Wednesday, May 26, 2010

ന്റെ…ന്റെ……….മ്മേ



                           
പ്രോഗ്രസ്സ് കാർഡ് എല്ലാ കുട്ടികളും ടീച്ചർക്ക് തിരികെ കൊടുക്കുമ്പോൾ തലയും കുമ്പിട്ടങ്ങനെ ഇരുന്നു.

ഭാഗ്യം. അധിക നേരം ഇരിയ്ക്കേണ്ടി വന്നില്ല.

ബെല്ലടിച്ചപ്പോൾ എല്ലാവരും ക്ലാസ്സിൽ നിന്ന് പുറത്തേയ്ക്ക് ഓടി. സ്വന്തം റൂട്ട് നമ്പർ നോക്കി സ്ക്കൂൾ ബസ്സിൽ തള്ളിക്കേറി ബഹളം വെച്ചുകൊണ്ടിരുന്നു.

സീറ്റിൽ ചാരിയിരുന്നപ്പോൾ ഉറക്കം വരുന്ന മാതിരി.

‘നീ ഇന്നും പ്രോഗ്രസ്സ് കാർഡ് കൊണ്ട്ന്നില്ലേ?‘ അടുത്തിരിയ്ക്കുന്ന കിഷോറാണ്. കണ്ണും പൂട്ടിയിരുന്നു. ഉറങ്ങീന്ന് വിചാരിച്ചോട്ടെ.

രണ്ട് ദിവസം മുമ്പാണ് കാർഡ് അവരവരുടെ അച്ഛനെക്കൊണ്ട് ഒപ്പിടീയ്ക്കാൻ പറഞ്ഞ് ടീച്ചർ തന്നത്. അപ്പോഴാണ് അറിയാതെ നിക്കറിൽ മൂത്രമൊഴിച്ചതും.

ക്ലാസ്സിൽ ആകെ ബഹളമായി. എല്ലാവരും ഹ ഹ എന്ന് ചിരിച്ചു. പറ്റിയാൽ ഭൂമിയുടെ അടിയിലേയ്ക്ക് താണു പോണമെന്നുണ്ടായിരുന്നു. ടി വി യില് സീത പോയതു പോലെ. നാണക്കേടായിട്ട് അട്ടേടെ മാതിരി ചുരുണ്ടു.

ഡോളി ടീച്ചർ അടിച്ചില്ലെന്നു മാത്രമല്ല, പ്രോഗ്രസ്സ് കാർഡ് വീട്ടിൽ കൊണ്ടുപോകേണ്ടെന്ന് സമാധാനിപ്പിയ്ക്കുകയും ചെയ്തു. അമ്മയെ സ്കൂളിലേക്ക് വിളിപ്പിച്ച് സംസാരിച്ചോളാമെന്നും പറഞ്ഞ് പുറത്തു തടവി.

ആ കാർഡു നിറയെ ചോന്ന വരകളാണ്. അതും കൊണ്ട് വീട്ടിൽ ചെന്നാൽ ശേലായി. അടീടെ പൂരായിരിയ്ക്കും.

പരീക്ഷയ്ക്ക് എല്ലായ്പോഴും ഫുൾ മാർക്ക് വാങ്ങണമെന്നാണ് വീട്ടിലെ ചട്ടം.

അമ്മ കൈയിൽ കിട്ടുന്നതെന്തും വച്ച് അടിയ്ക്കും, ബെൽറ്റോ ഹാംഗറോ തവിയോ, എന്തായാലും പ്രാണൻ പോകും.

അച്ഛനെക്കൊണ്ട് അത്ര അലട്ടില്ല. രാവിലെ സ്ക്കൂളിലേയ്ക്കിറങ്ങുമ്പോൾ അച്ഛനുണർന്നിട്ടുണ്ടാവില്ല. രാത്രി ഉറങ്ങുമ്പോൾ വന്നിട്ടുമുണ്ടാവില്ല.

ഇക്കൊല്ലമാണ് ഇംഗ്ലീഷ് മീഡിയത്തിലാക്കിയത്. ക്ലാസ്സിൽ പറയുന്നതൊന്നും ശരിയ്ക്ക് മനസ്സിലാകുന്നില്ല. എല്ലാ വിഷയത്തിനും ട്യൂഷനുണ്ട്. എന്നിട്ടും വലിയ വിശേഷമൊന്നുമില്ല.

പരീക്ഷയ്ക്ക് വന്ന ഒരു മാതിരി ചോദ്യങ്ങളൊന്നും പിടി കിട്ടിയില്ല. പിന്നെന്ത് എഴുതാനാണ്? ആൻസർ പേപ്പർ കിട്ടിയില്ല എന്ന് പറഞ്ഞാണ് തൽക്കാലം അമ്മയേയും ട്യൂഷൻ സാറിനേയും പറ്റിച്ചിരിയ്ക്കുന്നത്.

കളവു പറഞ്ഞത്കൊണ്ട് വീട്ടിലിരിയ്ക്കുമ്പോഴെല്ലാം പനി പിടിച്ച മാതിരിയാണ്. ഇടയ്ക്കിടയ്ക്ക് മുഖം കഴുകുകയും വെള്ളം കുടിയ്ക്കുകയും ഒക്കെ ചെയ്ത് നോക്കാറുണ്ട്. എങ്കിലും വായിലെപ്പോഴും പാവയ്ക്ക തിന്ന പോലെയാ, ഒരു ചീത്ത സ്വാദ്.

നാമം ചൊല്ലുമ്പോൾ രഹസ്യമായി എന്നും ഉണ്ണിക്കൃഷ്ണനോട് പ്രാർത്ഥിയ്ക്കും, കള്ളം പറഞ്ഞതിന് ശിക്ഷിയ്ക്കല്ലേ…….. വേറെ ഒരു വഴിയും ഇല്ലാഞ്ഞിട്ടല്ലേ?

ദ്വാരക മുക്കിക്കളഞ്ഞ മാതിരി അമേരിയ്ക്കേം മുക്കിക്കളയാൻ പ്രാർത്ഥിച്ചതിനു ശേഷമാണ് സാധാരണ പുതിയ കാര്യങ്ങൾ പറയാറ്. ഇപ്പോൾ പക്ഷെ കളവിന്റെ കാര്യം മാത്രമേ പറയാറുള്ളൂ. അമേരിയ്ക്കയുടെ കാര്യം ഈ പ്രശ്നം തീർന്നിട്ട് മതി.

അമ്മാവനും അമ്മായിയും അമേരിയ്ക്കയ്ക്ക് പോയതോടെയാണ് കാര്യങ്ങൾ ഇത്ര വഷളായത്.

ആ ചിന്നുവുണ്ടല്ലോ, അമ്മാവന്റെ മോള്; അവള് ചിരിയ്ക്കണതും കൂടി ഇംഗ്ലീഷിലാണത്രെ.

ചിന്നുവിനെപ്പോലെ ഇംഗ്ലീഷ് പറയണം, ഇംഗ്ലീഷിൽ ചിരിയ്ക്കണം, ഇംഗ്ലീഷിൽ കരയണം. ഇനി അപ്പിയിടുന്നതും മൂത്രമൊഴിയ്ക്കുന്നതും കൂടി ഇംഗ്ലീഷിലാക്കേണ്ടി വരും.

അമ്മയ്ക്ക് ശരിയ്ക്കും അമ്മായിയെ കണ്ണെടുത്താൽ കണ്ടുകൂടാ. ‘ആ ഉർവശീടെ പെരട്ടിൽ മയങ്ങീലേ കോന്തൻ‘ എന്നാണ് അമ്മായിയേം അമ്മാവനേം പറ്റി അമ്മ പല്ലു കടിയ്ക്കുന്നത്. എന്നാലും നേരിട്ട് കാണുമ്പോൾ വലിയ ചിരിയും വർത്തമാനവുമൊക്കെയാണ്.

അവർ വരുന്നു എന്നു കേട്ടാൽ മതി വീട്ടിലാകെ ഇരമ്പമാണ്. പിന്നെ അതു വീടാണെന്ന് തോന്നുകയില്ല.

എല്ലാവരും ചെവീലു പ്രാണി കയറിയ പോലെ പിരു പിരുന്നനെ ഓടിക്കൊണ്ടിരിയ്ക്കും. ചട്ടം പഠിപ്പിയ്ക്കലാണെങ്കിൽ റാണിയ്ക്കും കൂടിയുണ്ടാകും. ‘വെറുതെ കൊരച്ച് ബഹളണ്ടാക്കരുത്, അന്തസ്സില്ലാത്ത പോലെ‘.

അമേരിയ്ക്കയിൽ പട്ടികൾക്കൊക്കെ നല്ല സ്വഭാവാണ്. കുരച്ച് ബഹളണ്ടാക്കി കടിയ്ക്കാനൊന്നും വരില്ല.

കുഞ്ഞു വാവകളും കൂടി ങ്ഹ് ങ്ഹ് എന്നു ചിണുങ്ങിക്കരയില്ല. ഇവിടുത്തെ പിള്ളേരങ്ങനെയാണോ? എന്തൊരു ഒച്ചയും വിളിയും വാശിയുമാണ് നാശങ്ങൾക്ക്!

മനുഷ്യർക്കൊക്കെ നല്ല മര്യാദ. കള്ളു കുടിച്ച് പാട്ട് പാടി വഴീല് വീഴലൊന്നൂല്ല.

അമ്മായിയും അമ്മാവനും കൂടി മത്സരിച്ചാണ് അമേരിയ്ക്കയെ പുകഴ്ത്താറ്. അവിടത്തെ റോഡുകൾ, പാലങ്ങൾ, ഷോപ്പുകൾ, സ്ക്കൂളുകൾ, ആശുപത്രികൾ, മരങ്ങൾ, കാറ്റ്, വെളിച്ചം, ശബ്ദം………………………. ഹൌ! എല്ലാം ബഹു കേമാണത്രെ.

ഇവിടെയാണെങ്കിലോ, കൊതുകും പാറ്റയും മൂട്ടയും എലിയും പല്ലിയും ഒക്കെള്ള വീട്.

പറമ്പിൽ തൊട്ടാവാടീം ചേരും പാമ്പും പഴുതാരയും…………….

ഒരു മഴ പെയ്താൽ ചെളിപിളിയാവണ വഴി……… നല്ല ഒരു റോഡുണ്ടോ ഈ നശിച്ച നാട്ടിൽ?

അമ്പലത്തിൽ നിന്നും പള്ളിയിൽ നിന്നുമൊക്കെ എന്തൊറക്കെയാ ഇവിടെ പാട്ട് വെയ്ക്കുന്നത്?

എന്തു പറഞ്ഞാലും ഒരു കൊടീം പിടിച്ചെറങ്ങണ നാട്ട്കാരും.

ഒരു പരിഷ്ക്കാരവും ഇല്ല.

കുറെ കേക്കുമ്പോ ചെവി മരവിയ്ക്കും. അമേരിയ്ക്കയല്ല, അമരക്കായയാണ്.

ഈ നാടും ഇവിടുള്ള മനുഷ്യരും ഇത്ര മോശക്കാരാണെങ്കിൽ പിന്നെന്തിനാണാവോ കൊല്ലാകൊല്ലം പെട്ടീം തൂക്കി ഇങ്ങനെ വരണത്?

കഴിഞ്ഞ വർഷത്തെ വേനലവധിയ്ക്ക് അമ്മാവൻ വന്നപ്പോഴാണ് ഈ നശിച്ച ഇംഗ്ലീഷ് മീഡിയത്തിൽ പഠിപ്പിച്ചില്ലെങ്കിൽ ആകാശം ഇടിഞ്ഞു വീഴുമെന്ന കാര്യം വീട്ടിലെല്ലാവർക്കും പിടി കിട്ടിയത്. അന്നു തുടങ്ങിയ കഷ്ടപ്പാടാണ്. ഇംഗ്ലീഷിൽ മലയാളവും കണക്കും സയൻസുമൊക്കെ പഠിച്ച് പഠിച്ച് ഇപ്പോൾ ഇംഗ്ലീഷേതാ കണക്കേതാ എന്നൊന്നും മനസ്സിലാവാതെയായി. അതാണല്ലോ നിറച്ചും ചോന്ന വരയിട്ട് പ്രോഗ്രസ്സ് കാർഡ് കിട്ടിയതും.

ഇതൊക്കെ ശരിയ്ക്ക് പഠിച്ച്, കമ്പ്യൂട്ടറും പഠിച്ചിട്ട് വേണം അമേരിയ്ക്കയിലെ ഒരു ഐടീ കമ്പനിയിൽ ജോലിയ്ക്കയയ്ക്കാൻ എന്നാണ് വീട്ടിലെല്ലാവരുടേയും ആശ. അത്രയൊന്നും പഠിയ്ക്കാത്ത തെക്കേ വീട്ടിലെ ശശിച്ചേട്ടനും ഒരു ഐടീക്കമ്പനിയിലാണ് പണി. മൂന്നാറിലോ മറ്റോ ആണ്. കമ്പ്യൂട്ടറും പഠിച്ച് അമേരിയ്ക്കയ്ക്ക് പോയാലേ ഐടീ കമ്പനിയിൽ ജോലി കിട്ടൂ എന്നുണ്ടോ?

ആർക്കറിയാം? ചിലപ്പോൾ ഈ ഐടീ കമ്പനിയുടെ ചായയ്ക്ക് കൂടുതൽ രുചിയുണ്ടാകുമായിരിയ്ക്കും.

വളർന്ന് വല്യേ ചെക്കനാവുമ്പോഴേയ്ക്കും അമേരിയ്ക്ക കടലിൽ മുങ്ങിപ്പോയാൽ പിന്നെ ആ വഴിയ്ക്ക് പോണ്ടല്ലോ.

ചായക്കമ്പനിയിൽ ആരോടും മിണ്ടാതെ ഒരു കമ്പ്യൂട്ടറും നോക്കി ചായയും കുടിച്ചിരിയ്ക്കുന്നത് ആലോചിച്ചാൽ തന്നെ ചർദ്ദിയ്ക്കാൻ തോന്നുന്നുണ്ട്.

വലിയ വളവു തിരിഞ്ഞ് ബസ്സ് ആലിന്റെ ചുവട്ടിൽ നിൽക്കാൻ പോവുകയാണ്. ബസ്സിൽ ഇങ്ങനെ ഇരുന്നാൽ പോരല്ലോ. വീട്ടിലേക്ക് പോകണ്ടേ?

വീടിന്റെ മുൻവശത്ത് ആരേയും കാണാനില്ല.

ബസ്സിറങ്ങി, തീരെ പതുക്കെ ഒച്ചയുണ്ടാക്കാതെ ചാരിയിട്ടിരുന്ന ഗേറ്റു തുറന്നു.

മാവിൻ ചുവട്ടിൽ കിടക്കുന്ന റാണി ചിണുങ്ങി… ഗും.. ങ്..ങ്……..

മുൻ കാലുകൾ നീട്ടിക്കാണിച്ച്, മുഖം കാലുകളിലേയ്ക്ക് അടുപ്പിച്ച് അവളുടെ വക നമസ്ക്കാരം.

അവളെ ഒന്നു തടവുമ്പോഴാണ്……………..

ആകാശം ഇടിഞ്ഞു പുറത്തു വീണതു പോലെ.

ചറുപിറുന്നനെ അടി. അലർച്ച, ബഹളം………

അമ്മയൊന്നല്ല മുമ്പില്, അമ്പലത്തിലെ ഭദ്രകാളിയാ…..

അലറി…….. അലറിക്കരഞ്ഞു.

മുറ്റത്ത് തന്നെയാ ചളുക്കോന്ന് വീണത്. അടിയാണെങ്കിൽ പധൊ പധൊന്നങ്ങനെ……………….

‘നശിയ്ക്ക്, നശിയ്ക്ക്, നൊണ പറേണ ചെക്കൻ ന്ത്നാ ജീവിയ്ക്കണ്? എല്ലാറ്റ്ലും തോറ്റത് പിന്നേം ഷെമിയ്ക്കാം. നൊണ പറേ…. ആ കിഷോറ് വിളിച്ച് പറ്ഞ്ഞ്പ്പളല്ലേ അറിഞ്ഞ്……….. ഇങ്ങനെ ഒരു തല തെറിച്ച്ത് ന്റെ വയ്റ്റില് വരാൻ ഞായെന്താ ചെയ്തേ……….. ന്റെ ദൈവേ……..’

കുറെ നേരത്തേയ്ക്ക് എന്താണുണ്ടായതെന്ന് മനസ്സിലായില്ല.

പിന്നെ എണീറ്റിരുന്നു. ചുറ്റും നോക്കി. സ്കൂൾ ബാഗ് തെറിച്ച് ദൂരെ കിടക്കുന്നു. മേലൊക്കെ മണ്ണും പൊടീം, നീറ്റോം വേദനീം ……

തൊട്ടരികെ റാണിയുണ്ട് നോക്കി നിന്നിട്ട് ……….

ആ കഴുത്തിൽ കെട്ടിപ്പിടിച്ച് കരഞ്ഞോണ്ട് വിളിച്ചു, ന്റെ…. ന്റെ……മ്മേ .………

53 comments:

ഹംസ said...

ന്റെ…ന്റെ……….മ്മേ" ഈശ്വരാ തേങ്ങ എന്‍റെയാണോ ? എന്നാല്‍ ശരി ആയിക്കൊട്ടെ (((ട്ടോ)))

ആദ്യായിട്ടും അവസാനമായിട്ടും ഞാന്‍ കള്ള ഒപ്പ് ഇട്ടിട്ടുള്ളത് പ്രോഗ്രസ്സ് കാര്‍ഡിലാ ഉപ്പയുടെ ഒപ്പിട്ടു ചെന്നപ്പോള്‍ ക്ലാസ് ടീച്ചര്‍ ചോദിച്ചു ഒന്നും പറഞ്ഞില്ലെ വീട്ടില്‍ നിന്നും എന്ന് ഞാന്‍ കള്ളം പറഞ്ഞു അടി കിട്ടി എന്ന്.. പിന്നെ വഴിയില്‍ വെച്ച് ഉപ്പയെ കണ്ടപ്പോള്‍ ടീച്ചര്‍ ചോദിച്ചു അടിക്കേണ്ടിയിരുന്നില്ല എന്ന് അടിയോ എന്ത് അടി എന്നായി ഉപ്പ അങ്ങനെ ഒരു കാര്‍ഡ് ഉപ്പ കണ്ടിട്ടെയില്ല.! പിന്നെ ബാക്കി പറയണ്ട ആവശ്യം ഇല്ലല്ലോ…

അല്ലങ്കിലും ഈ അമേരിക്കക്കാര്‍ ഇങ്ങനയാ വല്ലാതെ പൊങ്ങച്ചം പറയും എന്നാലും അമേരിക്കയില്‍ പോവാന്‍ ഒരു ആശയുണ്ട്. തല്‍ക്കാലം അമേരിക്ക അമേരിക്ക സിനിമ കണ്ടു പൂതി തീര്‍ക്കാം..!!

എഴുത്ത് നന്നായിട്ടുണ്ട് നല്ല ഒഴുക്കോടെ വായിച്ചു.!!

Vayady said...

ഹും! എന്നാലും ആ ചെക്കന്‍ അമേരിക്ക കടലില്‍ മുങ്ങിപ്പോകണമെന്ന് പറഞ്ഞില്ലേ? വളര്‍ന്ന് വല്യ ചെക്കനായിട്ട് അവനിങ്ങ്‌ വരട്ടെ. അപ്പോ ശരിയാക്കാം..
ഇതിലെ പല ഡയലോഗും എനിക്ക് കൊണ്ടു,ട്ടോ. :)
"നല്ല ഒരു റോഡുണ്ടോ ഈ നാട്ടിൽ?"
"എന്തൊറക്കെയാ ഇവിടെ പാട്ട് വെയ്ക്കുന്നത്?"
"എന്തു പറഞ്ഞാലും ഒരു കൊടീം പിടിച്ചെറങ്ങണ നാട്ട്കാരും."
ആ അമ്മാവനും അമ്മായീം പറഞ്ഞതിലെന്താ കുഴപ്പം. നല്ല മനുഷ്യര്‍! :)

ഗീത said...

അതിമോഹങ്ങളുടെ ഭാരത്താല്‍ ഭദ്രകാളിയാവുന്ന അമ്മമാര്...
പണ്ടത്തെ അമ്മമാരിങ്ങനെ ആയിരുന്നില്ലെന്ന് തോന്നുന്നു.

sm sadique said...

ചിന്നുവിനെപ്പോലെ ഇംഗ്ലീഷ് പറയണം, ഇംഗ്ലീഷിൽ ചിരിയ്ക്കണം, ഇംഗ്ലീഷിൽ കരയണം. ഇനി അപ്പിയിടുന്നതും മൂത്രമൊഴിയ്ക്കുന്നതും കൂടി ഇംഗ്ലീഷിലാക്കേണ്ടി വരും.
എങ്കിലും പടിക്കാൻ ഞാനും മണ്ടനായിരുന്നു.
രസകരമായ അവതരണം.

വരയും വരിയും : സിബു നൂറനാട് said...

"പ്രോഗ്രസ്സ് കാര്‍ഡ്‌ ഒപ്പിടണമെങ്കില്‍ വെള്ളിയാഴ്ച അച്ഛന്‍ വീട്ടില്‍ എത്തണം. മാര്‍ക്ക്‌ കുറഞ്ഞാലോ, ചുവന്ന വര ഉണ്ടെങ്കിലോ അച്ഛന്‍ ഒപ്പിടുകയുമില്ല...അടി വേറെയും. ഒപ്പിട്ടു ചെല്ലാത്തതിനു ടീച്ചര്‍' ടെ വക അടി വേറെ. പിന്നെ അമ്മ സ്കൂളില്‍ വരുന്നത് വരെ ക്ലാസ്സിനു പുറത്ത്. "

അന്ന് കുറെ വിഷമിച്ചെങ്കിലും, ഇപ്പൊ ഓര്‍ക്കുമ്പോള്‍ ഒരു പുഞ്ചിരി വിടരുന്നു.
നന്ദി, എന്‍റെ സ്കൂളിലേക്ക് എന്നെ കൂട്ടി കൊണ്ട് പോയതിന്.

അലി said...

അമേരിക്ക മുങ്ങിപ്പോട്ടേന്ന് പറയണത് അമ്മായി കേൾക്കണ്ട. അവിടെ ചെല്ലുമ്പോൾ ഒബാമേടടുത്ത് പറഞ്ഞുകൊടുക്കും. പിന്നെ ബോംബുവന്ന് തലേൽ വീഴുമ്പോഴെ അറിയൂ.

എച്മുകുട്ടീ
കഥ നന്നായിരുന്നു.

ഹരിയണ്ണന്‍@Hariyannan said...

ശരിക്കും ഒരു കുട്ടിയുടെ മനസ്സിലൂടെത്തന്നെ കഥയെ തെളിച്ചുകൊണ്ടുപോയിരിക്കുന്നു.
നല്ല ശൈലി.

"അച്ഛനെക്കൊണ്ട് അത്ര അലട്ടില്ല. രാവിലെ സ്ക്കൂളിലേയ്ക്കിറങ്ങുമ്പോള്‍ അച്ഛനുണര്‍ന്നിട്ടുണ്ടാവില്ല. രാത്രി ഉറങ്ങുമ്പോള്‍ വന്നിട്ടുമുണ്ടാവില്ല. " എന്റെ മകള്‍ പറയാറുള്ളതാണ്.

അനാവശ്യമായി കുട്ടിയെ അടിക്കുന്നതിനുമുന്‍പ് അവനവന്റെ പ്രോഗ്രസ് കാര്‍ഡ് നോക്കിയിരുന്നെങ്കില്‍ പ്രശ്നമുണ്ടാവില്ലായിരുന്നു.മത്തകുത്തിയാല്‍....

മാണിക്യം said...

കാലത്ത് 6:45 ഞാന്‍ ബസ് കത്തു നില്‍ക്കുന്നു എനിക്ക് എതിരേ ഒരു കൂറ്റന്‍ നായും ആയി ഒരു സ്ത്രീ ..
ഞാന്‍ ബഹുമാന പുരുസരം ലേശം ഒതുങ്ങി മാറി നിന്നു അവന്‍ അടുതു വന്നപ്പോള്‍ കണ്ടു വായ്ക്ക് ചുറ്റും ഒരു കവചം അതു ബക്കിളിട്ട് മുറുക്കി കഴുതിലെ ബല്‍റ്റിനോട് ബന്ധിചിരിക്കുന്നു കടിക്കനൊ വയ് തുറന്നു കുരക്കാനൊ അവനു പറ്റില്ല മര്യാദയായി അവരുടെ കൂടെ നടന്നിട്ടു വരും!
അടുത്ത രംഗം. ബസ്സ് വന്നു അതിനുള്ളില്‍ രണ്ട് അമ്മമാര്‍ അവരുടേ മക്കള്‍ പ്രാമില്‍ ബല്‍റ്റിട്ട് ഇരിക്കുന്നു വായില്‍ പാസിഫയര്‍ -കുട്ടി അതില്‍ നുണഞ്ഞിരിക്കുന്നു കയ്യില്‍ ഒരു ചെറിയ സോഫ്റ്റ് റ്റോയി! കുട്ടികള്‍ കരയുന്നില്ല ചിണുങ്ങുന്നില്ല നല്ല അച്ചടക്കം..
എനിക്ക് അതില്‍ ആകെ ഒരു അടിമത്വം തോന്നി പട്ടിയും കുട്ടിയും !! ഇതു അമേരിക്കന്‍ സംസ്കാരം!

ഈ പറഞ്ഞത് ഞാനും അനുഭവിച്ചതാ അഞ്ചാം ക്ലാസ്സ് വരെ മാനമായി മലയാളം മീഡിയതില്‍ പഠിച്ച എന്നെ ഇംഗ്ലീഷ് മീഡിയത്തില്‍ ചേര്‍ത്തു രണ്ട് വര്‍ഷം ഞാന്‍ കയ്യും കാലുമിട്ട് അടിച്ചു ഏഴാം ക്ലാസ്സില്‍ ഓണപരീക്ഷക്ക് ചെങ്കൊടി ഏന്തിയ പ്രോഗ്രസ്സ് കാര്‍ഡ് കണ്ട് നാണക്കേടായ അമ്മ[പ്രൊഫസര്‍ ആണു] അടിച്ചു പിരുത്തു ഇനി പഠിക്കാന്‍ പോകണ്ടാ എന്നു പറഞ്ഞു വീട്ടില്‍ നിര്‍ത്തി, അച്ഛന്‍ വന്നു ചോദിച്ചപ്പോള്‍ എങ്ങ് നിന്നോ കിട്ടിയ ധൈര്യത്തില്‍ പറഞ്ഞു ഇംഗ്ലീഷ് മനസ്സിലാവുന്നില്ലന്ന് അച്ഛന്‍ ഇടപെട്ട് വീണ്ടും മലയാള മീഡിയത്തില്‍ പഠിപ്പിച്ചു..... :)

mini//മിനി said...

ഇതൊക്കെ പറഞ്ഞാൽ രക്ഷിതാക്കൾക്ക് മനസ്സിലാവോ? അഞ്ചാംതരത്തിൽ 3 കൊല്ലം തോറ്റവൾ മലയാളം പോലും മര്യാദക്ക് എഴുതാൻ അറിയാത്തവൾ മകനെയും കൊണ്ട് ഇംഗ്ലീഷ് പടി കയറുന്നത് കണ്ട്, അവളുടെ ടീച്ചറായ ഞാൻ ഞെട്ടിയതാണ്.
പിന്നെ പിള്ളേരായാൽ ആദ്യം പഠിക്കേണ്ടത്, രക്ഷിതാക്കളുടെ കള്ളയൊപ്പിടാനാണ്.

ശ്രീ said...

ഇന്നത്തെ കാലത്ത് നടന്നു കൊണ്ടിരിയ്ക്കുന്ന സംഭവങ്ങള്‍ തന്നെ, ചേച്ചീ... ഭംഗിയായി അവതരിപ്പിച്ചിരിയ്ക്കുന്നു.

അച്ഛനമ്മമാര്‍ അവരവരുടെ സ്റ്റാറ്റസ് നോക്കാന്‍ വേണ്ടി മാത്രം പാവം കുട്ടികളെ കഷ്ടപ്പെടുത്തുന്നത് നേരിട്ടും കണ്ടിട്ടുണ്ട്.

സ്വന്തം അഭിരുചിയ്ക്കനുസരിച്ച് വളരാന്‍ സാധിയ്ക്കാതെ എന്തിനോ, ആര്‍ക്കൊക്കെയോ വേണ്ടി പഠിച്ച് വളരാന്‍ വിധിയ്ക്കപ്പെടുന്ന പുതുതലമുറയുടെ കഷ്ടകാലം!

jayanEvoor said...

നല്ല കുഞ്ഞു കഥ....
ഞാ‍നൊരു ഭാഗ്യവാൻ! പഠിത്തം മോശം എന്നു പറഞ്ഞ് അച്ഛനുമമ്മയും തല്ലിയിട്ടേ ഇല്ല!
കാരണം ഞാനൊരു പക്കാ പഠിപ്പിസ്റ്റായിരുന്നു!
പക്ഷെ വരാനുള്ളത് വഴിയിൽ തങ്ങില്ല എന്നതു ഞാൻ മനസ്സിലാക്കാൻ അധികകാലം വേണ്ടി വന്നില്ല. (അക്കഥ പോസ്റ്റിയിട്ടുണ്ട്.)

ചേച്ചിപ്പെണ്ണ്‍ said...

nalla kadha ,,
echmo ..

Naushu said...

രസകരമായ അവതരണം.
ഇഷ്ട്ടായി...

Kaithamullu said...

“അമേരിയ്ക്കയിൽ പട്ടികൾക്കൊക്കെ നല്ല സ്വഭാവാണ്. കുരച്ച് ബഹളണ്ടാക്കി കടിയ്ക്കാനൊന്നും വരില്ല“.
--
എച്മൂ‍,
ഒരു പാടിഷ്ടായി.
നല്ല ഒഴുക്കോടെ ...ഒരു കുട്ടിയുടെ മനസ്സിലൂടെയുള്ള സഞ്ചാരം.

ഇനിയും ഇനിയും.......കാ‍ാത്തിരിക്കുനു

മനോഹര്‍ കെവി said...

വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു...SSLCക്ക് സ്കൂളില്‍ നിന്ന് ഒന്നാമനായി, വക്കം പുരുഷോത്തമനില്‍ നിന്ന് കാഷ് അവാര്‍ഡ് വാങ്ങിയ ആളാണ്‌ ഞാന്‍. പക്ഷെ, മാര്‍ക്ക് വാങ്ങുന്നതല്ല ലോകത്തിലെ വിജയരഹസ്യം എന്ന് ഞാന്‍ ഇപ്പൊ വിശ്വസിക്കുന്നു.... A successful man --- എന്നതിന് എന്താണ് ശരിയായ നിര്‍വചനം... ഇപ്പോള്‍ എനിക്ക് വ്യതസ്തമായ അഭിപ്രായമാണുള്ളത്‌
നാടിനെ കുറിച്ചും, നാട്ടിലെ റോഡിനെ കുറിച്ചും ഒക്കെ പുച്ചിക്കുകയും, താമസിക്കുന്ന രാജ്യത്തെ വീമ്പു പറയുകയും ചെയ്യുന്ന ആയിരക്കണക്കിന് മലയാളികളെ നാം കാണുന്നുണ്ട്. "കേരള കഫെ" എന്നാ സിനിമയില്‍ , ദിലീപ് അവതരിപ്പിച്ച കഥാപാത്രം ഓര്‍ക്കുക. മറുനാട്ടില്‍ എത്തി, നാല് കാശിന്റെ പോങ്ങച്ചതില്‍ , യാതൊരു സാമൂഹ്യ പ്രതിബധയും ഇല്ലാതെ , എന്നാല്‍ വാചകമടിയില്‍ ഒരു കുറവും കാണിക്കാത്ത എത്രയോ മലയാളികളെ നാം കാണുന്നു... വീണ്ടും നന്ദി.

Rare Rose said...

നല്ല കഥ.ഇഷ്ടായി..

വല്യമ്മായി said...

നല്ല അവതരണം :)

എന്‍.ബി.സുരേഷ് said...

ജനിക്കുമ്പോഴെ എന്മകന്‍ ഇംഗ്ലീഷ് പഠിക്കണം
അതിനാല്‍ ഭാര്യതന്‍ പേറങ്ങിംഗ്ലണ്ടിലാക്കി
എന്നു കുഞ്ഞുണ്ണി മാഷിന്റെ കവിത ഓര്‍മ്മ വരുന്നു.

മക്കള്‍ക്കു വേണ്ടിയല്ലല്ലോ മാതാപിതാക്കള്‍ക്ക് വേണ്ടിയല്ലെ കുട്ടികള്‍ അവരുടെ ബാല്യം തുലയ്ക്കുന്നത്
കുട്ടികള്‍ പ്ലാസ്റ്റര്‍ ഓഫ് പാരീസ് പോലെയല്ലെ. നമ്മള്‍ നമുക്കിഷ്ടപ്പെട്ട രൂപത്തില്‍ മോള്‍ഡ് ചെയ്യുന്നു.

കുട്ടികളുടെ മനസ്സ് ആരു നോക്കുന്നു.
അവരുടെ ക്രിയാത്മകതയെ ആരു പരിഗണിക്കുന്നു.

കുട്ടികള്‍ നമ്മുടെ പ്രസ്റ്റീജ് കാത്ത്സൂക്ഷിക്കാനുള്ള റ്റൂള്‍ ആണല്ലോ അവരുടെ ജീവിതത്തിലെ നല്ല കാലമെല്ലാം നാം കവര്‍ന്നെടുക്കുന്നു.

പോയി നാമിത്തിരി വ്യകരണം വായിലാക്കീട്ടു വരുന്നു നാവില്‍ നിന്നപ്പൊഴേ പൊയ്ക്കഴിഞ്ഞു നാനാ ജഗന്മനോരമ്യ ഭാഷ എന്ന് ഇടശ്ശേരി പാടിയ പോലെ

പണം എന്ന ലോകനാശത്തിനായ് ജനിച്ച വസ്തുവിന്റെ പിന്നാലെ പായാന്‍ പഠിപ്പിക്കയല്ലെ നാം മക്കളെ

അതു കൊണ്ടാണു സ്നേഹിക്കുന്ന പട്ടിയുടെ കഴുത്തില്‍ കെട്ടിപ്പിടിച്ച് ആ കുട്ടി അമ്മേ എന്നു വിളിക്കുന്നത്.

ഒതുക്കത്തില്‍ പറഞ്ഞു. കുട്ടിയുടെ വിചാരങ്ങളില്‍ ചില കുട്ടിത്തം നഷ്ടപ്പെട്ടിട്ടുണ്ട്.
പണ്ടത്തെ കുട്ടികള്‍ക്ക് ദ്വാരക കടലെടുത്ത കാര്യമൊക്കെ അറിയാം ഇന്നത്തെ കുറ്റികള്‍ക്ക് ഹാ കഷ്ടം!
പിന്നെ കുറച്ചു കൂടി പ്രസക്തമായ ഒരു സമകാലിക കുട്ടി പ്രശ്നം കൈകാര്യം ചെയ്യാമായിരുന്നു.
അല്ല നമ്മുടെ അനുഭവത്തില്‍ ഇത്തരം കാര്യങ്ങള്‍ ഉണ്ടാകും.
ഇങ്ങനെയാണു നമ്മുടെ കേരളം ഇത്തരത്തിലായത് എന്ന ഒരു ചരിത്ര കല്പനയായും വായിക്കാം.
കുട്ടിയുടെ ചിന്തയില്‍ അവന്‍ അസാമാന്യനായ ബുദ്ധിയും ലോജിക്കും പ്രകടിപ്പിക്കുന്നുണ്ട്.
പക്ഷെ എല്ലാ വിഷയത്തിനും തോറ്റു.....?

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

എന്റെ മ്മേ ..
ഞാന്‍ മുഴുവന്‍ വായിച്ചില്ല
പിന്നെ വരാം

Unknown said...

ഒരു മഴ പെയ്താൽ ചെളിപിളിയാവണ വഴി……… നല്ല ഒരു റോഡുണ്ടോ ഈ നശിച്ച നാട്ടിൽ?
അമ്പലത്തിൽ നിന്നും പള്ളിയിൽ നിന്നുമൊക്കെ എന്തൊറക്കെയാ ഇവിടെ പാട്ട് വെയ്ക്കുന്നത്?
എന്തു പറഞ്ഞാലും ഒരു കൊടീം പിടിച്ചെറങ്ങണ നാട്ട്കാരും.
ഒരു പരിഷ്ക്കാരവും ഇല്ല.....

മറുനാട്ടില്‍ കിടക്കുമ്പോള്‍ നാട്ടിലേക്ക് ഓടാനുള്ള വ്യഗ്രത കാണിക്കുന്നവര്‍ , നാട്ടില്‍ വരുമ്പോളാണ് ഈ ഡയലോഗെല്ലാം വീശുന്നത്....

പട്ടേപ്പാടം റാംജി said...

"അപ്പോഴാണ് അറിയാതെ നിക്കറിൽ മൂത്രമൊഴിച്ചതും."

പഠിച്ചില്ലെങ്കില്‍ മാര്‍ക്ക്‌ വാങ്ങിയില്ലെങ്കില്‍ വീട്ടില്‍ നിന്ന് ലഭിച്ചേക്കാവുന്ന ശിക്ഷയുടെ ഭയം ഒറ്റ വരിയില്‍ ഭംഗിയാക്കി.
അച്ഛനല്ല അമ്മയ്ക്ക് വേണ്ടി പഠിക്കേണ്ടി വരുന്ന ഒരു കുട്ടിയിലൂടെ കുതിച്ചുയരുന്ന ചിന്തകള്‍ അമേരിക്ക മുട്ടെ വളര്‍ന്നു പന്തലിച്ചപ്പോള്‍ കഥ ശക്തമായി.
സ്വന്തം ആശയോ ആഗ്രഹമോ ഗൌനിക്കാതെ മാതാപിതാക്കളുടെ താല്പര്യങ്ങള്‍ക്കനുസരിച്ച് പഠിക്കാന്‍ വിധിക്കപ്പെട്ട കുഞ്ഞുമനസ്സുകളുടെ വെവലാധികള്‍ ഭംഗിയാക്കി ലളിതമായിത്തന്നെ.

കൊച്ചു വാചകങ്ങളിലൂടെ അവതരിപ്പിച്ചത്‌ ഇഷ്ടായി.

കൂതറHashimܓ said...

നല്ല കഥ
മക്കളെ പ്രകൃതിക്കനുസരിച്ച് വളര്‍ത്താതെ, മേനിക്കാണിക്കാനുള്ള ബൊമ്മകളായി വളര്‍ത്തുന്ന ഈ അമ്മയെ എനിക്കിഷ്ട്ടായിലാ..!! കൂതറ അമ്മ..
പാവം പയ്യന്‍..

ഒഴാക്കന്‍. said...

അമ്പടാ പയ്യാ കൊള്ളാം കേട്ടോ

ഉപാസന || Upasana said...

ഹരിയണ്ണന്‍ പറഞ്ഞപോലെ കഥയില്‍ കുട്ടിയുടെ കാഴ്ചപ്പാട് വ്യക്തമാണ്.
ആശംസകള്‍
:-)
ഉപാസന

Anonymous said...

എന്റെ മകൻ അല്ലെങ്കിൽ മകൾ ഇംഗ്ലീഷ് നന്നായി സംസാരിക്കും എന്നു പറയുന്നതു അന്തസ്സോടെയും മലയാളം കുരച്ച് കുരച്ചു സംസാരിക്കുള്ളൂ എന്നതു നാണമില്ലാതെയും പറയുന്ന മലയാളികൾ മാത്രമെ നമ്മുടെ നാട്ടിലുള്ളൂ തന്റെ മകനെ മനസിലാക്കാതെ അവന്റ്റെ കഴിവുകളെന്തെന്നറിയാതെ മാതാപിതാക്കളുടെ ഇഷ്ട്ടങ്ങൾ അവരിൽ അടിച്ചേൽ‌പ്പിച്ചു വിദ്യാഭ്യാസമെന്നത് ഒരു പാവക്കാജ്യൂസ് കുടിച്ചതു പോലെ മക്കൾക്ക് തോന്നിക്കുന്നതും അവർ തന്നെ എല്ലാം തലവര അല്ലാതെന്തു പറയാൻ ...... തല്ലിയിട്ടെന്താ.. അവനു ഇംഗ്ലീഷു പോയിട്ട് മലയാളംതന്നെ അറിയില്ല എന്ന് ടീച്ചർക്കല്ലെ അറിയൂ .. അമ്മയോടു ദേഷ്യപ്പെട്ടിട്ടും കാര്യമില്ല തന്റെ മോനു ഒരു വിഷയത്തിലെങ്കിലും ചുവപ്പു വര ഇല്ലാതിരിക്കണേ എന്നു ആർക്കും ആശണ്ടാകില്ലെ.. കാലിക പ്രസക്തമായ ഒരു വിഷയം ഒന്നു കൂടി നന്നാക്കാമായിരുന്നു എന്നൊരു തോന്നൽ.. ആശംസകൾ

Anees Hassan said...

അമേരിയ്ക്കയിൽ പട്ടികൾക്കൊക്കെ നല്ല സ്വഭാവാണ്. കുരച്ച് ബഹളണ്ടാക്കി കടിയ്ക്കാനൊന്നും വരില്ല................puuchaye polulla pattikal

Wash'Allan JK | വഷളന്‍ ജേക്കെ said...

പാവം കുട്ടികള്‍. എച്മു നന്നായി പറഞ്ഞു.
തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്ന ഇത്തരം മാതാപിതാക്കളുടെ പേരില്‍ പീഡനത്തിന് കേസെടുക്കണം... എല്ലാം കൈപ്പിടിയിലാക്കാന്‍ മത്സരിക്കുന്ന ഈ കാലത്ത് കുട്ടിത്തം ഹോമിക്കപ്പെടുന്നു.

മുങ്ങുന്നതിനു മുമ്പ് കിടക്കട്ടെ ഒരു അമേരിക്കന്‍ വിശേഷം (അമേരിക്ക മുങ്ങുമ്പോള്‍ ഈ വഷളനെ ഒന്ന് രക്ഷിച്ചേക്കാന്‍ കൂടി പ്രാര്‍ത്ഥിക്കണേ :) )

ഇന്നലെ ഒരു ന്യൂസ്‌ കണ്ടു. മകന്‍റെ facebook-ല്‍ (അമേരിക്കയില്‍ orkut പ്രചാരം കുറവാണ്. facebook ആണ് പ്രിയം) "The only mistake I ever made was having a kid - ഇവനെ ഒണ്ടാക്കിയ നേരത്ത് ഒരു മൂട് വാഴ വച്ചാല്‍ മതിയായിരുന്നു" എന്ന് കമന്‍റിയ അമ്മയ്ക്ക് $435 പിഴയും "anger management parenting class" എടുത്തിട്ട് മോനെ കണ്ടാല്‍ മതിയെന്ന് ശിക്ഷ.

ഇവിടെ അങ്ങ് മറ്റേ അറ്റത്ത്.. പുള്ളാരെ തൊട്ടാല്‍ പോലീസ് ഇടപെടുന്ന അവസ്ഥ.

എറക്കാടൻ / Erakkadan said...

നാട്ടുമ്പുറ വര്‍ത്തമാന രീതികള്‍ ശരിക്കും മനസ്സില്‍ തട്ടുന്നു. നല്ല എഴുത്ത്‌....തുടരുക

Manoraj said...

മക്കൾ ഇംഗ്ലീഷ് പഠിക്കണമെന്ന മാതാപിതാക്കളുടെ മോഹം നല്ലത് തന്നെ. പക്ഷെ, അതിനു വേണ്ടി അവരെ കഴുതകളെ പോലെ ഭാരം ചുമപ്പിക്കുന്ന ഇന്നത്തെ സമ്പ്രദായത്തോട് യോജിപ്പില്ല. അമ്മേ എന്ന് വിളിച്ചാൽ ചില മഹതികൾക്ക് ഇഷ്ടപ്പെടില്ല. മറിച്ച് അവർക്ക് “ശവം“ എന്ന വിളി തന്നെ പഥ്യം. അതുപോലെ തന്നെ ഡാഡീ എന്ന് വിളി ഇഷ്ടപ്പെടുന്ന മഹാന്മാരുമുണ്ട്. പക്ഷെ, ഒരു പരിധി വരെ ഇതൊന്നും ആരുടെയും കുറ്റമാണോ? എല്ലാവരും പറയും .. പക്ഷെ എന്നിട്ട് ഇംഗ്ലീഷ് മിഡിയം അന്വേഷിച്ചിറങ്ങും. ഈ ഞാനും .. പോസ്റ്റ് വളരെ നന്നായി. ചിന്തയനീയവും.

Mahesh Cheruthana/മഹി said...

എഴുത്തു ഇഷ്ടമായി ,
ഇങ്ങനെ കഷ്ട്പെട്ടുപോയ കുട്ടികളെ എനിക്കും നേരീട്ടറിയാം .....

ശ്രീനാഥന്‍ said...

അമ്മയ്ക്കും,അച്ഛനും,ടീച്ചർക്കും ഒന്നും മനസ്സിലാകാത്ത കുഞ്ഞുങ്ങളുടെ ജീവിതം-വളരെ നന്നായി പറഞ്ഞു,അഭിനന്ദനം!

Sulfikar Manalvayal said...

എച്മേ...........
ശരിക്കും ഒരു കുട്ടി മനസ്സിന്റെ സഞ്ചാരം .. ഭംഗിയായി പകര്‍ത്തി.
എവിടെയും എഴുത്തുകാരിയുടെ ഭാഗം വന്നില്ല. അസ്സല്‍ കുട്ടിയായി കഥ മുഴുവന്‍.
നല്ല ഒഴുക്കും. പിന്നെ കുട്ടിയുടെ ചിന്തകളും ഭംഗിയായി പകര്‍ത്തി. ആശംസകള്‍. തുടരുക കുട്ടിയുടെ സഞ്ചാരം....

प्रिन्स|പ്രിന്‍സ് said...

ആ‍ കൊച്ചുകുട്ടിയുടെ മനോവിചാരങ്ങൾ മനോഹരമായി അവതരിപ്പിച്ചിരിയ്ക്കുന്നു.

..........

“മോനേതു ക്ലാസ്സിലാ?”
“മൂന്നം തരത്തിൽ”
“ഏതു സ്കൂളിൽ?”
“............”
“ഇംഗ്ലീഷ് മീഡിയം! അതെന്താ മലയാളം മീഡിയത്തിൽ ചേർക്കാതിരുന്നത്. കുട്ടികൾക്ക് അതല്ലേ പെട്ടെന്ന് ഉൾക്കൊള്ളാൻ കഴിയുക!”
“എന്നു പറഞ്ഞാ‍ൽ എങ്ങനാ? നമ്മുടെ സ്റ്റാ‍റ്റസ് കൂടി നോക്കണ്ടേ?”

..........

അപ്പോ.. പഠിയ്ക്കുന്ന കുട്ടിയുടെ മാനസികാവസ്ഥ നോക്കണ്ട അല്ലേ? -:)

നൗഷാദ് അകമ്പാടം said...

വായനയുടെ ഒരു നിര്‍മ്മല സൗഖ്യം
അനുഭവിച്ചു...

ആശംസകള്‍ നേരുന്നു..

Unknown said...

അമേരിക്കയില്‍ റോഡു ഒക്കെ സ്റ്റീല്‍ കൊണ്ട് ആണ് പണിതത് അത് കൊണ്ട് അവിടെ നല്ല റോഡ്സ്
നമ്മുടെ നാട്ടിലോ ..........................................ഹും

ajiive jay said...

i should say i loved it, beautiful with kusruthiyum kliyum chririum pinne kure kaaryavum. pls keep writing, all the best

Echmukutty said...

ഹംസയുടെ ഓർമ്മകൾ പങ്ക് വച്ചതിൽ സന്തോഷം.

വായാടിയ്ക്ക് ഇത്തിരി അമേരിയ്ക്കൻ ഗമ പിടിച്ചിട്ടുണ്ടെന്ന് വെറുതെ തോന്നുന്നതാവും അല്ലേ?

അതിമോഹം കൊണ്ട് എല്ലാക്കാലത്തും മനുഷ്യർ മറ്റുള്ളവരെ ദ്രോഹിച്ചിട്ടുണ്ട്, ഗീതേ. അതിനിയും അനുസ്യൂതം തുടരുകയും ചെയ്യും.

സാദിക്കിന് നന്ദി.

സിബുവിന്റെ ഓർമ്മകൾ പങ്കുവെച്ചതിന് നന്ദി.

അലി പറയുന്നത് ശരിയാണ്. ഇനിയുമെത്ര ബോംബുകൾ ആരുടെയെല്ലാം തലയിൽ വീഴാനിരിയ്ക്കുന്നു?

ശരിയാണ് ഹരിയണ്ണാ,ഒരു മത്തയ്ക്കും ഇക്കാര്യം ഓർമ്മ വരികയില്ല.

മാണിക്യം ചേച്ചി,ഈയനുഭവങ്ങൾ രേഖപ്പെടുത്തിയത് നന്നായി.

മുകിൽ said...

എച്മുവിനു കുഞ്ഞു മനസ്സുകളുടെ ഒപ്പം നടക്കാനുള്ള വലിയ കഴിവുണ്ട്.. നന്നായി അവതരിപ്പിച്ചിരിക്കുന്നു. ആശംസകൾ.

Echmukutty said...

മിനിടീച്ചർ എഴുതിയ അവസാനത്തെ വരി അതി ഗംഭീരമായിരിക്കുന്നു.

ശ്രീയ്ക്ക് നന്ദി.

നന്നായി ജയൻ പഠിപ്പിസ്റ്റായത്. പഠിയ്ക്കാത്ത ഡോക്ടർ അതിഭയങ്കരനാകുന്നു. എന്തക്രമവും ചെയ്യാൻ പറ്റുന്നയാൾ.

ചേച്ചിപ്പെണ്ണിനും നൌഷുവിനും പ്രത്യേകം നന്ദി.

കൈതമുള്ളോ? എന്റെ ബ്ലോഗിലോ? ബ്ലോഗ് ഗുരു എന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്. ഞാൻ കൈതമുള്ളിന്റെ ബ്ലോഗ് വായിച്ചിട്ടുണ്ട്. കമന്റ് ഒന്നും ഇട്ടിട്ടില്ല. ഇവിടെ വന്ന് ഇത്ര നല്ല കമന്റ് തന്നതിൽ ഒരുപാട് സന്തോഷം. ഇനിയും വരണേ.

മനോവിഭ്രാന്തികൾ, നന്ദി. മാർക്ക്, സ്റ്റാറ്റസ്, പണം, ജോലി ഇത്തരം അളവുകോൽ വെച്ചൊന്നും ജീവിതത്തെ അളക്കാൻ പറ്റുകയില്ല എന്നാണ് എന്റെയും അനുഭവം.

റോസിനും വല്യമ്മായിയ്ക്കും നന്ദി, ഇനിയും വരണേ.

സുരേഷ് സാറിന് ശരിയ്ക്കും അറിയാമായിരിയ്ക്കും പരീക്ഷയുടെ ലോജിക്കും കുട്ടീടെ ലോജിക്കും തമ്മിൽ പൊരുത്തപ്പെടില്ല എന്ന്. നിർദ്ദേശങ്ങൾ ഞാൻ ഗൌരവത്തോടെ സ്വീകരിയ്ക്കുന്നു. നന്ദിയും നമസ്ക്കാരവും.

തണലിന് നന്ദി.

ഒറ്റയാൻ,
രാംജി,
ഹാഷിം,
ഒഴാക്കൻ,
ഉപാസന എല്ലാവർക്കും നന്ദി.അഭിപ്രായങ്ങൾ രേഖപ്പെടുത്തിയതിൽ സന്തോഷം.

ഉമ്മുഅമ്മാർ, ഇനിയും നന്നാക്കി എഴുതുവാൻ ശ്രമിയ്ക്കാം. മോഹങ്ങൾ മറ്റാരെങ്കിലും സാക്ഷാത്കരിച്ച് തരണമെന്ന് ആഗ്രഹിയ്ക്കുമ്പോൾ അവരുടെ പരിമിതികൾ കൂടി കണക്കിലെടുക്കേണ്ടേ? നമ്മുടെ മകനും മകളുമായാൽ പോലും...... ആ ഒരു പരിഗണന ഇല്ലാതെ പോകുമ്പോഴാണ് പ്രശ്നമാകുന്നത്. യഥാർത്ഥമായ വലുപ്പം എന്തെന്ന് നിശ്ചയമില്ലാതെ, യാഥാർത്ഥ്യം പോലെ തൽക്കാലം തോന്നുന്നതിന്റെ പുറകെ പായാനുള്ള വെമ്പലും കൂടിയാകുമ്പോൾ പൂർത്തിയാകുന്നു, ദുരന്തം.

ആയിരത്തൊന്നാം രാവിനു നന്ദി.

വഷളൻ രക്ഷപ്പെടട്ടെ. പിന്നെ അമേരിയ്ക്കൻ യാഥാർത്ഥ്യം പങ്കു വെച്ചതിന് നന്ദി. ആ നിയമം ഇൻഡ്യയിൽ അടുത്ത നൂറ് കൊല്ലത്തേയ്ക്ക് വരില്ല.ശരിയല്ലേ?

എറക്കാടനു നന്ദി.

Echmukutty said...

മനോരാജ്,നന്ദി. ഇതൊക്കെ കാഴ്ചപ്പാടുകളുടെ പ്രശ്നങ്ങളായാണ് എനിക്ക് തോന്നിയിട്ടുള്ളത്. കുട്ടികളാവുമ്പോൾ തിരിച്ച് തല്ലുകയില്ലെന്ന ആശ്വാസവുമുണ്ടല്ലോ. അല്ലെങ്കിലും ബലം കുറവ് എന്നു തോന്നുന്നതിന്റെയൊക്കെ മെക്കിട്ട് കയറുന്നതാണല്ലോ പൊതുവേ ഒരു രീതി.

മഹേഷ്,
ശ്രീ നാഥൻ,
സുൽഫി,
കൊച്ചനിയൻ,
നൌഷാദ്,
മൈ ഡ്രീംസ്,
അജീവ്,
മുകിൽ ‌- ‌‌‌വായിച്ച് അഭിപ്രായം പറഞ്ഞതിന് നന്ദി.

എന്റെ എല്ലാ സുഹൃത്തുക്കളോടും ഒരിയ്ക്കൽക്കൂടി നന്ദിയും നമസ്ക്കാരവും അറിയിച്ചുകൊണ്ട്..............

Umesh Pilicode said...

ആശംസകള്‍...!!

ഭാനു കളരിക്കല്‍ said...

katha vayichu manassu niranju.

said...

ഓഫീസിലെ പരാക്രമം കഴിഞ്ഞു ചക്കിമോളുടെ ഹോം വര്‍ക്കിനു മുമ്പിലിരുന്നു പലപ്പോഴും ഞാനും വയലന്റായിട്ടുണ്ട്.. ഓര്‍മ്മയിലൊരു മുള്ള് കൊണ്ടപോലെ അതവിടെ കിടക്കുന്നത് കൊണ്ട് അവസാന വരികള്‍ എന്നെ കരയിപ്പിച്ചു.. .. കുഞ്ഞിന്റെ മനസിലൂടെയുള്ള യാത്ര നന്നായിരിക്കുന്നു.. ഒത്തിരി ഇഷ്ടമായി.. തുടരട്ടെ.. കാത്തിരിക്കുന്നു...!!

അരുണ്‍ കരിമുട്ടം said...

നന്നായിരിക്കുന്നു

ഒരു കുഞ്ഞിന്‍റെ മനോവിഷമം, ഞാനും അനുഭവിച്ചിട്ടുണ്ടേ (ചില കമ്പാരിസണ്‍സ്)

ramanika said...

നല്ല കഥ
നല്ല അവതരണം!

ശാന്ത കാവുമ്പായി said...

'കളവു പറഞ്ഞത്കൊണ്ട് വീട്ടിലിരിയ്ക്കുമ്പോഴെല്ലാം പനി പിടിച്ച മാതിരിയാണ്. ഇടയ്ക്കിടയ്ക്ക് മുഖം കഴുകുകയും വെള്ളം കുടിയ്ക്കുകയും ഒക്കെ ചെയ്ത് നോക്കാറുണ്ട്. എങ്കിലും വായിലെപ്പോഴും പാവയ്ക്ക തിന്ന പോലെയാ, ഒരു ചീത്ത സ്വാദ്.

നാമം ചൊല്ലുമ്പോൾ രഹസ്യമായി എന്നും ഉണ്ണിക്കൃഷ്ണനോട് പ്രാർത്ഥിയ്ക്കും, കള്ളം പറഞ്ഞതിന് ശിക്ഷിയ്ക്കല്ലേ…….. വേറെ ഒരു വഴിയും ഇല്ലാഞ്ഞിട്ടല്ലേ? '
വി.ടി.ഭട്ടതിരിപ്പാടിന്റെ ആത്മകഥയിലെ വരികളെ ഓര്‍മിപ്പിച്ചു.നല്ല കഥ.

Anonymous said...

നല്ല കഥ. പറഞ്ഞു പഴകിയ പ്രമേയം .പക്ഷേ ഒരു ബോറടിയും കൂടാതെ വായിക്കവുന്ന വിധം പുതുമയോടെ പറഞ്ഞിരിക്കുന്നു. ആ കുഞ്ഞുവേദന ഉള്‍ക്കൊള്ളാനാവുന്നുണ്ട്.
പണ്ട് ഒരു കഥ കേട്ടിട്ടുണ്ട്. എന്തിനും ഏതിനും താരതമ്യം ചെയ്ത് അയല്‍വക്കത്തെ കുട്ടപ്പമാഹാത്മ്യം വിളമ്പും അമ്മ. അവസാനം ചെക്കന്‍ പറഞ്ഞു 'കുട്ടപ്പാ, നിന്നെ ഞാന്‍ കൊല്ലും. 'ഇവിടെ കുട്ടപ്പന്റെ സ്ഥാനത്ത് അമേരിക്കന്‍ chinnu.

എനിക്കും അറിയാം കാണാത്തപ്പോള്‍ മുച്ചൂടും കുറ്റം പറഞ്ഞ് കാണുമ്പോള്‍ സ്‌നേഹം ഒഴുക്കിക്കാണിക്കുന്നവരെ, ഇതിലെ അമ്മയെപ്പോലെ. ഞാന്‍ പലപ്പോഴും വിചാരിക്കാറുണ്ട് ഇതു കണ്ടു വളരുന്ന അവരുടെ കുട്ടികള്‍ പഠിക്കുന്നത് ഈ ഹിപ്പോക്രസിയാവില്ലേ എന്ന്.
നല്ല കഥ എച്ച്മൂ.ശരിക്കും ഇഷ്ടമായി.
കുറച്ചു ദിവസം യാത്രയും ലീവുമായിരുന്നു...ഇനി തിരക്കുകളിലേയ്ക്ക് ഇറങ്ങും മുമ്പ് കുറച്ചു ബ്ലോഗിംഗ്....

Echmukutty said...

ഉമേഷിനെ ഈയിടെയായി കാണാറില്ലല്ലോ. വന്ന് വായിച്ചതിന് നന്ദി.
ഭാനുവിന് നന്ദി, ഇനിയും വരുമല്ലോ.
ചക്കിമോൾടെ അമ്മ എന്നെ മറന്നുപോയി എന്നു കരുതി സങ്കടത്തിലായിരുന്നു, ഞാൻ. വന്ന് വായിച്ചതിൽ ആഹ്ലാദം.
അരുണിനും നന്ദി. ഇനിയും വരണേ.
രമണികയും കുറെ നാളായി വന്നിട്ട്. വായിച്ചതിൽ സന്തോഷം. ഇനിയും വരുമല്ലോ.
ശാന്ത ടീച്ചർക്കും മൈത്രേയിയ്ക്കും പ്രത്യേകം നന്ദി.
എന്നെ പ്രോത്സാഹിപ്പിയ്ക്കുന്ന എന്റെ എല്ലാ സുഹൃത്തുക്കളോടും നന്ദിയും നമസ്ക്കാരവും പറയട്ടെ..............

നനവ് said...

ന്റെ എച്ചുമുവേ...മൂന്നു മൂന്നര കൊല്ലായി ആശടീച്ചർ അനുഭവിക്കുന്നതാ ഈ ഇംഗ്ലീഷ് മീഡിയം പ്രശ്നം...സർക്കാർ സ്കൂളുകളിൽ പിള്ളേരെ കൂട്ടാനായി രണ്ട് ഡിവിഷനുണ്ടെങ്കിൽ ഒന്ന് ഇംഗ്ലീഷ് മീഡിയം ആക്കാം എന്ന് സർക്കാർ പറഞ്ഞതോടെ മിക്ക സ്കൂളുകളിലും ഇന്ന് ഇതുണ്ട്. ഫീസ് കൊടുക്കാതെ ഇംഗ്ലീഷുകാരാവാൻ തിക്കിത്തിരക്കി 50 പിള്ളേരൊക്കെയാ ടീച്ചറിന്റെ ക്ലാസ്സിൽ..അതു എങ്ങനെയെങ്കിലും സഹിക്കാമെന്നു വെച്ചാലും അക്ഷരം പോലും ശരിക്കറിയാത്ത രക്ഷിതാക്കൾക്ക് കുട്ടിയെ എങ്ങനെ സഹായിക്കാനാകും ..പഠനം വീട്ടിൽ വച്ചും നടക്കേണ്ടെ....മലയാളവും ഇംഗ്ലീഷും ...മണ്ണും പിണ്ണാക്കും...ഒന്നും തിരിയാത്ത പിള്ളേരും...ഇതാണ് സമൂഹത്തിന്റെ ഇംഗ്ലീഷ് ഭ്രമം വരുത്തുന്ന വിന..

ente lokam said...

കഥാ പാത്രതോടൊപ്പം വായനക്കാരെ
കൊണ്ടു പോകാനുള്ള എച്ച്മുവിന്റെ കഴിവ്
അഭിനന്ദനാര്‍ഹം തന്നെ ...ഒരു കൊച്ചു
മനസ്സിന്റെ വികാരങ്ങള്‍ അതെ അര്‍ത്ഥത്തില്‍
തന്നെ അവതരിപ്പിച്ചു ...ഒപ്പം ഒരു സാമൂഹ്യ
പ്രശ്നത്തിന്റെ നേര്‍ കാഴ്ചയും..

കാര്‍ത്ത്യായനി said...
This comment has been removed by the author.
കാര്‍ത്ത്യായനി said...

മനസ്സിലാവുന്നു..മകനെയും ആ അമ്മയെയും..മകന്‍ പഠിയ്ക്കാത്തതിനു കുറ്റം അമ്മയുടെ ശ്രദ്ധക്കുറവാണെന്നു പറയുന്ന,കുട്ടികള്‍ടെ ഏതു തെറ്റിനും “വളര്‍ത്തി വെച്ചിരിയ്ക്കുന്നത് കണ്ടില്ലേ” എന്നു കുറ്റം ചാരുന്ന ഒരു സമൂഹത്തിലാവാം ചിലപ്പോള്‍ ആ അമ്മയും ജീവിച്ചിരിയ്ക്കുക..ചിലപ്പോള്‍ മകന്‍ ഉണരും മുന്‍പേ പോയി ഉറങ്ങിക്കഴിഞ്ഞു മാത്രം വീടണയുന്ന അഛനും ഇതേ അഭിപ്രായക്കാരനായിരിയ്ക്കാം...അങ്ങനെയെങ്കില്‍ അമ്മയ്ക്കിങ്ങനെയൊക്കെയല്ലേ ആവാന്‍ കഴിയൂ?? എഴുത്തുകാരിയുടെ സ്വാതന്ത്ര്യത്തില്‍ കൈ കടത്തുകയാണെന്നു വിചാരിയ്ക്കരുത്..ഈ കഥ കണ്ടപ്പോള്‍ ഇങ്ങനെയും ആകാമല്ലോ എന്ന തോന്നല്‍ ഇവിടെ പങ്കു വെച്ചു എന്നു മാത്രം.കഥ നന്നായെന്നു പറയേണ്ടതില്ലല്ലോ..സ്നേഹാദരങ്ങളോടെ..

നളിനകുമാരി said...

മലയാളം മീഡിയത്തിൽ പഠിച്ചു നല്ല മാർക്കോടെ പാസ്സായി കോളേജിൽ ഇംഗ്ലീഷ് മീഡിയത്തിൽ നിന്ന് വന്ന കുട്ടികളുടെ നടുവിൽ എത്തിയപ്പോൾ എനിക്കും തോന്നി ഇങ്ങനെയൊക്കെ.