ്ര ദൈന്യത്തിലും അങ്ങനെ പറയാനാവുന്ന മനുഷ്യരുടെ താൻ പ്രമാണിത്തമാണ് അപ്പോഴും മുഖ്യം.


എന്തായാലും പിന്നീട് ജീവിതത്തിൽ ഒരിക്കൽ പോലും രുഗ്മിണി അമ്മാൾ എന്ന സ്വന്തം അമ്മയുണ്ടാക്കിയ പാൽതെരട്ടിപ്പാൽ എൻറെ അമ്മക്ക് കിട്ടിയില്ല.


പീച്ചി ഡാമിലെ പൂന്തോട്ട പശ്ചാത്തലത്തിൽ കണ്ട അമ്മയുടെ ചിത്രം അച്ഛൻ മനസ്സിലേറ്റിക്കഴിഞ്ഞിരുന്നു. അച്ഛനിലെ കാമുകൻ ഉണർന്നതങ്ങനെയാണ്. അച്ഛൻ കത്തയച്ചു... ഹൃദയം പകർത്തിവെച്ച്... അത്ര നല്ല വാചകങ്ങൾ അമ്മ കഥാപുസ്തകങ്ങളിലേ വായിച്ചിരുന്നുള്ളൂ. അച്ഛൻറേതെന്ന് അമ്മയ്ക്ക് തോന്നിപ്പിച്ച തൻറേടം,ആത്മാർഥത ഇവയെല്ലാം സാഹിത്യഭംഗിയുള്ള ആ വാചകങ്ങളുടെ മിടുക്കായിരുന്നു. ഭാഷ ഒരു കെണിയാണെന്ന് അമ്മ പലപ്പോഴും എനിക്ക് പറഞ്ഞു തന്നിട്ടുണ്ട്. അതിനു കാരണം ഈ കത്താവണം.


അമ്മ ആ കത്തിന് മറുപടി അയച്ചു. പിന്നെ അച്ഛൻ ഫോൺ ചെയ്യാൻ തുടങ്ങി. ട്രങ്കും ചിലപ്പോൾ ലൈറ്റ് നിംഗ് കോളും വിളിച്ചു. കുറെ ഏറെ കത്തുകൾ അയച്ചു. ഒരു കത്തിൽ പച്ചപ്ളാസ്ററിക് വട്ടത്തിനകത്ത് നിൽക്കുന്ന ഗുരുവായൂരപ്പനുണ്ടായിരുന്നു. അത് താലിയായി കരുതാൻ അച്ഛൻ ആവശ്യപ്പെട്ടിരുന്നു. അച്ഛൻ റെ കത്തുകളായിരുന്നു അധികം. അമ്മ കുറച്ചേ എഴുതീരുന്നുള്ളൂ. ഒരു ദിവസം നാലു കത്തുകൾ വരെ അച്ഛൻ എഴുതീരുന്നു.


അമ്മ അഞ്ച് ചേട്ടന്മാരുള്ളതിൽ ഒരു ചേട്ടന് കത്തയച്ചു. ജാതി മാറിയുള്ള കല്യാണം നന്നാവുമോ മോശമാവുമോ എന്ന് ചോദിച്ചു.


ചേട്ടൻറെ മറുപടി കത്ത് അമ്മ ഞങ്ങളെ കാണിച്ചിട്ടുണ്ട്. അത് വളരെ നാൾ അമ്മയുടെ ഓഫീസ് മേശയിൽ ഭദ്രമായിരുന്നിരുന്നു.


കൾച്ചറൽ ഡിഫറൻസ് ഭയങ്കരമായിരിക്കുമെന്നും അത് സഹിക്കാൻ ബുദ്ധിമുട്ടാവുമെന്നും ചേട്ടൻ അമ്മയ്ക്ക് എഴുതീരുന്നു. അത്രമേൽ അഡ്ജസ്റ്റ് ചെയ്യുമ്പോൾ പരസ്പരം ബോറടിക്കുമെന്ന താക്കീതും ഉണ്ടാരുന്നു. എന്നാൽ അമ്മ ആരേ കല്യാണം കഴിച്ചാലും അമ്മയുടെ സ്ററെർലിങ് ക്യാരക്ടറിനെപ്പറ്റി ചേട്ടന് ഒരു സംശയവും വരില്ലെന്നും ഒത്തിരി ഒത്തിരി സ്നേഹ ത്തോടെ ചേട്ടൻ കത്തവസാനിപ്പിച്ചിരുന്നു.


ആ കത്ത് ഞങ്ങൾ കുട്ടികളെ കുറച്ചൊന്നുമല്ല അമ്പരപ്പിച്ചത്. അങ്ങനെ ഒരു ചേട്ടൻ നേതൃത്വം നല്കി ഈ കുഞ്ഞിപ്പെങ്ങളുടേയും അദ്ദേഹത്തിന്റെ മറ്റൊരനിയത്തിയായ അമ്മീമ്മയുടേയും പേരിൽ മുപ്പത് വർഷം നീണ്ട സിവിൽ കേസ് കൊടുക്കുക, പിന്നീട് ജീവിതത്തിലൊരിക്കലും അവരെ കാണാതിരിക്കുക ഇതെല്ലാം എങ്ങനെ സംഭവിക്കുന്നു എന്ന് ഞങ്ങൾക്ക് അന്നൊന്നും മനസ്സിലായതേയില്ല. മതം. ജാതി, സ്വത്ത് ഇതെല്ലാം സ്നേഹവാൽസല്യങ്ങളോട് കയർക്കുകയും കണക്ക് പറയിക്കുകയും ചാട്ടവാറിനടിച്ച് കൊന്നുകളയുകയും ചെയ്യുമെന്ന് പിന്നെപ്പിന്നെ ഞങ്ങൾ അറിഞ്ഞു.


ചേട്ടൻറെ കത്ത് കിട്ടിയതിനു ശേഷമാണ് അമ്മ ഞങ്ങളുടെ അച്ഛൻ അയച്ച കാറിൽ തിരുവനന്തപുരത്തേക്ക് പോയത്.


ആരോടും ഒന്നും പറയാതെ.. പഠിപ്പും ജോലിയും അറിവും കഴിവും ഒരുപാട് സ്നേഹവുമുണ്ടെന്ന് അമ്മ കരുതിയ ഞങ്ങളുടെ അച്ഛനൊപ്പം ജീവിക്കാൻ...


അന്ന് വൈകുന്നേരം തന്നെ ആ കല്യാണം നടന്നു.

അമ്മച്ചിന്തുകൾ 4

                                                              
ആ സഹോദരൻ ലീവിനു വരുന്നത് അമ്മയെ പരിഭ്രാന്തയാക്കി. വീട്ടിലുണ്ടാകുമ്പോഴെല്ലാം അമ്മീമ്മയുടേയും സ്വന്തം അച്ഛൻറേയും ഒപ്പം ഇരിക്കാൻ അങ്ങനെ സ്വയം രക്ഷിക്കാൻ അമ്മ താല്പര്യപ്പെട്ടു.

മകൻ വരുന്ന പ്രമാണിച്ച് രുഗ് മിണി അമ്മാൾ മൈസൂർ പാക്കും പാൽ തെരട്ടിപ്പാലും ധാരാളം ഉണ്ടാക്കി. മുറുക്കും ചീടയും തേൻകുഴലും പൊക്കുവടയും ചെയ്തു.

ആ സമയത്താണ് വിഭാര്യനും രണ്ട് കുട്ടികളുടെ അച്ഛനുമായ ഒരു ബ്രാഹ്മണൻറെ ആലോചന വരുന്നത്. അയാൾ തമിഴ് നാട്ടുകാരനായിരുന്നു. അവിടെ ഉദ്യോഗസ്ഥനുമായിരുന്നു. അയാൾക്ക് അഞ്ചു പൈസ പോലും വരദക്ഷിണ വേണ്ടിയിരുന്നില്ല. അമ്മ സ്ഥലം മാറ്റം വാങ്ങി പോവുകയും വീടു മാറുകയും വേണ്ട. ആ കുഞ്ഞുങ്ങളെ നോക്കി വളർത്തിയാൽ മതി. അയാൾ ഇടയ്ക്കിടെ അമ്മയെ വന്നു കണ്ടു കൊള്ളാം.

ഈ ആലോചന എല്ലാവരും ശരി വെച്ചു. അമ്മീമ്മ ഒഴികേ...

അമ്മ വീട് വിട്ടു പോവണ്ട എന്നത് അമ്മയുടെ മാതാപിതാക്കൾ ഇഷ്ട പ്പെട്ടു. നായന്മാർ പെൺകുട്ടി കളുടെ ഏറ്റവും വലിയ പിന്തുണ , പിറന്ന വീടാണ്. എന്നും അതാണ് അവരുടെ വീടെന്ന സത്യം എല്ലാ ബ്രാഹ്മണ സ്ത്രീകൾക്കും അസൂയ ജനിപ്പിച്ചിരുന്ന ഒരു കാര്യമായിരുന്നു. രുഗ്മിണി അമ്മാൾ അക്കാരണം ചൂണ്ടിക്കാട്ടി അമ്മയെ സമാധാനിപ്പിച്ചു. സുബ്ബരാമയ്യർക്കും രണ്ടു പെൺമക്കൾ എങ്കിലും വയസ്സുകാലത്ത് അടുത്തുണ്ടാവട്ടെ എന്ന ആശയുണ്ടായി.

വരദക്ഷിണ, സ്വർണം, ആഡംബരം എന്നിവയിൽ പണം മുടക്കേണ്ടല്ലോയെന്ന് സഹോദരരും അതിരറ്റ് ആഹ്ളാദിച്ചു.

ഇരുപത്തെട്ടര വയസ്സിൽ അമ്മ ആ ധനിക മഠത്തിൽ സ്വയം അധികപ്പറ്റ് എന്ന തോന്നലിൽ വെന്തുരുകി. എല്ലാവരുടേയും ഓമനയെന്ന് കരുതിയിരുന്ന അമ്മയ്ക്ക് ഇതൊരു കനത്ത ആഘാതമായിരുന്നു.

അമ്മ കരഞ്ഞു... ബഹളം വെച്ചു. അമ്മീമ്മയെപ്പോലെ നിത്യകന്യകയായി വീട്ടിലിരുന്നോളാം എന്ന് വാശിപിടിച്ചു.

ഇക്കാലത്ത് എൻറെ അച്ഛൻ സ്ഥലം മാറ്റമായി പുത്തൻതോപ്പിലേക്ക് പോയിക്കഴിഞ്ഞിരുന്നു.

സഹോദരൻ പ്രശ്നമുണ്ടാക്കാതെ ലീവ് തീർന്ന് പോയതും ആ കല്യാണാലോചന ഒഴിഞ്ഞു പോയതും ആഘോഷിക്കാൻ അമ്മയും അമ്മീമ്മയും കൂടി വീട്ടിലറിയിക്കാതെ ഒരു ഞായറാഴ്ച അക്കാലത്തെ ഒരു പ്രധാന ആകർഷണ കേന്ദ്രമായ പീച്ചി ഡാം കാണാൻ പോയി. അവർക്കുള്ള ഒരു വലിയ കുരുക്ക് അവിടെ ഒരുക്കപ്പെട്ടിരുന്നു.

അക്കാലത്ത് ഗംഭീരമായ ഒരു പ്ളാൻഡ് ഗാർഡനായിരുന്നു ആ ഡാം സൈറ്റിലുണ്ടായിരുന്നത്. അത് കണ്ടു പലരും ചെടികൾ അങ്ങനൊക്കെ സ്വയം വെട്ടിയൊരുക്കാനും മുറ്റത്ത് പ്ളാൻ ചെയ്തു ചെടികൾ നടാനും താല്പര്യപ്പെട്ടു. എനിക്കഞ്ചാറു വയസ്സുള്ള പ്പോൾ അത്തരം വീടുകളുടെ പൂന്തോട്ടക്കാഴ്ച കാണാൻ ഞാനും റാണിയും കുഞ്ഞുഫ്രോക്കുമിട്ട്
അവരുടെ ഗേറ്റിങ്കൽ പോയി നില്ക്കുമായിരുന്നു. അവസരം ഒത്തു വന്നാൽ 'ഒരു ചെടി തരോ, ഒരു തൈ തരോ' എന്ന് ചോദിക്കുകയും തന്നാൽ വീട്ടിൽ കൊണ്ട് വന്ന് നടുകയും പരിപാലിക്കുകയും പതിവായിരുന്നു.

അമ്മയും അമ്മിമ്മയും ഡാം സൈറ്റിൽ ചുറ്റിനടക്കുമ്പോഴാണ് എൻറെ അച്ഛനും ചില സുഹൃത്തുക്കളും പ്രത്യക്ഷപ്പെടുന്നത്. അതൊരു അവിചാരിത കൂടിക്കാഴ്ചയായിരുന്നു. സ്വാഭാവികമായും അവർ സംസാരിച്ചു. അച്ഛൻ സുഹൃത്തുക്കളെ പരിചയപ്പെടുത്തി. സുബ്ബരാമയ്യരെ അന്വേഷിച്ചു. തികച്ചും ഔപചാരികമായ കുശലം പറച്ചിലായിരുന്നു അത്. അപ്പോൾ തന്നെ അമ്മയുടെ ഒരു ബന്ധു ചേട്ടനും കുടുംബവും അവരെ കാണുകയും പരസ്പരം സംസാരിച്ചു എല്ലാവരും പിരിയുകയും ചെയ്തു. അമ്മയും അമ്മീമ്മയും ബന്ധുക്കൾക്കൊപ്പം ആഹാരം കഴിച്ച് മടങ്ങി വന്നു. വീട്ടിൽ പറയാതെയാണ് വന്നതെന്നു കൂടി അമ്മ ആ ചേട്ടനോട് വ്യക്തമാക്കിയിരുന്നു. 'അതുക്കെന്നാ, അക്കാ കൂടെ തങ്കയ്ക്കെങ്കേയും പോകലാം ' എന്ന് ചേട്ടൻ അത് നിസ്സാരമാക്കി.

തലമുറകളിലേക്ക് ആത്മാവും ഉടലും ചേർന്ന്
വളരുന്ന കൊടും ശിക്ഷകളുടെ ക്രൂരമായ അട്ടഹാസം അമ്മ അപ്പോൾ കേട്ടിട്ടുണ്ടായിരുന്നില്ല.

കാലം അങ്ങനെയാണല്ലോ.

അമ്മച്ചിന്തുകൾ 3

                                                     
ബ്രാഹ്മണ അല്ലെങ്കിൽ സവർണ ലൈംഗികതയെ പറ്റി പറയുമ്പോൾ അതിലൊരു ദൈവീകതയും ആത്മീയതയും കൂട്ടിക്കലർത്തിയാണ് സാധാരണ അവതരിപ്പിക്കുക. അത് കേൾക്കുമ്പോൾ നല്ല തമാശയാണ്. 'നല്ല നേരം വന്തത്, അവർ അപ്പോത് ശെയ്തു വിട്ടാർ'... എന്നാണ് പ്രയോഗം. 'അല്ലാട്ടി എപ്പോതും ജപവും തപവും താൻ' ഇങ്ങനെ ബ്രാഹ്മണ ലൈംഗികതയെ വാഴ്ത്തുക സ്ത്രീകളുടെ കുലധർമ്മമായിരുന്നു. പത്തും പതിനാറും പ്രസവിച്ചിരുന്ന ബ്രാഹ്മണസ്ത്രീകളും യൗവനം പിഴിഞ്ഞെടുത്ത ശേഷം കാര്യസ്ഥന്മാരുടേയും ദളിത് പുരുഷന്മാരുടേയും കാരുണ്യത്തിനും ദയക്കുമായി വലിച്ചെറിയപ്പെടുന്ന നായർ സ്ത്രീകളും ദളിത് സ്ത്രീകളും ബ്രാഹ്മണ്യത്തിൻറെ രതി സങ്കല്പത്തെ തുറന്നു കാണിച്ചിട്ടുണ്ട്. എങ്കിലും സവർണർ അവർണനാണ് അധികം കാമമെന്ന് ഓതും. മുസ്ലിം പുരുഷൻറെ കഴപ്പിനെ പറയാത്ത സവർണനോ അവർണനോ ഹിന്ദുക്കളിൽ ഉണ്ടാവുക വയ്യ. മതം നാലുകെട്ടാൻ അനുമതി നൽകിയിരിക്കുന്നതാലോചിച്ചുള്ള അസൂയ മിക്കവാറും പുരുഷന്മാർക്ക് മുസ്ലീം പുരുഷന്മാരോടുണ്ട്. ബീഫ് വിരോധം ഈ അസൂയയുടെ പുറത്ത് വളർന്നു വലുതാകുന്നതാണ്. ക്രിസ്ത്യാനികളെ ബീഫിൻറെ പേരിൽ ദ്രോഹിക്കില്ല. അവിടെ പെൺകെറുവ് അല്ല, ധനക്കെറുവാണ് ഉള്ളത്. ഏകപത്നീവ്രതക്കാരനായ ശ്രീരാമ ഭക്തർക്ക് നാലു പെണ്ണെന്ന് കൊതിക്കെറുവ് പിടിക്കാൻ വയ്യല്ലോ. രാജ്യം തന്നെ ഉപേക്ഷിച്ച ശ്രീരാമൻറെ ഭക്തർക്ക് ധനാർത്തിയും വയ്യ. അപ്പോൾ ധനക്കെറുവിനായി മതം മാറ്റം എന്ന ആയുധമാണ് ഉപയോഗിക്കുക.

തിരുവിതാംകൂർ ഏകീകരിച്ച മാർത്താണ്ഡവർമ്മ അമ്മാവൻറെ മക്കളായ എട്ടുവീട്ടിൽ പിള്ളമാരെ മുഴുവൻ വധിച്ചു. മരുമക്കത്തായ രീതിയിൽ മാർത്താണ്ഡവർമ്മയെന്ന മരുമകൻറെ രാജാവകാശം അദ്ദേഹം അങ്ങനെ സ്വയം ഭദ്രമാക്കി. എട്ടുവീട്ടിൽ പിള്ളമാരുടെ മക്കളെ അടിമക്കപ്പലിൽ വിറ്റു. പിള്ളമാരുടെ സ്ത്രീകളെ മുക്കുവന്മാർക്ക് നല്കി. ഈ രണ്ടു കാര്യങ്ങൾക്കും എന്താണ് ന്യായമെന്ന് എനിക്കെത്ര ആലോചിച്ചിട്ടും മനസ്സിലായിട്ടില്ല. മുക്കുവർക്ക് ഭയങ്കര കഴപ്പാണെന്ന തിരുവനന്തപുരം ചൊല്ല് അതിനുശേഷം പ്രചാരത്തിൽ വന്നതാവാനേ വഴിയുള്ളൂ. രാജ്യം പത്മനാഭന് സമർപ്പിച്ച ദൈവത്തിനായി രാജ്യം ഭരിച്ചുകൊടുത്ത ലോകത്തെങ്ങുമില്ലാത്ത ഒരു ത്യാഗിയായി മാർത്താണ്ഡവർമ്മ മാറി. എന്നിട്ട് ഇപ്പോൾ മക്കത്തായം പ്രാബല്യത്തിൽ വന്നു. തിരുവിതാംകൂർ എന്നൊരു രാജ്യം തന്നെ ഇല്ലാതായി...

സവർണത അങ്ങനെ എല്ലാവരും തൊണ്ട തൊടാതെ വിഴുങ്ങേണ്ട ഒരു സംഭവമൊന്നുമല്ല. പക്ഷേ, ആണെന്ന് വരുത്തിത്തീർക്കുന്നതിൽ സവർണതയുടെ പ്രചാരണത്തിന് വലിയ സ്ഥാനമുണ്ട്. ബ്രാഹ്മണരാവാൻ പ്രയത്നിക്കുന്നതിന് പകരം മനുഷ്യരാവാൻ പ്രയത്നിക്കണം. മറ്റു മനുഷ്യ രെ മനസ്സിലാക്കാൻ പറ്റുന്ന മനുഷ്യർ.

ആ വലിയ മഠത്തിൽ അമ്മയും അമ്മയുടെ ഒരു സഹോദരിയും ഈ പ്രശ്നത്തെ വല്ലാതെ നേരിടേണ്ടി വന്നിട്ടുണ്ട്. അവർക്ക് ശരിക്കും പറഞ്ഞാൽ ഒരു സഹോദരൻറെ ലൈംഗിക തയെ ഭയപ്പെടേണ്ടി വന്നു. അമ്മയുടെയും ആ വല്യമ്മയുടേയും അവരുടെ മകളുടേയും മനസ്സിൽ അതെന്നും ഒരു വേദനയായിരുന്നു. അമ്മയുടെ അമ്മ രുഗ്മിണി അമ്മാൾ ഇക്കാര്യം അച്ഛനായ സുബ്ബരാമയ്യരിൽ നിന്നും മറച്ചു വെച്ചു. പെൺമക്കളുടെ വായ് പൊത്തിപ്പിടിച്ചു. പെൺകുട്ടികൾക്കും അവരുടെ മകൾക്കും ബുദ്ധിമുട്ടുണ്ടാക്കും വിധം അവരെ തൊടുന്ന സ്വന്തം ആൺകുട്ടിയെ സുബ്ബരാമയ്യർ അടിച്ചുകൊല്ലുമെന്ന് ആ അമ്മയ്ക്ക് ഉറപ്പായിരുന്നു.

'സാരമില്ല... അവൻറടുത്ത് പോകാതിരിക്കൂ 'എന്ന്‌ പറഞ്ഞ് അമ്മ പെൺകുട്ടി കളെ സമാധാനിപ്പിച്ചു. പക്ഷേ, തെറ്റു ചെയ്യുന്ന മകനൊപ്പം അമ്മ നില്ക്കുന്നുവെന്ന സങ്കടം പെൺകുട്ടികളെ ജീവിതത്തിൽ ഒരിക്കലും വിട്ടുപിരിഞ്ഞില്ല. അമ്മ കഴുത്തിനു മുകളിലേക്കേ തങ്ങളെ ഇഷ്ടപ്പെടുന്നുള്ളൂവെന്ന് അന്ന് പെൺകുട്ടികൾ കരുതിയിരുന്നു.

അമ്മയുടെ ആ സഹോദരിയും കുടുംബവും ജീവിതം മുഴുവൻ ആ സഹോദരനുമായി ഒരക്ഷരം പോലും സംസാരിച്ചില്ല. ആ സഹോദരൻ മരിച്ചതറിഞ്ഞ ദിവസവും അമ്മ ഈ ദണ്ഡം ഞങ്ങളോട് പങ്ക് വച്ചു വിങ്ങിപ്പൊട്ടി....

ഇരുപത്തെട്ട് വയസ്സു തികഞ്ഞ മകളെ വിവാഹം കഴിപ്പിക്കാൻ തനിക്കാവില്ലെന്ന് അമ്മയുടെ അച്ഛൻ വിചാരിച്ചു കഴിഞ്ഞിരുന്നു. ആൺകുട്ടികൾ ആ ചുമതല നിർവഹിച്ചു തരണമെന്നും അദ്ദേഹം വിചാരിച്ചു.

അമ്മക്ക് കല്യാണത്തിൽ താല്പര്യം കുറഞ്ഞു വരികയായിരുന്നു. അമ്മീമ്മ വിവാഹം കഴിച്ചിട്ടും ഏകയായിരുന്നു. അവർ ടീച്ചറായി ജോലി ചെയ്തിരുന്നു. അമ്മ കമ്പിത്തപാൽ വകുപ്പിൽ ജോലി ചെയ്തു. അമ്മയും അച്ഛനും രണ്ടു പെൺമക്കളുമായി ആ വലിയ മഠത്തിൽ അങ്ങനെ പാർത്തു പോന്നു. ബാക്കി എല്ലാവരും നഗരങ്ങളിലായിരുന്നു......

അമ്മച്ചിന്തുകൾ 2

ബ്രാഹ്മണ്യം എന്നും പുരുഷ കേന്ദ്രീകൃതമാണ്. പരമാധികാരിയായ പുരുഷൻറെ തലച്ചോറാവശ്യമേയില്ലാത്ത ചേടികളാണ് ആ വ്യവസ്ഥ യിൽ സ്ത്രീകൾ. എത്ര മാത്രം അനുസരണ കാട്ടുന്നുവോ അത്രയും അവൾ വാഴ്ത്തപ്പെടും. എല്ലാവരും ബ്രാഹ്മണ്യത്തിലേക്ക് വളരുക, ബ്രഹ്മത്തെ അറിഞ്ഞാൽ ബ്രാഹ്മണനായി, ആർക്കും ബ്രാഹ്മണനാവാം എന്നു തുടങ്ങിയ തട്ടിപ്പു വചനങ്ങൾ ബ്രാഹ്മണ്യം ഇറക്കീട്ടുള്ളത് താൻ പ്രമാണിത്തം ഉറപ്പിക്കാൻ മാത്രമാണ്. ഇസ്ലാം മതവിശ്വാസികളും ക്രിസ്തുമതവിശ്വാസികളും പോലും ഈ തട്ടിപ്പു വചനത്തിൽ വീണ്, അവനിറച്ചീം മീനും കൂട്ടില്ല. ഒച്ചേം വിളീം എടുക്ക് ല്യ.. ഒരു സാധു തിരുമേനിയേ പോലെയാ എന്ന് ബ്രാഹ്മണരെ പുകഴ്ത്തുന്നത് ഞാൻ ധാരാളം കേട്ടിട്ടുണ്ട്. പിന്നെ ബ്രാഹ്മണരായിരുന്നു പൂർവീകരെന്ന് പറയുന്നതും സാധാരണയാണ്. അതൊക്കെ ഭട്ടതിരിപ്പാട്, അക്കിത്തിരിപ്പാട്, കണ്ഠരര്,നമ്പൂതിരിപ്പാട് തുടങ്ങിയവരായിരിക്കും. തമിഴ് ബ്രാഹ്മണരെ ഈ ഉയർന്ന ഗണത്തിൽ ആരും പെടുത്തീട്ടില്ല. തമിഴ് ബ്രാഹ്മണർ ഉണ്ടാക്കിയ ആഹാരം ഭട്ടതിരിപ്പാടും അക്കിത്തിരിപ്പാടും ഓതിയ്ക്കനും നമ്പൂതിരിപ്പാടും മറ്റും മററും കഴിക്കുക പോലുമില്ല.

കുംഭകോണത്തിനടുത്ത് ശുദ്ധമല്ലി അഗ്രഹാരത്തിൽ നിന്നും നാടുവിട്ടു പോന്ന ഒരു അനന്തരാമയ്യരാണ് അമ്മയുടെ എത്രാമത്തേയോ പഴയ മുത്തശ്ശൻ. തഞ്ചാവൂർ രാജാവ് വീടുകളിലെ ആളെണ്ണി കപ്പം കൂട്ടിയതാണ് ഈ പലായനത്തിനു ഹേതു. കൂടെ അമ്മ പൊതിഞ്ഞു നൽകിയ കാമാക്ഷി ദേവി വിഗ്രഹവും മൂന്നു സഹോദരന്മാരും ഉണ്ടായിരുന്നുവത്രേ.

തൃക്കൂർ ഗ്രാമത്തിലെ ധനികരായിരുന്ന ക്ഷത്രിയ പ്രമാണിമാർക്കും പാലിയത്തച്ചന്മാർക്കും വെപ്പുപണിയും കൃഷിപ്പണിയും ഒക്കെ ചെയ്ത്‌ തൃക്കൂരിൽ കൂട്ടു മഠം എന്ന പേരിൽ ഒരിടത്ത് ഒന്നിച്ചു പാർത്ത് അവർ ജീവിതം കരുപ്പിടിപ്പിച്ചു എന്നാണു കഥ.

എൻറെ അമ്മയുടെ കാലമായപ്പോൾ ആ സഹോദരന്മാരുടെ താവഴികൾ വില്ലുവണ്ടികളും ഭാരിച്ച ഭൂസ്വത്തും അനവധി അംഗങ്ങളുമുള്ള വലിയ പണക്കാരായി മാറിയിരുന്നു. കല്യാൺ സിൽക്സും ജ്വല്ലേഴ്സുമൊക്കെ അതിലൊരു താവഴിയുടേതാണ്.

അമ്മയുടെ മഠത്തിൽ നിന്നും അമ്മയും അമ്മയുടെ നേരെ മൂത്ത ചേച്ചിയായിരുന്ന മീനാക്ഷിയുമാണ് പാലിയം സ്കൂളിലും ഒല്ലൂർ സെൻറ് മേരീസ് കോൺവെൻറിലും പഠിച്ച് സ്ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ പെൺകുട്ടികൾ. അവിടെ അമ്മയുടെ ഗുരുനാഥയായിരുന്ന സിസ്റ്റർ സീലയെപ്പറ്റി എത്ര പറഞ്ഞാലും അമ്മയ്ക്ക് മതിവരുമായിരുന്നില്ല. അവർ വളരെ
ക്കാലം തൃശൂർ സേക്രഡ് ഹാർട്ട് കോൺവെൻറിൽ ഹെഡ്മിസ്ട്രസായിരുന്നു. ഞാനും ഭാഗ്യയും അവിടെ പഠിക്കുന്ന കാലത്തും സിസ്റ്റർ സീലയായിരുന്നു ഹെഡ് മിസ്ട്രസ്.

തൃശൂർ സെൻറ് മേരീസ് കോളേജിലാണ് അമ്മ ഗ്രാജുവേഷൻ നേടിയത്. സിസ്റ്റർ അനൻസിയേറ്റ ആയിരുന്നു അമ്മയുടെ അവിടത്തെ ഇഷ്ട ഗുരുനാഥ. ഡോ. ലീലാവതിയും അമ്മയുടെ ഇഷ്ട ഗുരുനാഥയായിരുന്നു.

പിന്നെ അമ്മ കമ്പിത്തപാൽ വകുപ്പിൽ ഉദ്യോഗസ്ഥയായി.

അപ്പോഴേക്കും സുബ്ബരാമയ്യർ വൃദ്ധ നായിത്തീർന്നിരുന്നു. അമ്മ അദ്ദേഹത്തിന്റെ ഒടുവിലത്തെ സന്താനമായിരുന്നുവല്ലോ.

അമ്മയ്ക്ക് ബസ്സുകൂലി പോലും അദ്ദേഹമാണ് നല്കിയിരുന്നത്. രാവിലെ പതിനൊന്നു മണിക്കും ഉച്ച തിരിഞ്ഞ് മൂന്നു മണിക്കും പത്തൻസ് ഹോട്ടലിൽ നിന്നും കാപ്പിയും ചെറു കടിയും അമ്മയ്ക്കായി ഓഫീസിലെത്തുവാനുള്ള ഏർപ്പാടുകളും സുബ്ബരാമയ്യർ ചെയ്തിരുന്നു.

വിവാഹാലോചനകളുടെ പ്രളയം തന്നെ ഉണ്ടായി തുടർന്നുള്ള കാലത്ത്. ജോലിയുള്ള ബ്രാഹ്മണർ അമ്മയുടെ ജോലി രാജി കൊടുക്കണമെന്ന ഡിമാൻഡ് വെച്ചു. പിന്നെ വരദക്ഷിണയായി പോരാവുന്നതെല്ലാം പോരട്ടെ എന്നുമായിരുന്നു അവരുടെ ആഗ്രഹം.

ജോലി കളയാൻ അമ്മ ഒട്ടും ഇഷ്ടപ്പെട്ടില്ല. വരദക്ഷിണ എന്ന സ്ത്രീധനാർത്തി അമ്മയെ വല്ലാതെ മടുപ്പിച്ചു. ഒരേ ഗ്രാമത്തിൽ തന്നെ പല പെൺകുട്ടികളേയും കണ്ട് ഏറ്റവും കൂടുതൽ സ്ത്രീ ധനം കിട്ടുന്ന പെൺകുട്ടി യെ കല്യാണം കഴിക്കുന്ന വീരന്മാരും അക്കാലത്ത് തന്നെ ഉണ്ടായിരുന്നു. അപ്പോൾ ചിരിക്കണോ കരയണോ എന്നറിയാതെ ആയിട്ടുണ്ടെന്ന് അമ്മ ഞങ്ങളോട് വെളിപ്പെടുത്തീരുന്നു.

പാചകം തൊഴിലാക്കിയ, തീരെ വിദ്യാഭ്യാസം കുറഞ്ഞ ബ്രാഹ്മണരും പെണ്ണന്വേഷിച്ചു വന്നിരുന്നു. വരദക്ഷിണ അവർക്കും ധാരാളം വേണം. എന്നാൽ വിദ്യാഭ്യാസമില്ലാത്തവർ വേണ്ട എന്ന് അമ്മ ഉറപ്പിച്ചു പറഞ്ഞു. ആ അഭിപ്രായം
ആർക്കും തന്നെ ഇഷ്ടപ്പെട്ടില്ല.

ജോലിയും സൗന്ദര്യവുമുള്ളതിൻറെ അഹങ്കാരമാണെന്ന ചീത്തപ്പേര് അങ്ങനെ അമ്മയ്ക്ക് പതിഞ്ഞു കിട്ടി.

അമ്മയെ മോഹിച്ച ചിലരും ഉണ്ടായിരുന്നു. അതിലൊരാളുടെ അച്ഛൻ പതിനയ്യായിരം രൂപ സ്ത്രീ ധനം ചോദിച്ചത് സുബ്ബരാമയ്യരെ ക്ഷുഭിതനാക്കി. 'ആർത്തിക്ക് കണക്ക് വേണ്ടാമോ? 'എന്നദ്ദേഹം തിരികെ ആരാഞ്ഞതോടേ മോഹിച്ചയാളുടെ മോഹം അസ്തമിച്ചു. അയാളുടെ അച്ഛനെ അപമാനിച്ചുവെന്ന ന്യായത്തിൽ അയാൾ അമ്മയുടെ അകന്ന
ബന്ധുവായ ഒരു പെൺകുട്ടിയെ ഇരുപതിനായിരം രൂപ വരദക്ഷിണ വാങ്ങി അടുത്താഴ്ച തന്നെ കല്യാണം കഴിച്ചു.

അമ്മ വയസ്സിനു താഴേയുള്ള മുറച്ചെറുക്കനോട് ചിരിച്ചു സംസാരിച്ചു എന്ന കാരണം കൊണ്ട് അമ്മയെ മോഹിച്ച മറ്റൊരാളും കല്യാണം വേണ്ട എന്ന് വെച്ചു.

രാജമാണെന്ന് പറഞ്ഞ് അമ്മയെ തേടി വന്ന പയ്യനെക്കൊണ്ട് മറ്റൊരു രാജത്തെ കല്യാണം കഴിപ്പിക്കലുമുണ്ടായി. താലി അറുത്തു മാറ്റാൻ പറ്റില്ലല്ലോ. ചതിക്കപ്പെട്ടത് ആ മനുഷ്യൻ സഹിച്ചു. വരദക്ഷിണ ഒരു പറയിലെടുത്ത് ചൊരിഞ്ഞുകൊടുക്കുകയാണത്രേ ഉണ്ടായത്.

അമ്മയ്ക്ക് നല്ല കല്യാണം വേഗം നടക്കാനായി ഏഴു വർഷത്തോളം നീണ്ട നിത്യ പൂജയും മഠത്തിൽ നടന്നിരുന്നു. കാരണം അമ്മക്ക് മൂലം നക്ഷത്രമായിരുന്നു. അമ്മായിഅമ്മ വിധവയാകും മൂലക്കാരി മരുമകൾ വന്നാലെന്നാണ് വിശ്വാസം. ആ നക്ഷത്രം കാരണമായി കുറെ വിവാഹാലോചനകൾ മാറിപ്പോയിട്ടുണ്ട്.

അമ്മയുടെ ഓഫീസിൽ തന്നെ ജോലി ചെയ്തിരുന്ന ഒരാൾ കല്യാണത്തിനാശിച്ച് വന്നപ്പോൾ അയാൾ വടമ ബ്രാഹ്മണനാണെന്നായിരുന്നു കുറ്റം. സുബ്ബരാമയ്യർ വാധ്യമ ബ്രാഹ്മണനാണ്. വടമരും വാധ്യമരും തമ്മിൽ ഞാൻ വലുത് നീ ചെറുത് എന്ന മൽസരമുണ്ട്. അങ്ങനെ ആ കല്യാണവും നടന്നില്ല. ആ സഹപ്രവർത്തകൻ സ്ഥലം മാറ്റം വാങ്ങിപ്പോയി. പിന്നീട് വളരെ വർഷങ്ങൾക്ക് ശേഷം അമ്മയും അയാളും തമ്മിൽ കണ്ടു. അന്ന് അയാൾ സിവിൽ സർവീസ് ഉദ്യോഗസ്ഥനായിരുന്നു. അവിവാഹിതനുമായിരുന്നു.

ഈ കല്യാണാലോചനക്കളികൾക്കിടയിൽ നീണ്ട പത്ത് വർഷങ്ങൾ കടന്നു പോയി. അമ്മയുടെ അച്ഛൻറെ ആരോഗ്യം നന്നായി ക്ഷയിച്ചു. സഹോദരന്മാർക്ക് സ്വന്തം ഔദ്യോഗിക ജീവിതവും കുടുംബ ജീവിതവും വളരെ പ്രധാനമായിരുന്നു. പിന്നെ അവരെല്ലാം തന്നെ വൻനഗരങ്ങളിലുമായിരുന്നു.അവർക്ക് അങ്ങ് ദൂരെ തൃക്കൂർ ഗ്രാമത്തിൽ കഴിയുന്ന കുഞ്ഞിപ്പെങ്ങളുടെ കല്യാണം ഒരു വിഷയമേ ആയിരുന്നില്ല.

Thursday, June 6, 2019

സ്നേഹ ഭോജ്യങ്ങൾ


ചെറുപയർ പരിപ്പ് വറുത്ത് വേവിച്ച് ശർക്കരപ്പാനിയും തേങ്ങാപ്പാലും ചേർത്ത് ഒരു സ്പൂൺ നറുനെയ്യ് തൂവി ശിവരാത്രിക്ക് അമ്മീമ്മ പരിപ്പ് കഞ്ഞി എന്ന പേരിൽ കഴിക്കാൻ തരും. ചാണക ഉരുളകളും ചന്ദന ഉരുളകളും കർപ്പൂരവും ഉമിത്തീയിൽ നീറ്റി പുതിയ ഭസ്മം ഉണ്ടാക്കും. അന്ന് നമ:ശിവായ എന്ന് പറ്റാവുന്ന ത്രയും ജപിക്കണമെന്നാണ് ചട്ടം.

പിന്നെ ചെറുപയർ പരിപ്പ് ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് വേവിച്ചതിന്മേൽ നെയ്യ് തൂവിയത്, ചെറുപയർ പരിപ്പും കുമ്പളങ്ങ, വെള്ളരിക്ക,പടവലങ്ങ എന്നിവയിലേതെങ്കിലും പച്ചക്കറി ചേർത്തുണ്ടാക്കുന്ന മുളകൂഷ്യം, മുഴുവൻ ചെറുപയറിൻറെ തോരൻ, പുഴുക്ക് ഇതൊക്കെ ആയിരുന്നു എനിക്ക് പരിചയവും അറിവുമുണ്ടായിരുന്ന ചെറുപയർ വിഭവങ്ങൾ.

ദില്ലിയിൽ പാർത്തു തുടങ്ങി യപ്പോഴാണ് ചെറു പയർ അതിശയങ്ങളെ ഞാൻ കണ്ടറിഞ്ഞത്.

ആ അറിവുകൾ ഇങ്ങനെ യായിരുന്നു.

ശ്രീ കാലിയ എന്നൊരു റിട്ട. എയർഫോഴ്സ് ഓഫീസർ ക്ക് ആദ്യം ഒരു ഫാം ഹൗസും പിന്നെ ഒരു വീടും പണിതു. എൻറെ ദുരിതകാലത്തിലാണ് ഈ ജോലി നടക്കുന്നത്. അദ്ദേഹത്തിന്റെ ഭാര്യയും മകളുമായി ഞാൻ നല്ല അടുപ്പത്തിലായി. അവർ എന്നെ ഇടയ്ക്ക് ലഞ്ചിനു വിളിക്കുമായിരുന്നു. മിസ്സിസ്സ് കാലിയ ഒരു കേമപ്പെട്ട പഞ്ചാബി ഷെഫ് ആയിരുന്നു. ചെറുപയർ പരിപ്പിൻറെ ഹൽവ ആദ്യം എന്നെ കഴിപ്പിച്ചത് അവരാണ്. ചെറുപയർ പരിപ്പ് പാലിൽ വേവിച്ച് പഞ്ചസാരയും നെയ്യും ചേർത്ത് വരട്ടി നെയ്യ് തൂത്ത പ്ലേറ്റിൽ പരത്തി കുങ്കുമപ്പൂവും ബദാം ചീവിയതും ഇട്ട് പാകത്തിനുറയ്ക്കുമ്പോൾ മുറിച്ചെടുത്ത് ഞം ഞം എന്ന് തിന്നിട്ട് വേണമെങ്കിൽ തൂത്തക തൂത്തക തൂത്തിയാം എന്ന് ഭംഗ് ഡ കളിക്കാം.

അങ്ങനെ ഒരു ഞായറാഴ്ച ദിവസം രാവിലെ മിസ്സിസ്സ് കാലിയ വന്ന് ഒരു കാസറോൾ ഏൽപ്പിച്ചു. അവർ സാമ്പർ ഉണ്ടാക്കിക്കൊണ്ടു വന്നിരിക്കയാണെന്നും ഞാൻ കഴിച്ചിട്ട് അഭിപ്രായം അറിയിക്കണമെന്നും വൈകീട്ട് വീട്ടുസഹായി വന്ന് കാസറോൾ മേടിച്ചോളുമെന്നും പറഞ്ഞു.

ഞാൻ സന്തോഷത്തോടെ അവരെ യാത്രയാക്കി.

പെട്ടെന്ന് തന്നെ രണ്ടു മൂന്നു ഗോതമ്പ് ദോശ ചുട്ട്, കാസറോൾ തുറന്നു തവിയിട്ട് ഇളക്കുമ്പോൾ .....

എന്താ കഥ?

മുഴുവൻ ചെറുപയറും അവർക്ക് അന്ന് ലഭ്യമായ സകല പച്ചക്കറികളും കൂടി വേവിച്ചതാണ് കാസറോളിലെ സാമ്പർ....അതായത് ദക്ഷിണേന്ത്യക്കാരുടെ ആ കേൾവികേട്ട സാമ്പാർ!!!!!!!

ഞാൻ തോൽക്കാൻ റെഡിയായിരുന്നില്ല.

സാമ്പർ പ്ളേറ്റിൽ വിളമ്പി, ദോശ കൂട്ടിക്കഴിച്ചു.

കായം, പുളി എന്നിവ ഇല്ല. ഉപ്പും മഞ്ഞൾപ്പൊടിയും സാമ്പാർ പൊടിയും കടുക് വറുത്തതും മല്ലിയിലയും കറിവേപ്പിലയും അത്തരം ഒരു അരഡസൻ കാസറോളിൽ ചേർക്കാനും മാത്രം ഉപയോഗിച്ചിട്ടുണ്ട്.......

ആഹാരം കളയാൻ പാടില്ല എന്ന ചട്ടം പഠിച്ചതുകൊണ്ട് കുറേ വെള്ളത്തിൻറെ കൂടെ ഞാൻ ആ പഞ്ചാബി സാമ്പർ ഒരു പകൽ മുഴുവൻ ഉപയോഗിച്ച് ഭക്ഷിച്ചു തീർത്തു.

ഒപ്പം ജോലി ചെയ്തിരുന്ന ഒരു ബംഗാളി ആർക്കിടെക്റ്റിൻറെ അമ്മയാണ് മറ്റൊരു തരം ചെറുപയർ പരിപ്പ് ഡെലിക്കസി പരിചയപ്പെടുത്തിയത്.

ചെറുപയർ പരിപ്പ് മഞ്ഞൾപ്പൊടിയും ഉപ്പും രണ്ടു പച്ചമുളകും ചേർത്ത് വേവിക്കുമ്പോൾ അവർ ഈ ഉണ്ടാക്കപ്പെടുന്ന വിഭവത്തെപ്പറ്റി വളരെ കേമായിട്ട് പറഞ്ഞു. ജാമാതാവിന്, ഗർഭിണിക്ക്, യാത്ര പുറപ്പെടുന്ന ആൾക്ക് ഒക്കെ ഇത് നിർബന്ധ മായും വിളമ്പും. എല്ലാം ശുഭമാക്കാനുള്ള അനുഗ്രഹം കിട്ടിയ വിഭവമാണിത്... എന്നൊക്ക

അന്തം വിട്ടിരിക്കുകയാണ് ഞാൻ...

എങ്ങനെയായിരിക്കും ഈ വിശിഷ്ട വിഭവം തയാറാകുന്നത്?

വെന്തുടഞ്ഞ പരിപ്പ് മരത്തിൻറെ ഒരു മത്ത് വെച്ച് കലക്കി, തൊട്ടടുത്ത പാത്രത്തിൽ മൂടി വെച്ചിരുന്ന റോഹു മൽസ്യത്തിൻറെ വറുത്ത തലകൾ അവർ കൈകൊണ്ട് പൊടിച്ച് പരിപ്പുകറിയിൽ ചേർത്തു. എന്നിട്ട് ചൂട് ചോറിന് മീതെ ആ പരിപ്പു മീൻ തലക്കറി രണ്ടു തവി കോരിയൊഴിച്ച് എനിക്ക് തന്നു...

കോഴിമുട്ട ബുൾസ് ഐ പോലെ എൻറെ കണ്ണുകൾ പുറത്തേക്ക് തള്ളി ...

ആഹാരം വെറുതെ കളയരുതെന്ന് പഠിപ്പിച്ച അമ്മീമ്മയെ പിന്നേം പിന്നേം ഓർമ്മിച്ച്......

ഞാൻ അതും തിന്നു തീർത്തു.

അമ്മച്ചിന്തുകൾ 1



ഈയിടെയായി അമ്മയെ ഞാൻ എന്നും സ്വപ്നം കാണുന്നുണ്ട്. അമ്മ വിളിക്കുന്നുവെന്ന തോന്നലിൽ ഞെട്ടിയുണരും. ചുറ്റും നോക്കും....... ആരുമില്ലെന്നും അച്ഛനും അമ്മീമ്മയും അമ്മയുമൊക്കെ കടന്നുപോയെന്നും അ
പ്പോൾ മനസ്സിലാവും.

ജനിച്ച ഉടനെയുള്ള മൂന്നു മാസം മാത്രമേ തിരുവനന്തപുരത്തെ കടലോരഗ്രാമമായ പുത്തൻതോപ്പിൽ ഞാൻ കഴിഞ്ഞിട്ടുള്ളൂ. എങ്കിലും ആ വീടും അതിനു തൊട്ടടുത്ത ഹംബിൾ കോട്ടേജും എനിക്ക് ചിരപരിചിതമാണ്. ഏഴിലും എട്ടിലും പഠിക്കുമ്പോൾ ഞങ്ങൾ അവിടെ പോയി താമസിച്ചു. നന്നേ മുതിർന്ന പ്പോൾ ഡാറി ആൻറിയെ കാണാൻ പോയി, കണ്ണനും മോളുമൊത്ത്. നീയെന്നെ കാണാൻ വന്നല്ലോ എന്ന് ആൻറി ഒത്തിരി സന്തോഷം പ്രകടിപ്പിച്ചു. ഗർഭിണിയായി രുന്ന അമ്മയേയും കൂട്ടി കടലിൽ ബോട്ടുസഞ്ചാരത്തിനു പോയതും
എന്നെ മടിയിൽ കിടത്തി കുളിപ്പിച്ചതും ഒക്കെ അവർ ഓർത്തു പറഞ്ഞു. എന്നെ മാത്രമല്ല കണ്ണനേയും മോളേയും അവർ കെട്ടിപ്പുണർന്നു ഉമ്മ വെച്ചു. അമ്മയോട് ഫോണിൽ സംസാരിച്ചു. 'ഞാൻ മരണക്കിടക്കയിലാണ് രാജം' എന്ന് ആൻറി പറഞ്ഞപ്പോൾ അമ്മ 'ഞാനുമതേ' എന്ന് കരഞ്ഞു. അമ്മയുടെ എന്നത്തേയും സുഹൃത്തായിരുന്നു ആൻറി. അവർ ലത്തീൻ കത്തോലിക്കരാണെന്നത് അമ്മ ഒരിക്കൽ പോലും പരാമർശിച്ചിട്ടില്ല. ആരുടേയും ജാതിയും മതവും ഒരിക്കലും ചർച്ച ചെയ്യാത്ത രണ്ട് സ്ത്രീകളായിരുന്നു എൻറെ അമ്മയും അമ്മീമ്മയും.

പിന്നെ ഞാൻ ആൻറിയുടെ വീട്ടിൽ പോയപ്പോൾ ആൻറി ഈ ഭൂമി തന്നെ ഉപേക്ഷിച്ചിരുന്നു. ആൻറിയുടെ മകൾ വിജിച്ചേച്ചിയും ഭർത്താവ് ജെറിയും ചേച്ചിയുടെ അനുജൻ പ്രഭയും മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. വിജി ചേച്ചി എൻറെ അമ്മയെ ഫോണിൽ വിളിച്ച് കരഞ്ഞു. 'ആൻറീ മമ്മി പോയി ആൻറീ.'

ഞങ്ങളോടുള്ള ഡാറി ആൻറിയുടേയും അവരുടെ മക്കളുടെയും അടുപ്പം കണ്ടപ്പോൾ കണ്ണൻ പോലും അൽഭുതപ്പെട്ടു പോയി. റാണിയെ വിവാഹം കഴിച്ച ബംഗാളി ആർക്കിടെക്റ്റിന് സഹിക്കാൻ തന്നെ പറ്റിയില്ല. റാണിയെ ഇത്രയും സ്നേഹിക്കുകയും വിലമതിക്കുകയും ചെയ്യുന്നവരോ? അവളെ എടുത്തോണ്ട് നടന്നതും അവൾ ചിരിക്കുന്നതും എല്ലാം ഇത്രകാലം കഴിഞ്ഞും ഓർമ്മയിൽ വെക്കുന്നവരോ? കൊച്ചുകുഞ്ഞുങ്ങൾക്കെന്നപോലേ ഞങ്ങൾക്ക് ചോക്ലേറ്റ് തരുന്നവരോ? ഞങ്ങളുടെ അമ്മയെ വിളിച്ച് ആൻറീ ആൻറീ എന്ന് സംസാരിക്കുന്നവരോ?

അമ്മയുടെ ഗ്രാമത്തിൽ ഡോക്ടർ ആയി വന്ന അച്ഛൻ അമ്മയുടെ അച്ഛനായ ധനിക ജമീന്ദാർ സുബ്ബരാമയ്യരുടെ പേർസണൽ ഡോക്ടറായിരുന്നു. ജാതിവ്യത്യാസം പ്രബലമായിരുന്ന ആയിരത്തിതൊള്ളായിരത്തി അറുപതുകളുടെ പകുതിക്കാലങ്ങളിൽ അമ്മ അച്ഛനോട് ഒരക്ഷരം പോലും സംസാരിച്ചിട്ടില്ല.

അമ്മയുടെ അച്ഛന് ചെറുപ്പക്കാരനായ, നന്നായി ചീട്ടും ചെസ്സും കളിക്കുന്ന, വിശാലമായി വായിക്കുന്ന ഡോക്ടറെ വലിയ ഇഷ്ടമായിരുന്നു. ഡോക്ടറുടെ വിശ്വകർമനെന്ന ജാതി സുബ്ബരാമയ്യരെ ഒട്ടും അലട്ടീരുന്നില്ല. അവർ ഒന്നിച്ച് കാപ്പി കുടിക്കുകയും ഊണുകഴിക്കുകയും ചീട്ടും ചെസ്സും കളിക്കുകയും രാഷ്ട്രീയവും നേരമ്പോക്കുകളും പറഞ്ഞ് ആനന്ദിക്കുകയും ചെയ്തു. അമ്മയുടെ അമ്മ രുഗ്മിണി അമ്മാൾക്ക് ഈ സൗഹൃദം അത്ര രുചിച്ചിരുന്നില്ല. പക്ഷേ, ഭർത്താവിനെ അല്പം പോലും എതിർക്കാൻ അവർക്ക് കഴിയില്ലായിരുന്നു.

പുത്തൻതോപ്പിലേക്ക് ജോലിമാറ്റം കിട്ടിയതിനു ശേഷമാണ് അച്ഛനിലെ കാമുകൻ കത്തിൻറെ രൂപത്തിൽ അമ്മയെ തേടി വന്നത്. അമ്മ ആ കത്തിന് ഒരു മറുപടി എഴുതി. അതായിരുന്നു തുടക്കം. അത് അധികം നീളാതെ അമ്മയുടെ തിരുവനന്തപുരത്തേക്കുള്ള യാത്രയിലും അന്നുതന്നെയുള്ള അവരുടെ വിവാഹത്തിലും കലാശിച്ചു. ശംഖുമുഖം ദേവീ ക്ഷേത്രത്തിലായിരുന്നു ആ വിവാഹം. പിന്നീട് പലപ്പോഴും ഞങ്ങൾ കുട്ടികൾ ആ ക്ഷേത്രത്തിൽ പോയിട്ടുണ്ട്. എന്തിനാണ് ആ വിവാഹം നടത്തിയതെന്ന് ദേവിയേ അതീവ രൂക്ഷമായി ക്വസ്ററ്യൻ ചെയ്തിട്ടുണ്ട്.

അച്ഛൻ അക്കാലത്ത് അച്ഛൻറെ ബന്ധുക്കൾക്കിടയിലേ മോസ്റ്റ് എലിജിബിൾ ബാച്ചിലറായിരുന്നു. കെ പി എ സി സുലോചനയ്ക്കും കവിയൂർ പൊന്നമ്മയ്ക്കുമൊക്കെ അച്ഛനെ വിവാഹം ആലോചിച്ചിട്ടുണ്ടത്രേ. എന്നാൽ ആട്ടക്കാരികൾ എന്ന ചീത്തപ്പേരു ണ്ടായിരുന്നതുകൊണ്ട് തിരുവിതാംകൂർ സ്റ്റേറ്റ് സർവീസിലെ റിട്ട. സിവിൽ എൻജിനീയർ ആയിരുന്ന അച്ഛൻറെ അച്ഛൻ ആ രണ്ടു പ്രഗൽഭ കലാകാരികളുമായി ഒരു ബന്ധവും തൻറെ കുടുംബത്തിനു പാടില്ലെന്ന് ശഠിച്ചു.

ഉഗ്രപ്രതാപിയായിരുന്ന ആ അച്ഛൻറെ മുന്നിലേക്കാണ് അമ്മയേയും കൊണ്ട് എൻറെ അച്ഛൻ ചെന്നത്. അദ്ദേഹം ആട്ടിയിറക്കിവിട്ടു എന്നു മാത്രമല്ല, ജീവിച്ചിരുന്ന കാലമത്രയും അമ്മയേയോ ഞങ്ങൾ കുട്ടികളേയോ തരിമ്പും അംഗീകരിച്ചുമില്ല.

പുത്തൻതോപ്പെന്ന കടലോരഗ്രാമത്തിൽ അമ്മയുടെ ഏറ്റവും വലിയ സുഹൃത്ത് ഡാറി ആൻറി ആയിരുന്നു. ജീവിതം മുഴുവൻ അമ്മ ആ സൗഹൃദം നിലനിർത്തി. വിജി ചേച്ചി വിമല കോളേജിൽ പഠിക്കുമ്പോൾ അച്ഛൻ വിയ്യൂർ സെൻട്രൽ ജയിൽ ഡോക്ടർ ആയിരുന്നു. അമ്മയായിരുന്നു വിജി ചേച്ചിയുടെ ലോക്കൽ ഗാർഡിയൻ. ശനിയും ഞായറും ചേച്ചി ഞങ്ങൾ ക്കൊപ്പം വന്ന് പാർത്തു പോന്നു. അങ്ങനെയാണ് അമ്മീമ്മ വിജിചേച്ചിക്കൊപ്പം പുത്തൻതോപ്പിലേക്ക് പോയി അവരുടെ വീട്ടിൽ പാർത്ത് തിരുവനന്തപുരം നഗരം, ശുചീന്ദ്രം, കന്യാകുമാരി, കോവളം ഒക്കെ കാണുന്നത്. അമ്മീമ്മക്ക് കൂട്ട് പോയിരുന്നത് വിജിചേച്ചിയുടെ അനിയൻ ഫ്രീമാൻ ആയിരുന്നു. അന്ന് അവരൊരുമിച്ച് പല ക്ഷേത്രങ്ങളിലും പള്ളികളിലും പോയി തൊഴുതു. ഒരു പ്രതിഷ്ഠയും
ചൈതന്യമറ്റ് മറിഞ്ഞു വീണില്ല, ഒരു പള്ളിയിലെ തിരശ്ശീലയും കീറിപ്പോയില്ല. ഫ്രീമാൻ ജോലിക്കായി ഗൾഫിൽ പോകും മുമ്പ് അമ്മീമ്മയെ തൃക്കൂർ സ്കൂളിൽ വന്നു കണ്ടു യാത്ര ചോദിച്ചു. വിവാഹത്തിന് അമ്മീമ്മ വരണമെന്ന് നിർബന്ധമായി പറയുകയും അമ്മീമ്മയുടെ അനുഗ്രഹം മേടിച്ചശേഷം മാത്രം പള്ളിയിലേക്ക് പോവുകയും ചെയ്തു. ഫ്രീമാൻ അമ്മീമ്മയെ അമ്മ എന്നാണ് വിളിച്ചിരുന്നത്.

ഡാറി ആൻറി ഒന്നേകാൽ വയസ്സുള്ള റാണിയെ കൊണ്ടുപോയി മൂന്നുമാസം നോക്കി വളർത്തി. ഭാഗ്യ പിറന്നിരുന്നു. അമ്മയ്ക്ക് വീട്ടുസഹായികൾ ആരും തന്നെ ഉണ്ടാരുന്നില്ല. കേന്ദ്ര ഗവൺമെന്റ് ജോലിക്കാരിയായതുകൊണ്ട് അമ്മയ്ക്ക് അവധി നീട്ടാനും പറ്റുമാരുന്നില്ല. അങ്ങനെയാണ് അമ്മ അത്തരം ഒരു കാര്യം ചെയ്തത്.

അമ്മയുടെ മാതൃത്വത്തിലെ തീരാക്കളങ്കമായിത്തീർന്നു അക്കാര്യം. മാത്രമല്ല ഞാനും റാണിയും അമ്മീമ്മക്കൊപ്പം വളർന്നതും ഈ സംഭവത്തിന്റെ തുടർച്ചയായിരുന്നു. അമ്മയെ ഈ രണ്ടു കാര്യങ്ങൾ പറഞ്ഞ് ആ അമ്മത്തത്തെ അവഹേളിക്കാത്ത, ഒരാളേയും ഞാൻ കണ്ടിട്ടില്ല. അമ്മ ആ അവഹേളനം സഹിച്ചു... ക്ഷമിച്ചു. സ്വന്തം ഗതികേടിൽ ആ ഹൃദയം നൊന്തിരിക്കും. അതൊരു നീറുന്ന വേദനയായി എന്നും അമ്മയുടെ മനസ്സിലുണ്ടായിരുന്നു. മരണ കാരണമായ സെറിബ്രൽ ഹെമറേജ് വരുന്നതിന് തൊട്ടുമുൻപ് അമ്മ 'റാണിക്കുട്ടാ, നീയെങ്കേ ?' എന്ന് വിളിച്ചന്വേഷിച്ചു. അതായിരുന്നു ഈ ജീവിതത്തിൽ അമ്മയുടെ അവസാന ശബ്ദം.

അച്ഛൻ അവസാന കാലത്ത് ഡയറിയിൽ ഇങ്ങനെ കുറിച്ചു . 'ഞാൻ എന്നെ ഒത്തിരി സ്നേഹിക്കുകയും ബഹുമാനിച്ചാദരിക്കുകയും ചെയ്ത സുബ്ബരാമയ്യരെ, രാജത്തിൻറെ അച്ഛനെ വല്ലാതെ വേദനിപ്പിച്ചു. ആ ഹൃദയത്തിന്റെ നോവായിരിക്കും എനിക്ക് ഇങ്ങനെ ഒരു ജീവിതമായിത്തീർന്നത്'

അത് വായിച്ചപ്പോഴും അമ്മ ഒന്നും പറഞ്ഞില്ല.

'എന്തേലും പറയൂ 'എന്ന് നിർബന്ധിച്ചപ്പോൾ ആ കല്യാണത്തിലെത്തിയതിനെപ്പറ്റി അമ്മ ഇങ്ങനെ വിശദീകരിച്ചു.

( ബാക്കിയും എഴുതാം )

ഇന്ദുച്ചേച്ചി ( വയലാറിന്റെ മകൾ ഇന്ദുലേഖാ ) , ശൈലജ , എച്ചുമുക്കുട്ടി , ഞാൻ (ശ്രീനാഥൻ)

പ്രിയപ്പെട്ട ഒരു ഗാനം



https://www.youtube.com/watch?v=Pmzvr3aZXQc&feature=share&fbclid=IwAR2EXO04BdFkNt_7twszSVGN_TEwtsKxGJaEpuUjTowWvd8-SzUcAH8HD2Q

എനിക്ക് എന്നും പ്രിയപ്പെട്ട ഒരു ഗാനമാണിത്. തളരുന്നുവെന്ന് തോന്നുമ്പോൾ ഞാനിത് കേൾക്കും... പലവട്ടം കേൾക്കും. എനിക്ക് മാത്രമായി ഈ ഗാനമെഴുതിയെന്ന് ആ കവിയെ ഞാൻ ഓർക്കും... എനിക്ക് മാത്രമായി ഗാനമാലപിച്ചെന്ന് ആ ഗായകനെ ഓർക്കും...

പിന്നെ സമാധാനപ്പെടും. ധൈര്യപ്പെടും...

ഞാൻ തുടരും..

ഈ ഗാനം 1905 ൽ രവീന്ദ്രനാഥ ടാഗോർ അനവധി വർഷം കഴിഞ്ഞു പിറക്കാനിരിക്കുന്ന എനിക്കായി എഴുതി. ടാഗോറിൻറെ സഹോദരപുത്രി ഇന്ദിരാദേവി ഈണമിട്ടു. ആദ്യം അദ്ദേഹം തന്നെ റെക്കോർഡ് ചെയ്തു. പിന്നെ പല ഗായകരും ഈ ഗാനം ആലപിച്ചു. എനിക്കിഷ്ടം കിഷോർകുമാർ പാടുന്നതാണ്...
                                                    

DECCAN CHRONICLE

                                                               
       

                                                                


DECCAN CHRONICLE. | Vandana Mohandas

Women who write and think have always upset patriarchy. But who are others to brand them delusional and liars?
Ashitha
Hystera, the Greek word from which hysteria originated, means uterus. Long back, hysterical symptoms were ridiculously attributed to a defect in the womb and mislabelled a feminine condition. Centuries later, sadly, it still bears the sexist tag. In the latest episode of ‘madness attribution’, the target is Kerala Sahithya Akademi award-winning writer Ashitha, who recently lost her battle to cancer.

Hardly two months into the death of Ashitha, who had, in a magazine interview published a few months ago, opened up about the torture she faced within her family, her brother Santhosh Nair, in a note the other day, alleged that his sister had suffered schizophrenia since childhood and lived in an imaginary world. Soon, Ashitha’s contemporary, poet Balachandran Chullikkad, and writer-director Sreebala K. Menon with whom she shared a close bond, lashed out. Chullikkad retorted; ‘it was not you, but me who was her brother. You were a disaster for her’. Sreebala said Ashitha was ‘a writer with unmatched literary elegance’.

For Sreebala, Ashitha was a teacher. “Many writers write for award, money, fame and satisfaction. There aren’t many who consider writing as a meditative process. Ashitha was one. I have known her for the past four years – through her illness and while coordinating the publishing of her biography Athu Njanayirunnu (That was Me). What upsets me is that some people see her as a liar. Who gave them the right to do that? Ashitha’s husband and daughter, who lived with her and even her nearly-90-year-old mother, all privy to the biography, have not said she was lying”.

Benyamin’s novel Goat Days famously begins with the phrase ‘All the lives we hear about and never experience are just lies for us’. Sreebala too agrees, “It’s natural to feel disbelief, but nobody can just call someone’s life a lie. Ashitha was undergoing back-to-back chemotherapy when the interview happened. Why would a person lie about her life at the moment she comes face to face with death?”

Sreebala also calls out the hypocrisy of public reaction, “People easily assume that it can’t be true when a woman tells the world that she was harassed years ago by her own family. It’s contradictory. Now when we hear similar incidents of abuse at home, people support those children and survivors. When Ashitha or Echmu Kutty reveals their experience, they are branded delusional. Just think logically, the parties concerned–persons against whom the allegations have been made – have not responded so far. It’s others who judge without hesitation!”

Branding a woman persona non grata by family and society has been easier with terms like ‘delusional’ and ‘crazy’, especially if her choices go against the flow. Fictional mental illness has always been desperately used by patriarchy to oppress feminine spirit, in an attempt to stigmatise woman and conform her to docility and domesticity.

One of the latest examples is Echmu Kutty, who, in an explosive biography, exposed the cruelty she and her children were subjected to in the family, at the hands of her former husband, another literary figure – a Malayalam poet referred to as Joseph. In no time, she too was called liar and mad.

Looking back, Echmu Kutty says, “A man’s immorality, drinking habits, night life and freedom are all celebrated. But if a woman chooses to tread a different path from other women or swim against the tide, she immediately earns ‘madness’, ‘loose character’ and ‘corrupt’ tags. Having faced all these, I am not surprised that this is happening to Ashitha. I’d be surprised only if people choose to rally behind such ‘branded’ women.”

Putting things in the right perspective, Raseena K.K., a teacher at Government Girls Higher Secondary School, Malappuram, explains the process of branding. “None of the women branded crazy in varying terms for her choice to laugh aloud, wears a dress that exposes any part of her body, engages in animated conversation, expresses difference of opinion in group decisions, interacts freely with men, not wears ornaments, travels alone, divorces, reacts to physical and mental abuse without the accompaniment of tears, dances as she likes, expresses her sexual desire, steps out of home late night and does not enjoy cooking, breeding, childrearing or marrying, utters a lie”.

Ironically, the popular perspectives on a writer’s madness differ according to gender. For Khushwant Singh and Vaikom Muhammed Basheer, craziness has been hailed as creative– glorified eccentricity. But woman writers, be it Ajeet Cour, who wrote in Punjabi, Taslima Nasreen who wrote in Bengali, Saraswathi Amma, Rajalakshmi and Kamala Surayya, who all wrote in Malayalam, ‘craziness’ has been used as a weapon to ostracise and subdue them. It repeats in the case of both Ashitha and Echmu Kutty.

“All our systems,” Echmu observes, “compete to celebrate a man’s mightiness, braveness, chivalry, romance and sexuality. The duty of women is to serve him forever. Anyone who objects will be hunted down by society. Women, most of them, live their life to get into the good books of society. How do we expect them to raise even a finger against injustice?”

Poet Santhi Jaya sees this public judgement as farce. “The world which celebrates male craziness as genius will judge a creative woman’s narration of her own life as madness. Interestingly, not all woman writers face this crisis. A few are pampered in literature circles. Try crossing that boundary and face the consequences!”

Citing the examples of the talented woman writers who have gone through similar phases, Santhi feels that attributing madness is the easiest way to rubbish their writings. “Writer or not, a woman is not expected to openly express her emotions. Society would either choose to stay mum or brand it as madness. I have read that it was to counter and diminish Madhavikkutty’s My Story that Pamman wrote the novel Branthu,” she recalls.

Santhi also observes the irony that even writers join the bandwagon to ostracise them, “When such an allegation crops up against Ashitha, writers – both men and women, instead of objecting, celebrate saying ‘Ashitha was mad, I knew it!’ Such hypocritical literary world!”
Terming that many writers are blinded by prejudice, Echmukutty says, “Writers are just ordinary human beings with greed for money, name and fame; they have no divine features. What they write, what they stand for and their relationships need not be similar in any manner.”

Sreebala says, “Just see how many of our authors have written their autobiography. They’d infuse their life into fiction, but to be vulnerable before the readers and narrate their life as it is, it takes great courage. Respect that courage.”

https://www.deccanchronicle.com/…/1905…/blatant-truths.html…

Santhi Jaya

ഹരിഹരസുതനയ്യപ്പ സ്വാമിയേയ്.... ശരണമയ്യപ്പാ....


ഞാൻ ഒരു യാത്ര പോവ്വാണ്. അധികം ദൂരമൊന്നുമില്ല. അങ്ങനെ ഒറ്റയ്ക്ക് ഞാൻ എവിടേം പോവില്ല. എൻറെ ചേട്ടൻ വിടില്ല . ഇപ്പോഴും അങ്ങനെ ഒറ്റയ്ക്ക് അല്ലാ ട്ടോ. ഞങ്ങടെ കാറിലാ പോണത്. ഞങ്ങടെ ഡ്രൈവറാ ഓടിക്കണത്.

എൻറെ ചേച്ചി, എൻറെ കൂടെ പിറന്നവള്.. ആ ചേച്ചീടെ കാര്യത്തിനായതുകൊണ്ടാണ്. അദ്ദേഹം കൂടെ വരാത്തതും എനിക്ക് തനിച്ച് വൃദ്ധസദനം തേടി പോകേണ്ടി വരുന്നതും. അദ്ദേഹത്തിന് ചേച്ചീടെ കാര്യങ്ങൾ ഒന്നും അത്ര ഇഷ്ടല്ല. എനിക്ക് പക്ഷേ, അങ്ങനെ പറയാൻ പറ്റോ? ഒന്നുല്ലെങ്കിലും ഒരു വയറ്റില് പൊട്ടീതല്ലേ ഞങ്ങള്?

രണ്ടാളേം ഒരേ പോലെയാ വീട്ടില് വളർത്തീത്. ചേച്ചി ഡോക്ടറായി. ഞാൻ എസ്. ബി. ഐ.യിലായി.. സ്റ്റേറ്റ് ബാങ്കിലേയ്.... ജാതിമാറി കല്യാണം കഴിക്കണ പോലത്തെ ഒരു വൃത്തികേടും വേണ്ടാതീനവും ഞങ്ങടെ തറവാട്ടി തന്നെണ്ടായിട്ടില്ല. അമ്മേം അച്ഛനും ചേച്ചീടെ കാര്യം കൊണ്ട് കുറെ ദണ്ഡപ്പെട്ടുന്ന് വെച്ചാലും ഒരലട്ടും ഇല്ലാതെ തന്നെ ഈ ഭൂമീന്ന് പോയി. അച്ഛൻ പറ്റണ വരെ എല്ലാ കൊല്ലോം ശബരിമലക്ക് പോയീരുന്നു. അമ്മ പത്ത് വയസ്സ് വരെ പോയി... പിന്നെ അറുപതായിട്ടാ പോയത്... നല്ല ഭക്തീം വിശ്വാസോം ആചാരോം ചിട്ടേമായിരുന്നു.

എന്നാലും ഇപ്പൊ ആ നല്ല അമ്മേടെം അച്ഛൻേറം മൂത്ത മോൾക്ക് വൃദ്ധ സദനം തന്നെ വേണം കഴിഞ്ഞു കൂടാൻ. സുകൃതക്ഷയം... സുകൃതക്ഷയം... അല്ലാതെന്താ പറയാ?

കോട്ടയത്ത് മല്ലപ്പള്ളീല് ക്രിസ്ത്യാനികൾ നടത്തണ ഒരു സ്ഥാപനം ഉണ്ട്. ഊര് ന്നോ മറ്റോ പേരായിട്ട്. അല്ലെങ്കിൽ അബ്രഹാമിൻറെ വീട് എന്നും പറയാന്ന്. ചേച്ചി ഒക്കെ ഇൻറർനെറ്റില് വായിച്ചു പഠിച്ചിരിക്കുണൂ. പത്രത്തിലൊക്കെ വല്യ വല്യ ലേഖനങ്ങളും ടിവീല് ആ കെട്ടിടം കുറെ തവണ കാണിക്കലും ഒക്കെ ഉണ്ടാരുന്നുവത്രേ.അവിടെ പോയി മുറി കാണാ.. സൗകര്യങ്ങൾ നോക്കാ.. ഭക്ഷണം കൊള്ളാമോന്ന് പറയാ... അപ്പോ ചേച്ചി മൈസൂര്ന്ന് പോരും. കാശും കൊടുത്ത് പന്നിയേം പശൂനേം തിന്നണ ആ ക്രിസ്ത്യാനികളുടെ ഒപ്പം സന്തോഷായിട്ട് പാർത്തോളും. മുസ്‌ലിങ്ങളല്ലാത്തത് നമ്മടെ ഒരു പരമ
ഭാഗ്യായീന്നാ എൻറെ ചേട്ടൻ പറഞ്ഞത്...

തൃശൂരൂള്ള എൻറെ വീട്ടിലേക്ക് ഞാൻ വിളിക്കില്ല... എൻറെ ചേട്ടന് ഇഷ്ടല്ല. എനിക്ക് ഭർത്താവന്ന്യാ വലുത്. ചേട്ടനിഷ്ടല്ലാത്ത കാര്യങ്ങള് സ്വന്തം ചേച്ചിക്കായാലും ചെയ്തു കൊടുക്കുന്നത് എനിക്ക് വലിയ വിഷമാണ്. ചേച്ചീടെ പരിഷ്ക്കാരം എൻറവിടെ പറ്റില്ല. തൊഴലും പൂജയും ആരതീം ഇത്തിരി ശുദ്ധോം വൃത്തീം നല്ല ഭക്തീം ഒക്കെയുള്ള സ്ഥലമാണ്.

നമ്മള് പെണ്ണുങ്ങള് ഇത്തിരി എളിമപ്പെട്ട് നിന്നാൽ പിന്നെ വീട്ടിൽ ഒരു പ്രയാസവും ഉണ്ടാവില്ല. പെണ്ണുങ്ങൾക്ക് ഒരു ജീവിതരീതി കാരണവന്മാര് പറഞ്ഞുവെച്ചിട്ടുണ്ട്. അതനുസരിച്ച് ജീവിച്ചാ മതി. നമ്മുടെ പഴമക്കാര് പറഞ്ഞതിലൊന്നും ഒരു പതിരില്ല. അതു പോലെ അങ്ങട്ട് ജീവിച്ചാൽ മതി, ഒക്കെ ശരിയാവും.

ചേച്ചി ഡോക്ടറാണ്. അയിത്തം, ശുദ്ധം, അറപ്പ് യാതൊന്നുമില്ല. കൈ മാത്രം ഇടക്കിടെ ഡെറ്റോളോ സാവലോണോ ഇട്ട് കഴുകണത് കാണാം.

എന്നും രണ്ട് നേരം വിളക്ക് വെക്കും. അയിത്താണെങ്കിലും മുടക്കില്ല. എല്ലാ അമ്പലത്തിലും പള്ളീലും ജാറത്തിലും ദർഗേലും ഗുരുദ്വാരേലും അങ്ങനെ കാണണേടത്ത് ഒക്കെ പോവും. ഒരു ഭയം ഇല്ല. ഈശ്വരന്മാര് കോപിക്കില്ലേ. ഇങ്ങനെ എല്ലാടത്തും കേറി ഒരേ പോലേ നെരങ്ങ്യാല്...

എനിക്ക് തീണ്ടാരിയാവുമ്പൊക്കെ ചേട്ടൻ വിളക്ക് കൊളുത്തിത്തരും. ഇനി ചേട്ടന് പറ്റീല്ലെങ്കില് ഞാൻ വേണ്ടാന്ന് വെക്കും. ദൈവത്തിനേം നിലവിളക്കിനേം തൊട്ടയിത്താക്കാനൊന്നും എന്നെ കിട്ടില്ല.

ചേച്ചിക്ക് ഡൗൺ സിൻഡ്രോം ഉള്ള ഒരു മോളാണ് പിറന്നത്. ചേച്ചീടെ ഈശ്വരനിന്ദ തന്നെയാ കാരണം. വേറൊരുത്തരോം എനിക്കിത് വരെ തോന്നീട്ടില്ല. അയ്യപ്പസ്വാമിയെ തൊഴാൻ പോണന്ന് തീണ്ടാരിപ്പെണ്ണുങ്ങള് പറഞ്ഞപ്പോ നാട്ടില് പ്രളയം വന്നില്ലേ... അതു പോലെ ഒക്കെ ദൈവനിന്ദ തന്നെ.

ചേച്ചി മനുമോളെ നന്നായി നോക്കി. ചേട്ടനും അങ്ങനെ ശ്രദ്ധിച്ചിരുന്നു. എന്നാലും അതൊരു അഡ്ജസ്ററ്മെൻറ് തന്നെയായിരുന്നു. എനിക്കാ കൊച്ചിനെ കാണുമ്പോ പാവം തോന്നും. കഴിഞ്ഞ ജന്മത്തില് വല്ല കടുത്ത പാപോം ചെയ്തിട്ട്ണ്ടാവും ആ കൊച്ചിൻറെ ആത്മാവ്. അതാവും ഈ ജന്മം ഇങ്ങനൊരു ശരീരവും
ആത്മാവുമായിപ്പോയത്.

ആണുങ്ങളല്ലേ, കുറ്റോം കുറവൂം ഇല്ലാത്ത ഒരു അവകാശി വേണന്ന് അവർക്ക് തോന്നില്ലേ... അതിപ്പോ ഡോക്ടറായാലും എൻജിനീയറായാലും... കൊട നന്നാക്കണവനായാലും.. അങ്ങനെ ചേട്ടന് ഒരു രഹസ്യ ഭാര്യയും തങ്കക്കൊടം പോലെ ഒരു മോനുമുണ്ടായി.

ചേച്ചിക്ക് വാശിയായിരുന്നു. മനുമോളെ
നോക്കണം. വേറെ മക്കളൊന്നും വേണ്ടാന്ന്... പെണ്ണുങ്ങള് അങ്ങനെ വാശി എടുക്കരുത്. ഇത്തിരി എളിമപ്പെട്ട് നില്ക്കണം.

എന്നിട്ടും ചേട്ടൻ ചേച്ചിയേ വേണ്ടാന്ന് വെച്ചില്ല. അങ്ങനെ വേറെ ഒരു പെണ്ണ് ഉണ്ടെന്ന് തന്നെ ഭാവിച്ചിരുന്നില്ല. ചേച്ചീടെ അടുത്താവുമ്പോൾ മനുമോളേ നോക്കലും കൊഞ്ചിക്കലും ഒക്കെ നല്ലോണം ഉണ്ടായിരുന്നു. എന്തിനാ അധികം വിസ്തരിക്കണ്.... ചേച്ചി കണ്ടു പിടിച്ചു. ആ ഭാര്യേം മോനേം.....

ക്ഷമിക്കായിരുന്നു ചേച്ചിക്ക്..സ്വന്തായിട്ട് എല്ലാം തെകഞ്ഞ ഒരുണ്ണിയെ ചേട്ടന് പെറ്റുകൊടുക്കാൻ പറ്റിയില്ല.. അപ്പൊ നല്ലോരുണ്ണി പെറന്നതില് സന്തോഷിക്കല്ലേ വേണ്ടത് ?

അതിനു പകരം ചേച്ചി പെര പൊളിച്ചു പന്തലിട്ടു. ഇനി അറിയാൻ ആരും ബാക്കീല്ല.
ചേട്ടൻ ചതിച്ചു എന്ന് പറഞ്ഞു കരഞ്ഞു പിഴിഞ്ഞു. നാലാളെ അറിയിക്കാണ്ട് രഹസ്യായിട്ട് ചെയ്യണ്ട കാര്യം... അങ്ങനെ ലോകായ ലോകൊക്കെ എല്ലാം പരസ്യായി.

നഷ്ടം ചേച്ചിക്ക് തന്നെയാ പറ്റീത്. ചേട്ടൻ ഡൈവോഴ്സ് ചെയ്തു പോയി.. പിന്നെ അവര് കുടുംബമായിട്ട് വിദേശ
ത്ത് താമസാക്കി. ചേട്ടൻ ഡോക്ടറല്ലേ... വിദേശത്ത് ജോലി കിട്ടാനാണോ പ്രയാസം? ഒക്കെ നല്ലോണം പോലെ ആയിരുന്നുവെങ്കിൽ ചേച്ചിക്കും പോവാരുന്നില്ലേ? മനുമോളുടെ അനീത്തിയോ അനിയനോ ഉണ്ടായിരുന്നു വെങ്കിൽ ചേട്ടൻ ചേച്ചിയെ വിട്ടിട്ട് എവിടേം പോവില്ലായിരുന്നു. ആണുങ്ങളെ നമ്മടെ വശത്താക്കി നിർത്താൻ പെണ്ണുങ്ങൾക്കും വേണം സാമർഥ്യം. ഡോക്ടറായതോണ്ട് മാത്രം കാര്യല്ല.

മനുമോളേം നോക്കി ചേച്ചി കഴിഞ്ഞു... ആ ജാതി അസുഖമുള്ള കുട്ടികള് അധികകാലം ജീവിക്കില്ല... പത്തുപതിനഞ്ചാവുമ്പോഴേക്കും മരിച്ചു പോവും.

മനുമോൾ പോയി...

ചേച്ചി പിന്നെ ഇമ്മാതിരി കുട്ടികളെ നോക്കലാക്കി ജോലി. നാല്പത്തഞ്ച് വയസ്സ് മുതൽ അതന്നെയാ ചെയ്തു കൂട്ടണത്. ആ കുട്ടികളാണെങ്കി വയസ്സുകാലത്ത് ചേച്ചിയേ നോക്കുമോ?

നമ്മുടെ മുന്നിൽ ഇങ്ങനെ മരിച്ചു പോണ ആരോഗ്യല്ലാത്ത കുട്ടികളെ നോക്കി വെറുതേ ഒരു ജന്മം പാഴാക്കി. ആ നേരം നാലു നാമം ചൊല്ലായിരുന്നു. അല്ലെങ്കി അച്ഛൻ പറേണ മാതിരി നാലു തെങ്ങ് വെക്കായിരുന്നു.

ഇപ്പോ ക്രിസ്ത്യാനികളുടെ വൃദ്ധ സദനം തന്നെള്ളൂ പോവാൻ....

ഞാൻ അയ്യപ്പസ്വാമീടെ രക്ഷക്കായിട്ട് ഭജനഘോഷയാത്രക്ക് പോയിരുന്നു... അതാ വൃദ്ധ സദനത്തില് പോയിട്ടുള്ള അന്വേഷണം ഇത്ര വൈകിയത്.. ഭജനഘോഷയാത്ര എൻറെ കടമയാന്ന് പറഞ്ഞപ്പൊ ചേച്ചി ഒച്ച വെച്ച് ചിരിക്കണു. പക്ഷേ, ഒന്നും പറഞ്ഞില്ല. ചേച്ചീടെ പോലെ ശുദ്ധോം മെനേല്ലാണ്ടല്ലല്ലോ ഞാൻ ജീവിച്ചത്. തീണ്ടാരിപ്പെണ്ണുങ്ങള് അയ്യപ്പസ്വാമിയെ തൊഴാൻ പോകണത് ആലോചിച്ചിട്ട് എനിക്ക് രക്തം തെളക്ക്യാരുന്നു. ബാക്കി എല്ലായിടത്തും പോയി ഇഷ്ടം പോലെ തൊഴാലോ.. ബ്രഹ്മചാരിയായിരിക്കണ അയ്യപ്പസ്വാമീടേ മേലേക്ക് തന്നെ കെട്ടിമറിഞ്ഞ് വീഴണോ?

എൻറെ മോനും മോളും ഡോക്ടർമാര് തന്നെയാ. അതെൻറെ ഒരു വാശിയായിരുന്നു. എൻറെ ചേച്ചി മാത്രം ആയാ പോരല്ലോ ഒരു ഡോക്ടറ്... മോന് ആദ്യം എൻട്രൻസ് കിട്ടീല്ല. പി. സി തോമസ് മാഷിന്റെ അവിടെ കൊണ്ടാക്കി വീട്ടിലേക്ക് വിളിക്കാണ്ട് അവിടെ നിറുത്തി ശരിക്കും പഠിപ്പിച്ചെടുത്തു. അങ്ങനെ ഒക്കെ വിചാരിച്ച മാതിരി ഞാൻ എത്തിച്ചൂ.

മക്കള് രണ്ടാളും അയ്യപ്പസ്വാമീടെ രക്ഷക്ക് നാമം ചൊല്ലി കൂടെ വന്നു ട്ടോ. ഞങ്ങള് കുടുംബങ്ങളായിട്ടാ പോയത്. തിരുവനന്തപുരം വരെ പോയി. ദൽഹി വരെ വേണെങ്കിലും പോവും. അയ്യപ്പസ്വാമിയെ രക്ഷിക്കേണ്ടത് ബുദ്ധീം വിവരോം ഭക്തീം നാട് നന്നാവണം എന്ന് ആശേമുള്ള പെണ്ണുങ്ങളുടെ കടമയാണ്.

സ്വാമി പറയ്യല്ലേന്നും പത്ത് വയസ്സ് കഴിഞ്ഞാപ്പിന്നെ അറുപതായിട്ട് എന്നെ തൊഴാൻ വന്നാ മതീന്ന് പെണ്ണുങ്ങള്.. അത് അങ്ങട് കേട്ടാ പോരേ ഈ ചണ്ടിപണ്ടാരങ്ങൾക്ക്... പോരാത്തേന് പെണ്ണിൻറെ മൂത്രക്കുണ്ടീടെ കട്ടൗട്ടും വെച്ച് വേറൊരു തീണ്ടാരി സമരോം...

അറയ്ക്കാരുന്നു അത് കണ്ടിട്ട്... ചോറ് എറങ്ങീട്ടില്ല. ഒരു വറ്റ് എറക്കുമ്പോ മേപ്പട്ട് വരാണ്.. എന്തൊരു വൃത്തികേടാ അത്... ചേട്ടനാ പറഞ്ഞേ ഏതോ മഹർഷി എഴുതീണ്ടത്രേ പെണ്ണുങ്ങളുടെ മൂത്രക്കുണ്ടി ആണുങ്ങള് കാണാൻ തന്നെ പാടില്ലാന്ന്. അപ്പോഴാണ് അത് വലിയ സൈസില് റോഡിൽ ഉണ്ടാക്കി നിർത്തണത്!!!!

കലികാലത്ത് ഹരിഹരസുതനയ്യപ്പസ്വാമി തന്ന്യാണ് ഒരേയൊരു രക്ഷേം മോക്ഷോം എന്നിട്ടാണ് ആ അയ്യപ്പസ്വാമിയെ പെണ്ണുങ്ങളുടെ മൂത്രക്കുണ്ടീം തീണ്ടാരീം കാട്ടി അറപ്പിക്കണത്. ഈ ചെയ്തു കൂട്ടിയ തെമ്മാടിത്തരത്തിനൊക്കെ അയ്യപ്പസ്വാമി പകരം ചോദിക്കാതിരിക്കില്ല. അത് ഈ തീണ്ടാരിപ്പെണ്ണുങ്ങൾക്ക് അറീല്യാ. ആ വരണ ദോഷം കുറയ്ക്കാനാണ് വിശ്വാസമുള്ളോര് കഷ്ടപ്പെട്ട് നാമം ചൊല്ലി ജാഥ നടത്തീത്. അയ്യപ്പസ്വാമിയേ തീണ്ടാൻ വന്നോരെ ഓടിച്ചത്... ഞാൻ ഒക്കെ നല്ലോണം വിസ്തരിച്ചു പറഞ്ഞു കൊടുത്തു. ചേച്ചി പിന്നേം ചിരിക്കാണ്. കേട്ടാലറിയാം. അത് ഒരു പരിഹാസാണ്ന്ന്. മനുഷ്യശരീരം കീറിമുറിച്ചു പരിശോധിച്ച് പഠിച്ചാൽ ചെല തലതിരിഞ്ഞവര് ചേച്ചീടേ പോലേയാവും. എല്ലാവരും അങ്ങനെ ആവില്ല. അവർക്കൊന്നും അയ്യപ്പസ്വാമി ഒരു ദോഷവും വരുത്തില്ല

മല്ലപ്പള്ളി എത്തിയപ്പോഴേക്കും ആകെ ക്ഷീണിച്ചു. എനിക്ക് യാത്രയൊന്നും ഇഷ്ടല്യ. വീട്ടിലിരുന്ന് ഓരോ പണീട്ക്കേ നാമം ചൊല്ലേ അതൊക്കെയാ ഇഷ്ടം.
വന്ന സ്ഥിതിക്ക് വൃദ്ധസദനം കാണാണ്ട് പറ്റില്ലല്ലോ..

മുറീം സ്ഥലോം ഒക്കെ നല്ലതന്നെ. കാണാനും ഭംഗീണ്ട്. ചുറ്റുപാടും നല്ല പച്ചപ്പ്. കെട്ടിടം പണി ഒരു സൂത്രപ്പണിയാന്നാണ് തോന്നിയത്. ഈ ബേക്കർ മോഡലില് പശ ഒട്ടിച്ച് ഉണ്ടാക്കണ മാതിരി .... എൻറെ ചേട്ടന് ഈ ജാതി കാശ് കുറവാക്കണ പശ വെച്ച ഒട്ടിക്കണ കെട്ടിടൊന്നും ഇഷ്ടല്യ. എനിക്കും ല്യ ഇഷ്ടം. നല്ല കോൺക്രീറ്റും മേത്തരം മരപ്പണീം ഒക്കെ ചെയ്യുമ്പോഴേ കെട്ടിടത്തിന് ഒരു ആരോഗ്യോം ഭംഗീം ഒക്കെ കിട്ടുള്ളൂ. പഴേ കെട്ടിടങ്ങൾ പൊളിച്ചത് വെച്ച് പണിതാ ആ പഴേ കെട്ടിടങ്ങളിൽ പാർത്തിരുന്നോരുടെ ദോഷം കൂടി നമുക്ക് വരുന്നാ വീവരോം ഈശ്വരാധീനോം ഉള്ള വാസ്തു വിദഗ്ധർ പറയണത്.

ആഹാരം നല്ലതന്നെയാണ്. മീനിൻറേം മാംസത്തിൻറേം ഉളുമ്പ് മണൊന്നുല്യാ. ഞാൻ എന്തിനാപ്പോ അങ്ങനെ നോക്കണത് ? ചേച്ചി ഡോക്ടർക്ക് നാററം ന്നോ അറപ്പ് ന്നോ ഒരു വസ്തുല്യല്ലോ. ഒക്കെ സമല്ലേ...

പിന്നെ മണിയടിച്ച് എണീപ്പിക്കലോ പ്രാർഥിപ്പിക്കലോ ഭക്ഷണം കൊടുക്കലോ ഒന്നുല്യ... വീട് പോലെ ഒരു സ്ഥലം. സ്ഥാപനാന്ന് തോന്ന്ല്യാ. ആർക്കാ എവിട്യാ വേണ്ടേച്ചാല് അവടിരുന്ന് ഇഷ്ടള്ള പ്രാർഥന ചൊല്ലാം. അതും ചേച്ചിക്ക് പറ്റീതന്നെ.

ഇനി എൻറെ ചേച്ചിക്ക് വല്ല പ്രാന്തേരിക്കോ? ഇത് പോലെ ഒരു ജീവിതം മതീന്ന് തോന്നാൻ.... എൻറെ ചേട്ടനുണ്ട് ആ സംശയം. ഇത്തിരി തുടങ്ങീട്ടുണ്ടോന്ന്.... അങ്ങനാണെങ്കി നാലാള് അറിയും മുമ്പേ ഈ ഊരിലാക്കാം. പിന്നെ ഇവരുടെ പാടായീലോ.. നല്ല സ്ഥലാണ്.. ചേച്ചി ധൈര്യായിട്ട് വരൂ ന്ന് തന്നെ പറഞ്ഞാ മതി. ഒരു ദോഷോം ഞാൻ കണ്ടിട്ടും ല്യാ..

അയ്യപ്പസ്വാമി കാത്തതു കണ്ടില്ലേ.. ഇതാണ് കണ്ണിൽ കൊള്ളാനുള്ളത് പുരികത്തിൽ കൊണ്ട് പോവാന്ന് പറഞ്ഞാൽ.... അല്ലെങ്കി എൻറെ തലേലായാ പിന്നെ, കുട്ടികൾക്ക് നല്ലൊരു ബന്ധം കൂടി കിട്ട് ല്ല. നൊസ്സുള്ള വല്യമ്മ ഉണ്ടെന്നറിഞ്ഞാ ആർക്കാ ഇഷ്ടം തോന്നാ

ഇപ്പൊ ഒക്കെ ചേച്ചീടെ ഇഷ്ടപ്പടി ആയി തന്നെ നടന്ന പോലെയല്ലേ.. ഞാനിനി ഈ ഊരിലേക്ക് വരില്ല. എന്തിനാ വരണത്?

ചേച്ചി ക്രിസ്ത്യാനികളുടെ ഒപ്പം തന്നെ പാർത്തോട്ടേ...വലിയൊരു ഒരു സമാധാനം മുസ്‌ലിങ്ങളുടെ അല്ലല്ലോ ഈ ഊര്ന്ന്ള്ളതാ...