Sunday, June 14, 2020

ചൊക്ളി 21

                 
 
                   


പപ്പിനീം രവ്യേട്ടനും ലോഗ്യത്ത് ലാന്ന് ചൊക്ളിക്ക് മാത്തറം ഏറ്റോ ഒടൂലാ മൻസ്സിലായേ.. കോടംകരേന്ന് ആലൂര് സെൻററ് വരേള്ള എല്ലാര്ക്കും അതറിയേര്ന്ന്. കാക്കോൾക്കും പൂച്ചോൾക്കും പട്ടിയോൾക്കും കോഴിയ്യോൾക്കും വരെ ഒക്കേം അറിയാര്ന്ന്..

വേലിക്കേ ഒരെല നല്ലോണം പച്ചച്ച് നിക്കണ കണ്ടാ മതീ, അപ്പോ അത് കൈയ്യേന്തി പിടിച്ച് ഒന്ന് ഞെരടി മണപ്പിക്കാണ്ട് വിടൂല്യാ പല മനിഷേമ്മാരും. എന്നാ ഒരു ചെടിക്കമ്പാ വിത്താ എതക്കേല് മൊളപ്പിച്ച് ട്ക്കോ.. അതവര് ചിയ്യില്ലേനും. അങ്ങനത്തോര്ക്ക് ആകെ ഒണങ്ങി, ചാവും നോറ്റിരിക്കണ മരത്തിനേണ്ടോ നന്നാക്കീട്ക്കാൻ നേരം..

ഇല്യ.

രവി ഒണ്ങ്ങാൻ പോണ ഒര് മരാണ്. കേട് ല്ലാത്ത ഒര് ഭാഗല്ല. പപ്പിനി അല്ലാണ്ട് ഒര് പെണ്ണും പണിയില്ല ഒണക്കമരം പച്ചച്ച് വരാൻ..

ആര്ക്കും അറിയാഞ്ഞിട്ടൊന്നല്ല.. ത്ര കഞ്ഞോള്ളം അല്ലെങ്കി ഒര് പിടി ചോറ് മതീ ആ ഒണക്കമരത്ത് ന് ന്ന്. ന്ന്ട്ട് ആരാ വല്ലതും കൊട്ത്തേ..

ഇന്തു ഇന്തു ന്ന് എപ്പളും നെഞ്ഞത്തടിക്കണ ബാലേന്ദ്രൻ ഒര് ബീഡിക്കുററി കൊടത്ത്ട്ട് ല്ല. അന്തോണി മാപ്ള ഒര് തൊടം എണ്ണ്യൊക്കെ തലേല് വീത്താറ്ണ്ട്. വല്ല പെര്ന്നാളാ കൃസാമ്മസാ വര്മ്പോ.. മൊയ്തീൻക്ക എടയ്ക്ക് പുട്ടും കടലേം പപ്പടോം കൊട്ത്തേര്ന്നു. നസീറിക്ക വന്ന് പോയേപ്പിന്നെ മൊയ്തീൻ ക്ക മറിയപ്പാറ അങ്ങാടീല് ക്ക് എത്തല് നല്ലോണം കൊറഞ്ഞു…

ദേവുഅമ്മ മാത്തറം രവ്യേ കാണ് മ്പോ കാണ് മ്പോ തിന്നാനും കുടിക്കാനും കൊട്ത്തേര്ന്നു.

പപ്പിനീരേ അട്ത്ത് വന്നപ്പളാണ് രവ്യേട്ടന് സൊന്തംന്ന് ഒര് മുറീം നേരം കാലത്ത് ന് തീറ്റേം ചൂടൊള്ളത്തില് കുളീം എണ്ണ പെരട്ടലും തവിട്ൻറെ കിഴീം മര്ന്നായിറ്റ് അട്ടേനെ വറത്തതും ഒക്കങ്ങനെ എന്നും കുന്നും മുമ്പില് വന്നേ.. ആരാ ചിയ്യണ്. പപ്പിനി.. ആദിക്ക് പപ്പിനീരേ അമ്മ ഒച്ചേട്ത്തേര്ന്നു, പോല്ലീസാര് വരും, അടിച്ച് കൊല്ലുന്നൊക്കെ..പപ്പിനീനെ മൊടക്കാമ്പറ്റ്ല്ലാന്ന് കണ്ടപ്പോ തള്ള മത്യാക്കി.

പപ്പിനിക്ക് ആരീം പേടില്യാ..

ചൊക്ളി ഒക്കീം കണ്ടു.. ഒക്കീം കേട്ടു. വിശ്ശൊനാദസ്സാമീരേ മോൻ രാമേന്ദ്രൻ ഡോക്കിട്ടറെ വീട്ട് ല് കൊണ്ടോയി രവ്യേട്ടനെ സ്തിരായിറ്റ് കൊഴല് വെച്ച് നോക്കിപ്പിക്കും പപ്പിനി. തൃശൂര് ആസ്പത്രീല്ക്കും കൊണ്ടോയി.. ചെലപ്പളൊക്കെ ചൊക്ളീരട്ത്ത്ന്ന് കാശ് വേടിക്കും.

ചൊക്ളി ചായ്പ്പിനും തീറ്റക്കും ഒക്ക്യൂടി പപ്പിനീരേ തള്ളേരട്ത്താ കാശ് ഇട്ത്ത് കൊട്ക്കാ..

നസീറിക്ക കാശപ്പടി അഴച്ച് കൊട്ത്തൂന്ന് പറേണകേട്ടു...താമരച്ചേട്ത്താര്ടവ്ട്ന്നാണ് ചൊക്ളി അറിഞ്ഞത്. വല്ലാണ്ട് വെസനായി അത് കേട്ടപ്പോ. അങ്ങാടീല് വന്ന് നോക്യപ്പളാണ് ഒക്കെ ശരിയന്നാന്ന് അറിഞ്ഞേ..

ദേവുഅമ്മ കട ഒയിഞ്ഞ് പൂവ്വാണ്. അവരടെ ബന്ധുക്കാരൊക്കെ ഇണ്ടത്രേ..ഏതാണ്ട് ഒര് നാട്ട്ല്. ചാലക്കുടീന്നാ ആ നാട്ട്ൻറെ പേര്ന്ന്. അവര് പ്രവാഗരന്നായര് ടെ കൂടെ മറിയപ്പാറേന്നന്നെ പൂവ്വാണ്. ഇഞ്ഞി വര് ല്ല. ഇബടെ ആര് ഇര്ന്നട്ടാ..

ചൊക്ളീരെ നെഞ്ഞ് പൊട്ടി.. ആര് ഇര്ന്ന്ട്ടാന്ന് അവരന്നെ ചോയിക്ക്മ്പോ..

ഗോപാലേട്ടനും പൂവ്വന്ന്യാണ്. സൊന്തം നാട്ട് ലിക്ക്.. സൊന്തം ആള്ക്കാര്ടെ അട്ത്ത്..

അങ്ങാടീല് ന്ന് ഒര് ചായേം കടീം പത് വ്ണ്ട്, ചൊക്ളി ക്ക്. അത് ന് തോന്നീല്ല. ചൊക്ളി നേരെ പപ്പിനീരോടേ വന്ന് മുണ്ടും തുണീം മാറി.. രവ്യേട്ടൻ മയങ്ങാര്ന്നേകൊണ്ട് മിണ്ടാണ്ട് പൊറത്ത് എറങ്ങി കെണറിൻറെ വക്കത്ത് ചെന്നിര്ന്നു.

ഇത്തിരി സ്തലേള്ളൂ..ഇന്നാലും റേല് വണ്ടി പോണത് കാണ്ണാം. കണ്ണാടിത്തുമ്പ്യോളും കിള്യോളും പറക്ണ്ട്. കലപെലണ്ട് ചുറ്റാടും.. അയ് വേ റോട്ടിക്കൂടെ വണ്ട്യോള് പോണ്ട്. എവിട്ന്നാണ്ട് സിൻമ്മപ്പാട്ടും കേക്കണ്ട്..

ഇന്നാലും ഈ സൊന്തം സൊന്തന്ന് കേക്ക്മ്പോ ചൊക്ളിക്ക് ആകനെ ഒര് പരോശാണ്. മൊയ്തീൻക്കേര്ന്ന് , മറിയം ബിയേര്ന്ന് ആദിക്ക് സൊന്തം.. പിന്നത് ദേവുഅമ്മ്യായി. രവ്യേട്ടനാ ഇപ്പോ സൊന്തം.. പപ്പിനീനേം അമ്മേനേം ചെല നേരത്ത് സൊന്താന്ന് തോന്നീണ്ട്.

കൂടി കഴീമ്പോ മനിഷേമ്മാര്ക്ക് തമ്മാമ്മില് തോന്നണതാണ് സൊന്തന്ന് രവ്യേട്ടൻ എപ്പളും പറേം. വേറൊന്നും ല്ല സൊന്തന്നാ പറേണ്.

ശര്യേരിക്കും.. പഠിത്തള്ള ആളല്ലേ രവ്യേട്ടൻ..

വെശ്ന്ന് വല്ലാണ്ടായ്പ്പളാ എണീച്ചേ.. ഇര്ട്ടായി.. പപ്പിനീരേ അട്ക്കള വാതല് തൊറന്ന്ട്ട് ല്ല. അമ്മേം ഇല്ലേര്ക്കോ.. രവ്യേട്ടൻ ഏൺച്ചോ ആവോ..

ചൊക്ളി കേന്ററ്റു കരേന്ന് നെലത്ത്ക്ക് കാലൊറപ്പ്ച്ച് എണീറ്റ് ന്ന്. ഒര് പാള വെള്ളം കോരി മൊകം കഴ്കി കൊറച്ച് വെള്ളം കുടിച്ചു. നടേല് പാട്ടവെളക്കും കൂടി കത്തിക്കാണ്ട് പപ്പിനീരേ അമ്മ എവട്ക്കാവോ പോയീത്? കാശ്ട്ത്ത് അങ്ങാടീല് പോയി വല്ലതും തിന്നാൻ വേടിക്കാം…

അങ്ങ്നേണ് ചായ്പ്പില്ക്ക് കേറീത്..

അപ്പളാണ് കണ്ടേ.. അതന്നേ.

No comments: